കോതമംഗലം: കൂട്ടുകാരികള്‍ക്കൊപ്പം മാനസ താമസസ്ഥലത്ത് ഉച്ചയൂണുകഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തോക്കുമായി ഘാതകനായ രാഖിലെത്തിയത്. രാഖിലിനെ കണ്ട മാനസ ഞെട്ടിയെഴുന്നേറ്റ് നീയെന്തിന് ഇവിടെ വന്നു എന്നു ചോദിച്ചു. ഇതിനു മറുപടി പറയാതെ മാനസയെ പിടിച്ചുവലിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ചു. മാനസയ്ക്കു പുറമേ മൂന്നു പേരാണ് സ്ഥലത്തുണ്ടായിരുന്നത്.
ഇവരുടെ കരച്ചിൽ കേട്ട് താഴത്തെനിലയിൽ താമസിക്കുന്ന കെട്ടിടമുടമയും സമീപവാസികളും ഓടിയെത്തും മുന്‍പേ മുറിയിൽനിന്നു വെടിയൊച്ചകൾ ഉയർന്നു. ആദ്യം രണ്ടു വെടിയൊച്ചയും പിന്നാലെ ഒരു വെടിശബ്ദവും കേട്ടതായി കൂട്ടുകാരികൾ പറഞ്ഞു. കെട്ടിടമുടമയും നാട്ടുകാരും ചേർന്നു വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ മാനസയ്ക്കു ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു.
രാഖിൽ നെല്ലിക്കുഴിയിലെത്തി വാടകയ്ക്കു മുറിയെടുത്ത് ഒരുമാസമായി താമസിച്ചു വരികയായിരുന്നു. കൊലപാതകം ലക്ഷ്യം വച്ചാണ് ഇയാൾ കണ്ണൂരിൽനിന്ന് എത്തിയതെന്നാണു പോലീസ് കരുതുന്നത്. മാനസയുടെ കോളജിലേക്കുള്ള വരവും പോക്കും നിരീക്ഷിച്ചു മനസിലാക്കിയശേഷം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.
കണ്ണൂർ മയ്യിൽ നാറാത്ത് രണ്ടാംമൈലിലെ പാർവണത്തിൽ പി.വി. മാധവൻ (വിമുക്ത ഭടൻ, ഹോംഗാർഡ്) -സബീന (കണ്ണൂർ പുതിയതെരു രാമഗുരു സ്കൂൾ അധ്യാപിക) ദന്പതികളുടെ മകളാണ് മാനസ. സഹോദരൻ: അശ്വന്ത്. തലശേരി ധർമടം മേലൂർ മമ്മാക്കുന്ന് പാലത്തിനടുത്ത് രാഹുൽ നിവാസിൽ രഘൂത്തമൻ-രജിത ദന്പതികളുടെ മൂത്ത മകനാണ് രാഖിൽ. സഹോദരൻ: അനുജൻ രാഹുൽ.
കൊലയ്ക്ക് ഉപയോഗിച്ച തോക്ക് രാഖിൽ നാട്ടിൽനിന്നുതന്നെ സംഘടിപ്പിച്ചതാണെന്നു സംശയിക്കുന്നു. മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റർ സമീപമാണ് ഇയാൾ മുറിയെടുത്തിരുന്നത്. പ്ലൈവുഡ് കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആണെന്നാണു മുറിയെടുത്തപ്പോൾ പറഞ്ഞിരുന്നത്. മുറിയെടുത്തശേഷം നാലു ദിവസം കഴിഞ്ഞ് മടങ്ങിയ ഇയാളെ മുറിയുടെ ഉടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആലുവ മേഖലയിൽ സെയിൽസിനായി പോയതാണെന്നായിരുന്നു മറുപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിന്നീട് ഇയാൾ തിരിച്ചെത്തിയത്. സമീപമുറിയിൽ താമസിക്കുന്നവരുമായി പരിചയപ്പെട്ടിരുന്നെങ്കിലും കൂടുതൽ അടുപ്പം സ്ഥാപിച്ചിരുന്നില്ല.
രാഖിൽ ബംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കിയിരുന്നു. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. വീട്ടിൽ വന്നാലും അധികനാൾ തങ്ങാറില്ലെന്നും സുഹൃദ് ബന്ധങ്ങൾ കുറവാണെന്നും ആരുമായും അടുക്കാത്ത പ്രകൃതമാണെന്നും നാട്ടുകാർ പറഞ്ഞു. എംബിഎ കഴിഞ്ഞ് ഇന്റീരിയർ ഡക്കറേഷൻ കരാർ ജോലിയുമായി ബന്ധപ്പെട്ട് ജില്ലയ്ക്കു പുറത്തു കഴിയുകയായിരുന്നു ഇയാൾ.
ഇൻസ്റ്റാഗ്രാമിലൂടെയാണ് രാഖിൽ മാനസയുമായി ബന്ധം സ്ഥാപിച്ചത്. രാഖിലിന് ജോലിയൊന്നുമില്ലെന്ന് അറിഞ്ഞതോടെ മാനസ ഈ ബന്ധത്തിൽനിന്നു പിന്മാറി. എന്നാൽ, ബന്ധം തുടരാൻ ആഗ്രഹിച്ച ഇയാൾ ശല്യപ്പെടുത്തിയതോടെ മാനസയുടെ വീട്ടുകാർ കണ്ണൂർ ഡിവൈഎസ്പിക്ക് പരാതി നൽകുകയും വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.
ഇവരുടെ കരച്ചിൽ കേട്ട് താഴത്തെനിലയിൽ താമസിക്കുന്ന കെട്ടിടമുടമയും സമീപവാസികളും ഓടിയെത്തും മുന്‍പേ മുറിയിൽനിന്നു വെടിയൊച്ചകൾ ഉയർന്നു. ആദ്യം രണ്ടു വെടിയൊച്ചയും പിന്നാലെ ഒരു വെടിശബ്ദവും കേട്ടതായി കൂട്ടുകാരികൾ പറഞ്ഞു. കെട്ടിടമുടമയും നാട്ടുകാരും ചേർന്നു വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ മാനസയ്ക്കു ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു.
രാഖിൽ നെല്ലിക്കുഴിയിലെത്തി വാടകയ്ക്കു മുറിയെടുത്ത് ഒരുമാസമായി താമസിച്ചു വരികയായിരുന്നു. കൊലപാതകം ലക്ഷ്യം വച്ചാണ് ഇയാൾ കണ്ണൂരിൽനിന്ന് എത്തിയതെന്നാണു പോലീസ് കരുതുന്നത്. മാനസയുടെ കോളജിലേക്കുള്ള വരവും പോക്കും നിരീക്ഷിച്ചു മനസിലാക്കിയശേഷം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.
കണ്ണൂർ മയ്യിൽ നാറാത്ത് രണ്ടാംമൈലിലെ പാർവണത്തിൽ പി.വി. മാധവൻ (വിമുക്ത ഭടൻ, ഹോംഗാർഡ്) -സബീന (കണ്ണൂർ പുതിയതെരു രാമഗുരു സ്കൂൾ അധ്യാപിക) ദന്പതികളുടെ മകളാണ് മാനസ. സഹോദരൻ: അശ്വന്ത്. തലശേരി ധർമടം മേലൂർ മമ്മാക്കുന്ന് പാലത്തിനടുത്ത് രാഹുൽ നിവാസിൽ രഘൂത്തമൻ-രജിത ദന്പതികളുടെ മൂത്ത മകനാണ് രാഖിൽ. സഹോദരൻ: അനുജൻ രാഹുൽ.
കൊലയ്ക്ക് ഉപയോഗിച്ച തോക്ക് രാഖിൽ നാട്ടിൽനിന്നുതന്നെ സംഘടിപ്പിച്ചതാണെന്നു സംശയിക്കുന്നു. മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റർ സമീപമാണ് ഇയാൾ മുറിയെടുത്തിരുന്നത്. പ്ലൈവുഡ് കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആണെന്നാണു മുറിയെടുത്തപ്പോൾ പറഞ്ഞിരുന്നത്. മുറിയെടുത്തശേഷം നാലു ദിവസം കഴിഞ്ഞ് മടങ്ങിയ ഇയാളെ മുറിയുടെ ഉടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആലുവ മേഖലയിൽ സെയിൽസിനായി പോയതാണെന്നായിരുന്നു മറുപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിന്നീട് ഇയാൾ തിരിച്ചെത്തിയത്. സമീപമുറിയിൽ താമസിക്കുന്നവരുമായി പരിചയപ്പെട്ടിരുന്നെങ്കിലും കൂടുതൽ അടുപ്പം സ്ഥാപിച്ചിരുന്നില്ല.
രാഖിൽ ബംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കിയിരുന്നു. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. വീട്ടിൽ വന്നാലും അധികനാൾ തങ്ങാറില്ലെന്നും സുഹൃദ് ബന്ധങ്ങൾ കുറവാണെന്നും ആരുമായും അടുക്കാത്ത പ്രകൃതമാണെന്നും നാട്ടുകാർ പറഞ്ഞു. എംബിഎ കഴിഞ്ഞ് ഇന്റീരിയർ ഡക്കറേഷൻ കരാർ ജോലിയുമായി ബന്ധപ്പെട്ട് ജില്ലയ്ക്കു പുറത്തു കഴിയുകയായിരുന്നു ഇയാൾ.
ഇൻസ്റ്റാഗ്രാമിലൂടെയാണ് രാഖിൽ മാനസയുമായി ബന്ധം സ്ഥാപിച്ചത്. രാഖിലിന് ജോലിയൊന്നുമില്ലെന്ന് അറിഞ്ഞതോടെ മാനസ ഈ ബന്ധത്തിൽനിന്നു പിന്മാറി. എന്നാൽ, ബന്ധം തുടരാൻ ആഗ്രഹിച്ച ഇയാൾ ശല്യപ്പെടുത്തിയതോടെ മാനസയുടെ വീട്ടുകാർ കണ്ണൂർ ഡിവൈഎസ്പിക്ക് പരാതി നൽകുകയും വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.