തിരുവനന്തപുരം: പുതുതായി രൂപം നൽകിയ പിങ്ക് പട്രോൾ പ്രോജക്ട് ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലകളിലെ പിങ്ക് പട്രോൾ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. സന്ദേശം ലഭിച്ചാൽ ഉടൻതന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താൻ കഴിയണം. വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോർ സൈക്കിൾ പട്രോൾ കാര്യക്ഷമമായി നടത്തണം.
സ്ത്രീകൾക്കെതിരേ വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ മനസിലാക്കുന്നതിന് പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂർവ കൗണ്‍സലിംഗ് ക്ലാസുകളിൽ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ് എടുപ്പിക്കാൻ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർ ആഴ്ചയിലൊരിക്കൽ പ്രത്യേക ആദാലത്ത് ഓണ്‍ലൈനായി നടത്തണം. പരിശീലനം ലഭിച്ച കൗണ്‍സിലർമാരെ വനിതാ സെല്ലുകളിൽ നിയോഗിക്കും.
പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന എല്ലാത്തരം പരാതികൾക്കും നിർബന്ധമായും രസീത് നൽകണം. സ്ത്രീധനത്തിനെതിരായി ഡിജിറ്റൽ മാധ്യമം ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് പ്രചാരണപരിപാടികൾ ശക്തമാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
സ്ത്രീകൾക്കെതിരേ വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ മനസിലാക്കുന്നതിന് പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂർവ കൗണ്‍സലിംഗ് ക്ലാസുകളിൽ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ് എടുപ്പിക്കാൻ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർ ആഴ്ചയിലൊരിക്കൽ പ്രത്യേക ആദാലത്ത് ഓണ്‍ലൈനായി നടത്തണം. പരിശീലനം ലഭിച്ച കൗണ്‍സിലർമാരെ വനിതാ സെല്ലുകളിൽ നിയോഗിക്കും.
പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന എല്ലാത്തരം പരാതികൾക്കും നിർബന്ധമായും രസീത് നൽകണം. സ്ത്രീധനത്തിനെതിരായി ഡിജിറ്റൽ മാധ്യമം ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് പ്രചാരണപരിപാടികൾ ശക്തമാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.