തിരുവനന്തപുരം: പിഎസ്സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) റാങ്ക് പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. അടുത്തമാസം നാലിന് അവസാനിക്കുന്ന പട്ടികയാണ് ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ച് നീട്ടാൻ ഉത്തരവിട്ടത്.
ട്രൈബ്യൂണൽ വിധി ആശ്വാസകരമാണെന്നു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ പ്രതികരിച്ചു. അതേസമയം, നിയമവശം പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ 36 ദിവസം സമരം നടത്തിയിരുന്നു. കഴിഞ്ഞ റാങ്ക് പട്ടികയിൽനിന്നു 12,000 ത്തോളം പേർക്ക് നിയമനം നൽകിയിരുന്നു.
എന്നാൽ ഈ റാങ്ക് പട്ടികയിൽനിന്ന് ആറായിരത്തിൽ താഴെ ഉദ്യോഗാർഥികൾക്കു മാത്രമാണു നിയമനം ലഭിച്ചതെന്നാണ് ഇവർ പറയുന്നത്.
ട്രൈബ്യൂണൽ വിധി ആശ്വാസകരമാണെന്നു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ പ്രതികരിച്ചു. അതേസമയം, നിയമവശം പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ 36 ദിവസം സമരം നടത്തിയിരുന്നു. കഴിഞ്ഞ റാങ്ക് പട്ടികയിൽനിന്നു 12,000 ത്തോളം പേർക്ക് നിയമനം നൽകിയിരുന്നു.
എന്നാൽ ഈ റാങ്ക് പട്ടികയിൽനിന്ന് ആറായിരത്തിൽ താഴെ ഉദ്യോഗാർഥികൾക്കു മാത്രമാണു നിയമനം ലഭിച്ചതെന്നാണ് ഇവർ പറയുന്നത്.