കൊച്ചി: വിദേശ രാജ്യങ്ങളില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ ആവശ്യമായ നിയമസഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനം.
ഹെല്പ് ഡെസ്ക്കും ആരംഭിക്കും. പ്രവാസികളുടെ പ്രശ്നത്തിനു പരിഹാരമാര്‍ഗം തേടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന് സ്റ്റഡീസ് (സിംസ്) തമ്പാന് തോമസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നടത്തിയ ട്രേഡ് യൂണിയന് പ്രതിനിധികളുടെയും പ്രവാസി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം.
മുന്‍ എംപി തമ്പാന് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മാത്രം 15 ലക്ഷത്തോളം പേരാണ് തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്കു 1,200 കോടിയോളം രൂപ തൊഴില്‍ ഉടമകളില്‍നിന്നു ലഭിക്കാനുണ്ട്. വിദേശകാര്യ വകുപ്പും എംബസികളും ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നു തമ്പാന് തോമസ് പറഞ്ഞു.
ഹെല്പ് ഡെസ്ക്കും ആരംഭിക്കും. പ്രവാസികളുടെ പ്രശ്നത്തിനു പരിഹാരമാര്‍ഗം തേടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന് സ്റ്റഡീസ് (സിംസ്) തമ്പാന് തോമസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നടത്തിയ ട്രേഡ് യൂണിയന് പ്രതിനിധികളുടെയും പ്രവാസി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം.
മുന്‍ എംപി തമ്പാന് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മാത്രം 15 ലക്ഷത്തോളം പേരാണ് തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്കു 1,200 കോടിയോളം രൂപ തൊഴില്‍ ഉടമകളില്‍നിന്നു ലഭിക്കാനുണ്ട്. വിദേശകാര്യ വകുപ്പും എംബസികളും ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നു തമ്പാന് തോമസ് പറഞ്ഞു.