തിരുവനന്തപുരം: പട്ടയഭൂമിയിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് വ്യക്തമാക്കി 2020 മാർച്ച് 11 ന് റവന്യുവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ അവ്യക്തയുണ്ടെന്ന് വനംവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
ഈ സർക്കുലർ വനം, റവന്യുവകുപ്പ് മന്ത്രിതല സംയുക്തയോഗ നടപടിക്കുറിപ്പുകൾക്ക് അനുസൃതമല്ലെന്നും അത് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വനം വകുപ്പ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. മാത്രമല്ല, റവന്യു വകുപ്പിന്റെ സർക്കുലർ നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഫോറസ്റ്റ് മാനേജ്മെന്റ് അറിയിച്ച വിവരവും വനം വകുപ്പ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ഡോ. മാത്യു കുഴൽനാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
ഫോറസ്റ്റ് കണ്‍സർവേറ്ററെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
മുട്ടിൽ മരം മുറി കേസിൽ ആരോപണങ്ങൾ നേരിട്ട ഫോറസ്റ്റ് കണ്‍സർവേറ്ററെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പരിശീലനം ലഭിച്ചവർക്ക് പാന്പു പിടിത്തക്കാരായി ലൈസൻസ് നൽകും: മന്ത്രി
വനം വകുപ്പ് പരിശീലനം നൽകിയവർക്ക് പാന്പു പിടിത്തക്കാരായി ലൈസൻസ് നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
അതതു ജില്ലകളിലെ സാമൂഹ്യവനവത്കരണം അസിസ്റ്റന്റ് കണ്സർവേറ്റർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിയമാനുസൃതം പാന്പുകളെ പിടിക്കുന്നതിന് അനുമതിയുണ്ട്. സർട്ടിഫിക്കറ്റിന് അഞ്ചുവർഷ കാലാവധിയുണ്ട്. വനം വകുപ്പിലെയും പൊതുജനങ്ങളുടെയും ഇടയിൽനിന്ന് 824 പേർ സർട്ടിഫിക്കറ്റിന് അർഹത നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ പഠനോപകരണങ്ങൾ ഈ മാസത്തിനകം ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ ഈ മാസത്തിനകം ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാന്റിൽനിന്ന് തുക വിനിയോഗിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
എം. രാജഗോപാലൻ, പി.ടി.എ. റഹിം, ജി. സ്റ്റീഫൻ, പി.പി. സുമോദ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കർമപദ്ധതി രൂപീകരിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് കർമപദ്ധതി തയാറാക്കാൻ പദ്ധതി തയാറാക്കിവരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. മനുഷ്യജീവനും കൃഷിയും സംരക്ഷിക്കേണ്ടത് അടിയന്തര നടപടിയായാണ് കാണുന്നത്. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണ് . ഇത് വർധിപ്പിക്കുന്ന കാര്യം കൃഷിവകുപ്പുമായി ചർച്ച ചെയ്യും. പി. ബാലചന്ദ്രൻ, ഇ.കെ. വിജയൻ, വി. ശശി, ജി.എസ്. ജയലാൽ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കടൽ മത്സ്യോത്പാദനം കുറഞ്ഞുവരുന്നു: മന്ത്രി
സംസ്ഥാനത്ത് കടൽ മത്സ്യോത്പാദനം കുറഞ്ഞുവരുന്നതായി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. വർധിച്ച മത്സ്യബന്ധന സമ്മർദം, അശാസ്ത്രീയ മത്സ്യബന്ധനം, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം എന്നിവയെല്ലാം ഇതിന് കാരണമാണ്.
കോവിഡ് പ്രതിസന്ധിമൂലം മത്സ്യബന്ധനം നടക്കാതിരുന്നതും ഓഖി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളും മത്സ്യസന്പത്ത് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഉൾനാടൻ മത്സ്യ ഉത്പാദനം കൂടുന്നതായും മന്ത്രി പറഞ്ഞു.
ഈ സർക്കുലർ വനം, റവന്യുവകുപ്പ് മന്ത്രിതല സംയുക്തയോഗ നടപടിക്കുറിപ്പുകൾക്ക് അനുസൃതമല്ലെന്നും അത് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വനം വകുപ്പ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. മാത്രമല്ല, റവന്യു വകുപ്പിന്റെ സർക്കുലർ നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഫോറസ്റ്റ് മാനേജ്മെന്റ് അറിയിച്ച വിവരവും വനം വകുപ്പ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ഡോ. മാത്യു കുഴൽനാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
ഫോറസ്റ്റ് കണ്‍സർവേറ്ററെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
മുട്ടിൽ മരം മുറി കേസിൽ ആരോപണങ്ങൾ നേരിട്ട ഫോറസ്റ്റ് കണ്‍സർവേറ്ററെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പരിശീലനം ലഭിച്ചവർക്ക് പാന്പു പിടിത്തക്കാരായി ലൈസൻസ് നൽകും: മന്ത്രി
വനം വകുപ്പ് പരിശീലനം നൽകിയവർക്ക് പാന്പു പിടിത്തക്കാരായി ലൈസൻസ് നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
അതതു ജില്ലകളിലെ സാമൂഹ്യവനവത്കരണം അസിസ്റ്റന്റ് കണ്സർവേറ്റർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിയമാനുസൃതം പാന്പുകളെ പിടിക്കുന്നതിന് അനുമതിയുണ്ട്. സർട്ടിഫിക്കറ്റിന് അഞ്ചുവർഷ കാലാവധിയുണ്ട്. വനം വകുപ്പിലെയും പൊതുജനങ്ങളുടെയും ഇടയിൽനിന്ന് 824 പേർ സർട്ടിഫിക്കറ്റിന് അർഹത നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ പഠനോപകരണങ്ങൾ ഈ മാസത്തിനകം ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ ഈ മാസത്തിനകം ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാന്റിൽനിന്ന് തുക വിനിയോഗിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
എം. രാജഗോപാലൻ, പി.ടി.എ. റഹിം, ജി. സ്റ്റീഫൻ, പി.പി. സുമോദ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കർമപദ്ധതി രൂപീകരിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് കർമപദ്ധതി തയാറാക്കാൻ പദ്ധതി തയാറാക്കിവരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. മനുഷ്യജീവനും കൃഷിയും സംരക്ഷിക്കേണ്ടത് അടിയന്തര നടപടിയായാണ് കാണുന്നത്. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണ് . ഇത് വർധിപ്പിക്കുന്ന കാര്യം കൃഷിവകുപ്പുമായി ചർച്ച ചെയ്യും. പി. ബാലചന്ദ്രൻ, ഇ.കെ. വിജയൻ, വി. ശശി, ജി.എസ്. ജയലാൽ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കടൽ മത്സ്യോത്പാദനം കുറഞ്ഞുവരുന്നു: മന്ത്രി
സംസ്ഥാനത്ത് കടൽ മത്സ്യോത്പാദനം കുറഞ്ഞുവരുന്നതായി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. വർധിച്ച മത്സ്യബന്ധന സമ്മർദം, അശാസ്ത്രീയ മത്സ്യബന്ധനം, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം എന്നിവയെല്ലാം ഇതിന് കാരണമാണ്.
കോവിഡ് പ്രതിസന്ധിമൂലം മത്സ്യബന്ധനം നടക്കാതിരുന്നതും ഓഖി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളും മത്സ്യസന്പത്ത് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഉൾനാടൻ മത്സ്യ ഉത്പാദനം കൂടുന്നതായും മന്ത്രി പറഞ്ഞു.