തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി വിചാരണ നേരിടണമെന്ന സുപ്രീംകോടതിയുടെ നിർദേശം വന്നശേഷവും അധികാരത്തിൽ തുടരാതെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു ബഹളം തുടങ്ങുകയും പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് സ്പീക്കർ വനം മന്ത്രിയെ മറുപടിക്കായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. പ്രതിപക്ഷ അംഗങ്ങളായ പി.ടി. തോമസ്, റോജി എം. ജോണ് എന്നിവരെ ഉപചോദ്യത്തിനായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകാതെ തങ്ങൾ സംസാരിക്കില്ലെന്നു പ്രതിപക്ഷാംഗങ്ങൾ നിലപാട് സ്വീകരിച്ചു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ വിളിച്ചു.
നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്നു സുപ്രീംകോടതി നിർദേശിച്ച മന്ത്രി വി. ശിവൻകുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിശിതമായി വിമർശിച്ചു. ബാർകോഴക്കേസിൽ കെ.എം. മാണിയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതിനാൽ രാജി ആവശ്യപ്പെട്ടാണ് എൽഡിഎഫ് അന്ന് സമരം ചെയ്തത്. സുപ്രീം കോടതിക്കെതിരേ പരാമർശം നടത്താൻ ഒരു പൗരനും അവകാശമില്ല. അതേസമയം സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതു ദൗർഭാഗ്യകരമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യത്തിൽ നിന്നു യുഡിഎഫ് പിന്നോട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിൽ ചോദ്യോത്തരവേള മുങ്ങിപ്പോയി. ഇതിനിടെ മന്ത്രി കെ. രാധാകൃഷ്ണൻ ചോദ്യത്തിന് മറുപടി പറഞ്ഞെങ്കിലും ബഹളം കാരണം തടസപ്പെടുകയായിരുന്നു. ചോദ്യോത്തര വേള തുടങ്ങി അര മണിക്കൂർ നീണ്ട ബഹളത്തിനുശേഷം പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയെങ്കിലും ഭരണകക്ഷിയംഗങ്ങൾ മാത്രം പങ്കെടുത്ത് നടപടികൾ പൂർത്തിയാക്കിയശേഷം നിയമസഭ ഉച്ചയോടെ പിരിഞ്ഞു.
സുപ്രീംകോടതി വിധി അംഗീകരിച്ച് വിചാരണ നേരിടുമെന്നും കേസുമായി ബന്ധപ്പെട്ട് കോടതി വിധിക്കെതിരേ പരാമർശം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭാ കൈയാങ്കളി കേസിൽ കുറ്റാരോപിതരായ ഇ.പി. ജയരാജനും കെ. ടി. ജലീലും കഴിഞ്ഞ മന്ത്രിമസഭയിൽ അംഗങ്ങളായിരുന്നു. അതുപോലെ കേസിൽ പ്രതിചേർത്ത വി. ശിവൻകുട്ടിക്കും മന്ത്രിയായി തുടരുന്നതിന് തടസങ്ങളില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു ബഹളം തുടങ്ങുകയും പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് സ്പീക്കർ വനം മന്ത്രിയെ മറുപടിക്കായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. പ്രതിപക്ഷ അംഗങ്ങളായ പി.ടി. തോമസ്, റോജി എം. ജോണ് എന്നിവരെ ഉപചോദ്യത്തിനായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകാതെ തങ്ങൾ സംസാരിക്കില്ലെന്നു പ്രതിപക്ഷാംഗങ്ങൾ നിലപാട് സ്വീകരിച്ചു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ വിളിച്ചു.
നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്നു സുപ്രീംകോടതി നിർദേശിച്ച മന്ത്രി വി. ശിവൻകുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിശിതമായി വിമർശിച്ചു. ബാർകോഴക്കേസിൽ കെ.എം. മാണിയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതിനാൽ രാജി ആവശ്യപ്പെട്ടാണ് എൽഡിഎഫ് അന്ന് സമരം ചെയ്തത്. സുപ്രീം കോടതിക്കെതിരേ പരാമർശം നടത്താൻ ഒരു പൗരനും അവകാശമില്ല. അതേസമയം സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതു ദൗർഭാഗ്യകരമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യത്തിൽ നിന്നു യുഡിഎഫ് പിന്നോട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിൽ ചോദ്യോത്തരവേള മുങ്ങിപ്പോയി. ഇതിനിടെ മന്ത്രി കെ. രാധാകൃഷ്ണൻ ചോദ്യത്തിന് മറുപടി പറഞ്ഞെങ്കിലും ബഹളം കാരണം തടസപ്പെടുകയായിരുന്നു. ചോദ്യോത്തര വേള തുടങ്ങി അര മണിക്കൂർ നീണ്ട ബഹളത്തിനുശേഷം പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയെങ്കിലും ഭരണകക്ഷിയംഗങ്ങൾ മാത്രം പങ്കെടുത്ത് നടപടികൾ പൂർത്തിയാക്കിയശേഷം നിയമസഭ ഉച്ചയോടെ പിരിഞ്ഞു.
സുപ്രീംകോടതി വിധി അംഗീകരിച്ച് വിചാരണ നേരിടുമെന്നും കേസുമായി ബന്ധപ്പെട്ട് കോടതി വിധിക്കെതിരേ പരാമർശം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭാ കൈയാങ്കളി കേസിൽ കുറ്റാരോപിതരായ ഇ.പി. ജയരാജനും കെ. ടി. ജലീലും കഴിഞ്ഞ മന്ത്രിമസഭയിൽ അംഗങ്ങളായിരുന്നു. അതുപോലെ കേസിൽ പ്രതിചേർത്ത വി. ശിവൻകുട്ടിക്കും മന്ത്രിയായി തുടരുന്നതിന് തടസങ്ങളില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.