തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടി രാജിവച്ചില്ലെങ്കിൽ നാണം കെട്ടു പുറത്തു പോകേണ്ടിവരുമെന്നു കെ.മുരളീധരൻ എംപി. ഇപ്പോൾ രാജിവച്ചാൽ ധാർമികതയെങ്കിലും ഉയർത്തിക്കാട്ടാം. കോടതി പരാമർശത്തിൽ രാജിവച്ചാൽ സർക്കാരിന്റെ മുഖം വികൃതമാകും. സിപിഎം ധാർമികത ഇല്ലാത്ത പാർട്ടിയായി മാറി. കോടതിയിൽ ശിക്ഷ തീരുമാനിക്കുന്നത് ജഡ്ജിയുടെ അധികാരമാണ്.
എന്നാൽ,രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാൽ ശിവൻകുട്ടിയുടെ എംഎൽഎ സ്ഥാനം നഷ്ടമാകും. അതിൽ കുറവാണെങ്കിൽ മന്ത്രി സ്ഥാനം പോകും. രാജിവയ്ക്കാതെ അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കെ.ടി. ജലീലിനെപ്പോലെ നാണംകെട്ട് പുറത്തു പോകാതിരിക്കാൻ ശിവൻകുട്ടി ഇപ്പോൾ തന്നെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും കെ.മുരളീധരൻ പറഞ്ഞു.
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. അശാസ്ത്രീയ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മൂലം രോഗം വ്യാപിക്കുകയാണ്. എല്ലാ ദിവസവും കടകൾ തുറന്നാൽ തിരക്ക് നിയന്ത്രിച്ച് രോഗവ്യാപനം കുറയ്ക്കാം;അദ്ദേഹം വ്യ ക്തമാക്കി.
എന്നാൽ,രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാൽ ശിവൻകുട്ടിയുടെ എംഎൽഎ സ്ഥാനം നഷ്ടമാകും. അതിൽ കുറവാണെങ്കിൽ മന്ത്രി സ്ഥാനം പോകും. രാജിവയ്ക്കാതെ അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കെ.ടി. ജലീലിനെപ്പോലെ നാണംകെട്ട് പുറത്തു പോകാതിരിക്കാൻ ശിവൻകുട്ടി ഇപ്പോൾ തന്നെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും കെ.മുരളീധരൻ പറഞ്ഞു.
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. അശാസ്ത്രീയ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മൂലം രോഗം വ്യാപിക്കുകയാണ്. എല്ലാ ദിവസവും കടകൾ തുറന്നാൽ തിരക്ക് നിയന്ത്രിച്ച് രോഗവ്യാപനം കുറയ്ക്കാം;അദ്ദേഹം വ്യ ക്തമാക്കി.