കണ്ണൂര്‍: വായ്പകളില്‍ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന് 6,11,70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിലെ വിധി തലശേരി വിജിലന്‍സ് കോടതി പ്രസ്താവിച്ചു.
ഒന്നാം പ്രതി ബാങ്കിന്റെ മന്ന ശാഖ മാനേജര്‍ ഇന്‍ ചാര്‍ജായിരുന്ന താളിക്കാവ് സ്വദേശി കെ.പി. മുഹമ്മദ് ജസീലി (47) ന് വിവിധ വകുപ്പുകൾ പ്രകാരം കഠിനതടവും പിഴയും വിധിച്ച കോടതി കൂട്ടുപ്രതികളായ നാലുപേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. ആകെ 12 കുറ്റപത്രങ്ങളുള്ളതിൽ പത്തെണ്ണമാണ് കോടതിയിൽ സമർപ്പിച്ചത്.
ബാങ്ക് സെക്രട്ടറിയായിരുന്ന അലവില്‍ കയരളം കൂപ്പാട് സ്വദേശി എന്‍.പി. ഹംസ (51), ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റും മുസ്ലിം ലീഗ് അഴിക്കോട് മണ്ഡലം മുന്‍ പ്രസിഡന്റുമായ വളപട്ടണം മില്‍മ റോഡിലെ ടി. സെയ്ഫുദ്ദീന്‍ (70), ബാങ്കിലെ ചീഫ് അക്കൗണ്ടന്റും അഞ്ചാംപീടിക ചിറക്കുറ്റിയിലെ കെ.വി. സനിത കുമാരി (54), അസിസ്റ്റന്റ് സെക്രട്ടറി അഴീക്കോട് ചെമ്മരശേരിപാറയിലെ പി.വി. നിഷാകുമാരി (52) എന്നിവരെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.
ഒന്നാം പ്രതി ജസീലിന് ഐപിസി 409 പ്രകാരം പത്തു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ഐപിസി 468 പ്രകാരം ഏഴുവർഷം കഠിനതടവും ഏഴുലക്ഷം രൂപ പിഴയും ഐപിസി 471 പ്രകാരം രണ്ടുവർഷം കഠിനതടവും 30,000 രൂപ പിഴയും ഐപിസി 477എ പ്രകാരം ഏഴുവർഷം കഠിനതടവും ഏഴുലക്ഷം രൂപ പിഴയും ഐപിസി 201 പ്രകാരം രണ്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും കൂടാതെ അഴിമതി നിരോധന നിയമത്തിലെ 13 (1) (സി) പ്രകാരം ഏഴുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും (1) (ഡി) പ്രകാരം ഏഴുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. എട്ടര ലക്ഷത്തിന്റെ പിഴത്തുകയിൽ നാലുലക്ഷം രൂപ വളപട്ടണം സർവീസ് സഹകരണ ബാങ്കിന് നൽകാനും കോടതി ഉത്തരവിട്ടു.
പി. ജയകൃഷ്ണന്
ഒന്നാം പ്രതി ബാങ്കിന്റെ മന്ന ശാഖ മാനേജര്‍ ഇന്‍ ചാര്‍ജായിരുന്ന താളിക്കാവ് സ്വദേശി കെ.പി. മുഹമ്മദ് ജസീലി (47) ന് വിവിധ വകുപ്പുകൾ പ്രകാരം കഠിനതടവും പിഴയും വിധിച്ച കോടതി കൂട്ടുപ്രതികളായ നാലുപേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. ആകെ 12 കുറ്റപത്രങ്ങളുള്ളതിൽ പത്തെണ്ണമാണ് കോടതിയിൽ സമർപ്പിച്ചത്.
ബാങ്ക് സെക്രട്ടറിയായിരുന്ന അലവില്‍ കയരളം കൂപ്പാട് സ്വദേശി എന്‍.പി. ഹംസ (51), ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റും മുസ്ലിം ലീഗ് അഴിക്കോട് മണ്ഡലം മുന്‍ പ്രസിഡന്റുമായ വളപട്ടണം മില്‍മ റോഡിലെ ടി. സെയ്ഫുദ്ദീന്‍ (70), ബാങ്കിലെ ചീഫ് അക്കൗണ്ടന്റും അഞ്ചാംപീടിക ചിറക്കുറ്റിയിലെ കെ.വി. സനിത കുമാരി (54), അസിസ്റ്റന്റ് സെക്രട്ടറി അഴീക്കോട് ചെമ്മരശേരിപാറയിലെ പി.വി. നിഷാകുമാരി (52) എന്നിവരെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.
ഒന്നാം പ്രതി ജസീലിന് ഐപിസി 409 പ്രകാരം പത്തു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ഐപിസി 468 പ്രകാരം ഏഴുവർഷം കഠിനതടവും ഏഴുലക്ഷം രൂപ പിഴയും ഐപിസി 471 പ്രകാരം രണ്ടുവർഷം കഠിനതടവും 30,000 രൂപ പിഴയും ഐപിസി 477എ പ്രകാരം ഏഴുവർഷം കഠിനതടവും ഏഴുലക്ഷം രൂപ പിഴയും ഐപിസി 201 പ്രകാരം രണ്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും കൂടാതെ അഴിമതി നിരോധന നിയമത്തിലെ 13 (1) (സി) പ്രകാരം ഏഴുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും (1) (ഡി) പ്രകാരം ഏഴുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. എട്ടര ലക്ഷത്തിന്റെ പിഴത്തുകയിൽ നാലുലക്ഷം രൂപ വളപട്ടണം സർവീസ് സഹകരണ ബാങ്കിന് നൽകാനും കോടതി ഉത്തരവിട്ടു.
പി. ജയകൃഷ്ണന്