തിരുവനന്തപുരം: പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റര്‍ പതിക്കണമെന്നുമുള്ള ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം വിവാദത്തില്‍. ഇന്നു രാവിലെ എട്ടരയ്ക്ക് എല്ലാ കടകളിലും ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണമെന്നായിരുന്നു ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശം. ഇതിനെതിരേ ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍, ഉദ്ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. ഇതിനു പിന്നാലെയാണ് റേഷന്‍ ഇന്‍സ്പക്ടര്‍മാരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷന്‍ വ്യാപാരികള്‍ക്ക് വിവാദ സര്‍ക്കുലര്‍ നല്‍കിയത്.
കിറ്റ് വിതരണത്തിന്റെ പോസ്റ്റര്‍ പതിക്കണം. എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിലിടണം.
തെരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടി ഓള് കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. ഇതിനു പിന്നാലെയാണ് റേഷന്‍ ഇന്‍സ്പക്ടര്‍മാരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷന്‍ വ്യാപാരികള്‍ക്ക് വിവാദ സര്‍ക്കുലര്‍ നല്‍കിയത്.
കിറ്റ് വിതരണത്തിന്റെ പോസ്റ്റര്‍ പതിക്കണം. എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിലിടണം.
തെരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടി ഓള് കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് രംഗത്തെത്തുകയായിരുന്നു.