തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് നിയമവിരുദ്ധമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ വിചാരണ ഉറപ്പാക്കുന്നതിനായി കേസ് നടത്തിപ്പിന് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമ യുദ്ധം നടത്തിയിരുന്നു. സൗമ്യാ വധം, ചലച്ചിത്ര നടിക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളിൽ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനെ നിയമസഭാ കൈയാങ്കളിക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ നിർദേശിച്ചു.
നീതി നിർവഹണത്തിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കൂട്ടുനിന്ന അതേ പ്രോസിക്യൂട്ടറോ സർക്കാർ സർവീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാൽ അതു പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. അത് നീതിന്യായ വ്യവസ്ഥയെ പരാജയപ്പെടുത്തുകയും പൊതുതാത്പര്യത്തെ അട്ടിമറിക്കുകയും ചെയ്യും.
കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ സുപ്രീംകോടതി അതിനിശിതമായ വിമർശനമാണ് നടത്തിയെന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കപ്പെട്ട ഈ കേസിൽ പ്രതികളും സർക്കാരും ഒന്നിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണുണ്ടായത്. ദൃശ്യമാധ്യമങ്ങൾ വഴി ലോകം മുഴുവൻ തത്സമയം കണ്ട സംഭവത്തിൽ ആരൊക്കെയാണ് അതു ചെയ്തതെന്ന് വ്യക്തമാകുന്നില്ലെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഭരണഘടന ഉയർത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാധ്യതയുള്ള സർക്കാരാണ് നിയമവ്യവസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചത്.
അതിനാൽ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും നീതി നിർവഹണം ഉറപ്പാക്കപ്പെടുന്നതിനും കേസിന്റെ വിചാരണയ്ക്ക് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമ യുദ്ധം നടത്തിയിരുന്നു. സൗമ്യാ വധം, ചലച്ചിത്ര നടിക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളിൽ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനെ നിയമസഭാ കൈയാങ്കളിക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ നിർദേശിച്ചു.
നീതി നിർവഹണത്തിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കൂട്ടുനിന്ന അതേ പ്രോസിക്യൂട്ടറോ സർക്കാർ സർവീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാൽ അതു പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. അത് നീതിന്യായ വ്യവസ്ഥയെ പരാജയപ്പെടുത്തുകയും പൊതുതാത്പര്യത്തെ അട്ടിമറിക്കുകയും ചെയ്യും.
കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ സുപ്രീംകോടതി അതിനിശിതമായ വിമർശനമാണ് നടത്തിയെന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കപ്പെട്ട ഈ കേസിൽ പ്രതികളും സർക്കാരും ഒന്നിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണുണ്ടായത്. ദൃശ്യമാധ്യമങ്ങൾ വഴി ലോകം മുഴുവൻ തത്സമയം കണ്ട സംഭവത്തിൽ ആരൊക്കെയാണ് അതു ചെയ്തതെന്ന് വ്യക്തമാകുന്നില്ലെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഭരണഘടന ഉയർത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാധ്യതയുള്ള സർക്കാരാണ് നിയമവ്യവസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചത്.
അതിനാൽ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും നീതി നിർവഹണം ഉറപ്പാക്കപ്പെടുന്നതിനും കേസിന്റെ വിചാരണയ്ക്ക് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.