കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റു മരിച്ച ഡോ. പി.വി. മാനസയ്ക്ക് ജന്മനാടിന്റെ യാത്രാമൊഴി. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽനിന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ചത്. ഇന്നലെ പുലർച്ചെ തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 7.15 ഓടെ നാറാത്തെ നാലാം മൈലിലുള്ള വീട്ടിലെത്തിച്ചു. മാതാപിതാക്കളെയും ഉറ്റവരെയും കാണിക്കാനായി വീട്ടിനുള്ളിൽ പ്രവേശിപ്പിച്ച ശേഷം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു.
മന്ത്രി എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ് എംഎൽഎ, മേയർ ടി.ഒ. മോഹനൻ, മുൻ എംപി പി.കെ. ശ്രീമതി തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. മയ്യിൽ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് 10.15 ഓടെ സംസ്കാരത്തിനായി മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചു. മാനസയുടെ സഹോദരൻ അശ്വന്ത് ചിതയ്ക്ക് തീകൊളുത്തി. സംസ്കാരചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.
മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി മേലൂർ സ്വദേശി രഖിലിന്റെ മൃതദേഹവും സംസ്കരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ പിണറായി പന്തക്കപ്പാറ വാതക ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ മേലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം അര മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ചു. സെക്ടറൽ മജിസ്ട്രേറ്റ് പ്രകാശനും ധർമടം പോലീസും സ്ഥലത്തെത്തിയിരുന്നു.
മന്ത്രി എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ് എംഎൽഎ, മേയർ ടി.ഒ. മോഹനൻ, മുൻ എംപി പി.കെ. ശ്രീമതി തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. മയ്യിൽ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് 10.15 ഓടെ സംസ്കാരത്തിനായി മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചു. മാനസയുടെ സഹോദരൻ അശ്വന്ത് ചിതയ്ക്ക് തീകൊളുത്തി. സംസ്കാരചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.
മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി മേലൂർ സ്വദേശി രഖിലിന്റെ മൃതദേഹവും സംസ്കരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ പിണറായി പന്തക്കപ്പാറ വാതക ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ മേലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം അര മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ചു. സെക്ടറൽ മജിസ്ട്രേറ്റ് പ്രകാശനും ധർമടം പോലീസും സ്ഥലത്തെത്തിയിരുന്നു.