തിരുവനന്തപുരം: സംസ്ഥാനത്തെ പീലിംഗ് ഷെഡ് തൊഴിൽ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കുമെന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. പീലിംഗ് ഷെഡ് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് ദെലീമ ജോജോയുടെ സബ്മിഷന് മറുപടി നൽകവേ മന്ത്രി പറഞ്ഞു.
പീലിംഗ് ഷെഡുകളിലെ ഭൗതിക സാഹചര്യങ്ങളും ഇടനിലക്കാരുടെ ചൂഷണവുമാണ് മേഖല നേരിടുന്ന പ്രധാന പ്രശ്നം. ഇക്കാര്യങ്ങൾ വിശദമായി പഠിക്കാൻ നിർദേശിച്ചിട്ടുണ്ട്. പീലിംഗ് ഷെഡ് തൊഴിലാളികൾ അടക്കമുള്ള മത്സ്യ അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി സഹായങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പീലിംഗ് ഷെഡുകളിലെ ഭൗതിക സാഹചര്യങ്ങളും ഇടനിലക്കാരുടെ ചൂഷണവുമാണ് മേഖല നേരിടുന്ന പ്രധാന പ്രശ്നം. ഇക്കാര്യങ്ങൾ വിശദമായി പഠിക്കാൻ നിർദേശിച്ചിട്ടുണ്ട്. പീലിംഗ് ഷെഡ് തൊഴിലാളികൾ അടക്കമുള്ള മത്സ്യ അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി സഹായങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.