കണ്ണൂർ: മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് രഖില്‍ സംഘടിപ്പിച്ചത് ബിഹാറില്‍നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്. വെടിവയ്ക്കാനുള്ള പരിശീലനവും ബിഹാറിൽനിന്ന് ഇയാള്‍ക്കു ലഭിച്ചു. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും പോലീസിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിയേറ്റു മരിച്ച മാനസയുടെ നാറാത്തുള്ള വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ഉത്തരേന്ത്യൻ സ്റ്റൈലിലാണ് നടത്തിയത്. രഖിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബിഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയില്നിന്നാണ് അവിടെനിന്നു തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ അന്വേഷണ സംഘം ബിഹാറിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു.
വെടിയേറ്റു മരിച്ച മാനസയുടെ നാറാത്തുള്ള വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ഉത്തരേന്ത്യൻ സ്റ്റൈലിലാണ് നടത്തിയത്. രഖിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബിഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയില്നിന്നാണ് അവിടെനിന്നു തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ അന്വേഷണ സംഘം ബിഹാറിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു.