തിരുവനന്തപുരം: ഏറെ പ്രയോജനകരമായ രീതിയിൽ ജനങ്ങൾക്കുവേണ്ടി പണിയെടുക്കുന്ന ട്രാൻസ്പോർട്ട് ബസ് ജീവനക്കാരോട് അങ്ങേയറ്റം അനീതി കാട്ടുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഏറെ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ മുപ്പതിനു ശമ്പളപരിഷ്കരണം പൂർണമാകും എന്ന് മുഖ്യമന്ത്രി മേയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.
ജീവനക്കാരുടെ പെൻഷൻ ലഭിക്കണമെങ്കിൽ കെഎസ്ആർടിസി സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തതിന്റെ പലിശകൂടി ജീവനക്കാരൻ അടയ്ക്കേണ്ട സ്ഥിതിയാണ്. 2016നു ശേഷം ആശ്രിത നിയമനം പോലും ഇല്ലാതായിരിക്കുകയാണെന്നും തോമസ് ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഏറെ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ മുപ്പതിനു ശമ്പളപരിഷ്കരണം പൂർണമാകും എന്ന് മുഖ്യമന്ത്രി മേയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.
ജീവനക്കാരുടെ പെൻഷൻ ലഭിക്കണമെങ്കിൽ കെഎസ്ആർടിസി സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തതിന്റെ പലിശകൂടി ജീവനക്കാരൻ അടയ്ക്കേണ്ട സ്ഥിതിയാണ്. 2016നു ശേഷം ആശ്രിത നിയമനം പോലും ഇല്ലാതായിരിക്കുകയാണെന്നും തോമസ് ചൂണ്ടിക്കാട്ടി.