തിരുവനന്തപുരം: അശാസ്ത്രീയ നിയന്ത്രണങ്ങളെത്തുടർന്നു സംസ്ഥാനത്തു കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ സന്പൂർണ പൊളിച്ചെഴുത്തിനു സർക്കാർ. രോഗവ്യാപനമുള്ള മേഖലകളിൽ വാർഡ് തലത്തിലോ ക്ലസ്റ്റർ അടിസ്ഥാനത്തിലോ സന്പൂർണമായി അടച്ചിടുന്നതിനാണു പ്രഥമ പരിഗണന.
കോവിഡ് ഒന്നാം ഘട്ടത്തിൽ താഴേത്തട്ടിലെ നിയന്ത്രണങ്ങൾ വിജയമായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ രോഗവ്യാപന മേഖലയിൽ ഉദ്യോഗസ്ഥതല ഇടപെടൽ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ക്വാറന്റൈൻ ലംഘനം പോലും കണ്ടെത്താനാകുന്നില്ല.
രോഗവ്യാപനം 10 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അടച്ചിടുന്നതിനാണ് ആലോചന. ഇതിനുള്ള കേന്ദ്ര നിർദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരെ നിരീക്ഷണകേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകുന്നതും ആലോചിക്കുന്നു. രോഗികളുടെ സന്പർക്കപ്പട്ടികയും പരിശോധിക്കും.
അതേസമയം, രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കും. ജീവനക്കാരെ അടക്കം എല്ലാ ആഴ്ചയിലും പരിശോധിക്കണം. സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധന സംവിധാനം ഒരുക്കണം. ജനങ്ങൾക്കു നിയന്ത്രണങ്ങളോടെ മാനസിക ഉല്ലാസത്തിനുള്ള സൗകര്യം ഒരുക്കണം. വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
വാർഡ്, ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങിയവയുടെ നിരീക്ഷണം ഏർപ്പെടുത്തുകയും വേണം. വ്യാപാരസ്ഥാപനങ്ങൾ, വാഹനയാത്രക്കാർ എന്നിവരിൽനിന്നു പിഴ ഈടാക്കി പീഡിപ്പിക്കുന്നതിൽ മാത്രമാണു പോലീസിന്റെ ശ്രദ്ധ. താഴേത്തട്ടു മുതൽ സംസ്ഥാന തലം വരെ ഏകോപനമില്ലാത്ത നടപടികൾ രോഗവ്യാപനം ഉയരാൻ ഇടയാക്കിയെന്നും വിമർശനമുണ്ടായി.
ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ മാത്രം യാത്രക്കാരെ കൊണ്ടുപോകണമെന്ന നിർദേശവും കാറ്റിൽ പറത്തി. യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടും കെഎസ്ആർടിസി ഇപ്പോഴും പകുതിയോളം ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. മദ്യശാലകൾക്കു മുന്നിലെ നീണ്ട ക്യൂവും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
ലോക്ഡൗണ്‍ മാർഗനിർദേശങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തിങ്കളാഴ്ചയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ച് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കോവിഡ് ഒന്നാം ഘട്ടത്തിൽ താഴേത്തട്ടിലെ നിയന്ത്രണങ്ങൾ വിജയമായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ രോഗവ്യാപന മേഖലയിൽ ഉദ്യോഗസ്ഥതല ഇടപെടൽ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ക്വാറന്റൈൻ ലംഘനം പോലും കണ്ടെത്താനാകുന്നില്ല.
രോഗവ്യാപനം 10 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അടച്ചിടുന്നതിനാണ് ആലോചന. ഇതിനുള്ള കേന്ദ്ര നിർദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരെ നിരീക്ഷണകേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകുന്നതും ആലോചിക്കുന്നു. രോഗികളുടെ സന്പർക്കപ്പട്ടികയും പരിശോധിക്കും.
അതേസമയം, രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കും. ജീവനക്കാരെ അടക്കം എല്ലാ ആഴ്ചയിലും പരിശോധിക്കണം. സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധന സംവിധാനം ഒരുക്കണം. ജനങ്ങൾക്കു നിയന്ത്രണങ്ങളോടെ മാനസിക ഉല്ലാസത്തിനുള്ള സൗകര്യം ഒരുക്കണം. വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
വാർഡ്, ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങിയവയുടെ നിരീക്ഷണം ഏർപ്പെടുത്തുകയും വേണം. വ്യാപാരസ്ഥാപനങ്ങൾ, വാഹനയാത്രക്കാർ എന്നിവരിൽനിന്നു പിഴ ഈടാക്കി പീഡിപ്പിക്കുന്നതിൽ മാത്രമാണു പോലീസിന്റെ ശ്രദ്ധ. താഴേത്തട്ടു മുതൽ സംസ്ഥാന തലം വരെ ഏകോപനമില്ലാത്ത നടപടികൾ രോഗവ്യാപനം ഉയരാൻ ഇടയാക്കിയെന്നും വിമർശനമുണ്ടായി.
ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ മാത്രം യാത്രക്കാരെ കൊണ്ടുപോകണമെന്ന നിർദേശവും കാറ്റിൽ പറത്തി. യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടും കെഎസ്ആർടിസി ഇപ്പോഴും പകുതിയോളം ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. മദ്യശാലകൾക്കു മുന്നിലെ നീണ്ട ക്യൂവും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
ലോക്ഡൗണ്‍ മാർഗനിർദേശങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തിങ്കളാഴ്ചയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ച് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.