വ്യവസായ പുനരുജ്ജീവനത്തിനായി കെഎഫ്സി വഴി മൂന്നു പുതിയ പദ്ധതികൾകൂടി പ്രഖ്യാപിച്ചു.
1. സ്റ്റാർട്ടപ്പ് കേരള പദ്ധതി
ഒരു കോടി രൂപ വരെ കോളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന ‘സ്റ്റാർട്ടപ്പ് കേരള’ വായ്പാപദ്ധതി . ഇതിനായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കും.
2. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള പ്രത്യേക വായ്പാപദ്ധതി.
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ 500 കോടി രൂപ മാറ്റിവയ്ക്കും.
3. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം.
ഒരു കോടി വരെ അഞ്ചു ശതമാനം പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷം 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസിൽ താഴെയുള്ള യുവസംരംഭകർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി പരിശീലനം നൽകി പ്രാപ്തരായവർക്കു വായ്പ അനുവദിക്കും.
• ഒരു വർഷത്തെ മോറട്ടോറിയം
കെഎഫ്സിയിൽനിന്നു വായ്പ എടുത്ത് 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ബജറ്റിൽ പറഞ്ഞതനുസരിച്ച് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. ജൂലൈ ഒന്നുമുതൽ ഒരു വർഷത്തേക്കാണ് അവധി. 8320 വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
• വായ്പകളുടെ പുനഃക്രമീകരണം
സംരംഭകരുടെ നിലവിലുള്ള വായ്പകൾ റിസർവ് ബാങ്ക് (81) മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകും. ഇതിനായി ചാർജോ അധിക പലിശയോ ഈടാക്കില്ല. മൂവായിരത്തോളം വായ്പകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
• കെഎഫ്സി സംരംഭങ്ങൾക്ക് 20% അധിക വായ്പ
കോവിഡിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങൾക്കും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതുപോലെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് കഴിഞ്ഞ വർഷം അനുവദിച്ച 20 ശതമാനം ഉൾപ്പെടെ 40 ശതമാനം അധിക വായ്പ.
ബാങ്കുകളെപോലെ കേന്ദ്ര സർക്കാരിന്റെ ഗാരന്റി ലഭിക്കാത്തതിനാൽ കെഎഫ്സി സ്വന്തം നിലയ്ക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. പദ്ധതിയിൽ മുതൽ തിരിച്ചടവിന് 24 മാസത്തെ സാവകാശം നൽകും. എന്നാൽ ഈ കാലയളവിലും പലിശ അടയ്ക്കേണ്ടതിനാൽ, വായ്പയിൽ നിന്നും ഇത് തിരിച്ചടയ്ക്കുവാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. 400 സംരംഭങ്ങൾക്ക് ഈ അനുകൂല്യം ലഭിക്കും. കെഎഫ്സി 450 കോടി രൂപ വകയിരുത്തി.
• കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യവസായങ്ങൾക്കുള്ള സഹായം
കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ശതമാനം പലിശയിലാണ് നൽകുന്നത്. അഞ്ചു വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ ഏഴു ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. 50 സംരംഭങ്ങൾക്കായി 100 കോടി രൂപ ഇതിനായി മാറ്റി വയ്ക്കും.
• പലിശയിളവ്
ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശയിൽ കെഎഫ്സി വൻ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽനിന്ന് എട്ടു ശതമാനമായാണ് കുറച്ചു. ഉയർന്ന പലിശ 12 ശതമാനത്തിൽനിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്.
കുറഞ്ഞ പലിശയുടെ ആനുകൂല്യം ജൂലൈ ഒന്നു മുതൽ എല്ലാ ഇടപാടുകാർക്കും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും
1. സ്റ്റാർട്ടപ്പ് കേരള പദ്ധതി
ഒരു കോടി രൂപ വരെ കോളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന ‘സ്റ്റാർട്ടപ്പ് കേരള’ വായ്പാപദ്ധതി . ഇതിനായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കും.
2. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള പ്രത്യേക വായ്പാപദ്ധതി.
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ 500 കോടി രൂപ മാറ്റിവയ്ക്കും.
3. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം.
ഒരു കോടി വരെ അഞ്ചു ശതമാനം പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷം 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസിൽ താഴെയുള്ള യുവസംരംഭകർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി പരിശീലനം നൽകി പ്രാപ്തരായവർക്കു വായ്പ അനുവദിക്കും.
• ഒരു വർഷത്തെ മോറട്ടോറിയം
കെഎഫ്സിയിൽനിന്നു വായ്പ എടുത്ത് 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ബജറ്റിൽ പറഞ്ഞതനുസരിച്ച് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. ജൂലൈ ഒന്നുമുതൽ ഒരു വർഷത്തേക്കാണ് അവധി. 8320 വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
• വായ്പകളുടെ പുനഃക്രമീകരണം
സംരംഭകരുടെ നിലവിലുള്ള വായ്പകൾ റിസർവ് ബാങ്ക് (81) മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകും. ഇതിനായി ചാർജോ അധിക പലിശയോ ഈടാക്കില്ല. മൂവായിരത്തോളം വായ്പകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
• കെഎഫ്സി സംരംഭങ്ങൾക്ക് 20% അധിക വായ്പ
കോവിഡിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങൾക്കും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതുപോലെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് കഴിഞ്ഞ വർഷം അനുവദിച്ച 20 ശതമാനം ഉൾപ്പെടെ 40 ശതമാനം അധിക വായ്പ.
ബാങ്കുകളെപോലെ കേന്ദ്ര സർക്കാരിന്റെ ഗാരന്റി ലഭിക്കാത്തതിനാൽ കെഎഫ്സി സ്വന്തം നിലയ്ക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. പദ്ധതിയിൽ മുതൽ തിരിച്ചടവിന് 24 മാസത്തെ സാവകാശം നൽകും. എന്നാൽ ഈ കാലയളവിലും പലിശ അടയ്ക്കേണ്ടതിനാൽ, വായ്പയിൽ നിന്നും ഇത് തിരിച്ചടയ്ക്കുവാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. 400 സംരംഭങ്ങൾക്ക് ഈ അനുകൂല്യം ലഭിക്കും. കെഎഫ്സി 450 കോടി രൂപ വകയിരുത്തി.
• കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യവസായങ്ങൾക്കുള്ള സഹായം
കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ശതമാനം പലിശയിലാണ് നൽകുന്നത്. അഞ്ചു വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ ഏഴു ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. 50 സംരംഭങ്ങൾക്കായി 100 കോടി രൂപ ഇതിനായി മാറ്റി വയ്ക്കും.
• പലിശയിളവ്
ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശയിൽ കെഎഫ്സി വൻ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽനിന്ന് എട്ടു ശതമാനമായാണ് കുറച്ചു. ഉയർന്ന പലിശ 12 ശതമാനത്തിൽനിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്.
കുറഞ്ഞ പലിശയുടെ ആനുകൂല്യം ജൂലൈ ഒന്നു മുതൽ എല്ലാ ഇടപാടുകാർക്കും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും