തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് രണ്ടു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് 28% മഴക്കുറവ്. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്യേണ്ടത് 1363 മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 985.9 മില്ലിമീറ്റർ മാത്രം.
കോട്ടയം ജില്ലയിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. 38% മഴക്കുറവ് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലാണ് ഏറ്റവും മഴക്കുറവ്. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ 37 % മഴക്കുറവ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 36ശതമാനവും തിരുവനന്തപുരത്ത് 35ശതമാനവുമാണ് കുറവ്. കോട്ടയത്ത് മൂന്നും പത്തനംതിട്ടയിൽ പത്തും എറണാകുളത്ത് 16 ശതമാനവുമാണ് മഴക്കുറവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്താകെ കാലവർഷം ദുർബലമായി തുടരുകയാണ്.
കോട്ടയം ജില്ലയിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. 38% മഴക്കുറവ് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലാണ് ഏറ്റവും മഴക്കുറവ്. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ 37 % മഴക്കുറവ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 36ശതമാനവും തിരുവനന്തപുരത്ത് 35ശതമാനവുമാണ് കുറവ്. കോട്ടയത്ത് മൂന്നും പത്തനംതിട്ടയിൽ പത്തും എറണാകുളത്ത് 16 ശതമാനവുമാണ് മഴക്കുറവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്താകെ കാലവർഷം ദുർബലമായി തുടരുകയാണ്.