കണ്ണൂർ: സർക്കാർ അനുവദിച്ച ഇളവുകൾക്കനുസരിച്ച് റബർ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ റബർ വ്യാപാരം കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ടോമി കുരിശുമ്മൂട്ടിൽ. പല സ്ഥലങ്ങളിലും പോലീസും റവന്യുഅധികാരികളും കടകൾ തുറക്കാൻ സമ്മതിക്കുന്നില്ല. സർക്കാർ ഉത്തരവ് പ്രകാരം റബർ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം ഉണ്ട്.
സംസ്ഥാനത്ത് പൊതുവായി പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളിൽ റവന്യൂ ഉദ്യോഗസ്ഥരോ പോലീസ് ഉദ്യോഗസ്ഥരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മാറ്റം വരുത്തരുതെന്ന് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്. ഇത്രയും വ്യക്തമായ സർക്കാർ ഉത്തരവുകളും നിർദേശവും ഉണ്ടായിട്ടും ചില ഉദ്യോഗസ്ഥർ കടകൾ തുറക്കാൻ അനുവദിക്കുന്നില്ല.
ചില സ്ഥലങ്ങളിൽ ആഴ്ചയിൽ ഒരു ദിവസവും മറ്റു ചില സ്ഥലങ്ങളിൽ മൂന്നു ദിവസവും മാത്രമാണ് റബർ കടകൾ തുറക്കാൻ അനുവദിക്കുന്നത്. ഇതു മൂലം റബറിന്റെ ചരക്കുനീക്കം കാര്യമായി നടക്കുന്നില്ല. ആവശ്യത്തിനു റബർ ലഭിക്കാത്തതുകൊണ്ട് റബർ ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൊതുവായി പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളിൽ റവന്യൂ ഉദ്യോഗസ്ഥരോ പോലീസ് ഉദ്യോഗസ്ഥരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മാറ്റം വരുത്തരുതെന്ന് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്. ഇത്രയും വ്യക്തമായ സർക്കാർ ഉത്തരവുകളും നിർദേശവും ഉണ്ടായിട്ടും ചില ഉദ്യോഗസ്ഥർ കടകൾ തുറക്കാൻ അനുവദിക്കുന്നില്ല.
ചില സ്ഥലങ്ങളിൽ ആഴ്ചയിൽ ഒരു ദിവസവും മറ്റു ചില സ്ഥലങ്ങളിൽ മൂന്നു ദിവസവും മാത്രമാണ് റബർ കടകൾ തുറക്കാൻ അനുവദിക്കുന്നത്. ഇതു മൂലം റബറിന്റെ ചരക്കുനീക്കം കാര്യമായി നടക്കുന്നില്ല. ആവശ്യത്തിനു റബർ ലഭിക്കാത്തതുകൊണ്ട് റബർ ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.