കൊച്ചി: നാളെ കാലാവധി അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്ക് ലിസ്റ്റിൽ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) ഉത്തരവിനെതിരേ പിഎസ്സി ഹൈക്കോടതിയില്‍ അപ്പില്‍ നല്കി. കാലാവധി നീട്ടി നല്‍കിയത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്നും ട്രൈബ്യൂണൽ ഉത്തരവ് പിഎസ്സിയുടെ നടപടിക്രമങ്ങളിലുള്ള ഇടപെടലാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അവസാനിക്കേണ്ടതായിരുന്നു. നാളെവരെ പിഎസ്സി കാലാവധി നീട്ടി നല്കി. ഇതു വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് 14 ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ജൂലൈ 29 നാണ് കെഎടി കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടിയത്.
46,285 പേര് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഇതുവരെ 6,984 പേര്‍ക്കാണു നിയമന ശിപാര്‍ശ ലഭിച്ചത്. മുന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് 11,455 പേര്‍ക്കു നിയമനം നല്കിയ സ്ഥാനത്താണിതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണു കെഎടി ഉത്തരവ് നല്‍കിയത്. ഡിവിഷന് ബെഞ്ച് ഇന്ന് അപ്പീല്‍ പരിഗണിച്ചേക്കും.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അവസാനിക്കേണ്ടതായിരുന്നു. നാളെവരെ പിഎസ്സി കാലാവധി നീട്ടി നല്കി. ഇതു വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് 14 ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ജൂലൈ 29 നാണ് കെഎടി കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടിയത്.
46,285 പേര് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഇതുവരെ 6,984 പേര്‍ക്കാണു നിയമന ശിപാര്‍ശ ലഭിച്ചത്. മുന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് 11,455 പേര്‍ക്കു നിയമനം നല്കിയ സ്ഥാനത്താണിതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണു കെഎടി ഉത്തരവ് നല്‍കിയത്. ഡിവിഷന് ബെഞ്ച് ഇന്ന് അപ്പീല്‍ പരിഗണിച്ചേക്കും.