തിരുവനന്തപുരം: സന്പദ്ഘടനയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസംഘടിത മേഖലയിൽ കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ആർബിഐ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31ന് എൻപിഎ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗവും അതിനു മുന്പുള്ള പ്രകൃതിദുരന്തവും ബാധിച്ചവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മോറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആർബിഐയുടെ ശ്രദ്ധയിൽപ്പെടുത്തണം.
കേന്ദ്രസർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തി. ഇതിന് പരമാവധി പ്രചാരണം നൽകണം. വ്യാപാരസമൂഹത്തിന് ഇതിൽനിന്നു സഹായം ലഭ്യമാക്കണം.
പിഎം കിസാൻ പരിപാടിയിൽ 37 ലക്ഷം കർഷകർ കേരളത്തിൽനിന്നുണ്ട്. എല്ലാ കർഷകർക്കും ക്ഷീരകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സർക്കാരിന്റെ കാർഷികവികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷികവായ്പ അനുവദിക്കണം.
വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷികപശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ അർഹരായവർക്ക് സഹായം നൽകണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷികോ ത്പാദന സംഘടനകൾ രൂപീകരിക്കാൻ കൃഷിവകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നൽകണം.
കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനു സഹായകമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന സർക്കാർ പലിശ നൽകിയുള്ള വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, ധന അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, എസ്എൽബിസി പ്രതിനിധികൾ, വിവിധ ബാങ്ക് മേധാവികൾ എന്നിവർ പങ്കെടുത്തു.
ആർബിഐ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31ന് എൻപിഎ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗവും അതിനു മുന്പുള്ള പ്രകൃതിദുരന്തവും ബാധിച്ചവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മോറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആർബിഐയുടെ ശ്രദ്ധയിൽപ്പെടുത്തണം.
കേന്ദ്രസർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തി. ഇതിന് പരമാവധി പ്രചാരണം നൽകണം. വ്യാപാരസമൂഹത്തിന് ഇതിൽനിന്നു സഹായം ലഭ്യമാക്കണം.
പിഎം കിസാൻ പരിപാടിയിൽ 37 ലക്ഷം കർഷകർ കേരളത്തിൽനിന്നുണ്ട്. എല്ലാ കർഷകർക്കും ക്ഷീരകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സർക്കാരിന്റെ കാർഷികവികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷികവായ്പ അനുവദിക്കണം.
വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷികപശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ അർഹരായവർക്ക് സഹായം നൽകണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷികോ ത്പാദന സംഘടനകൾ രൂപീകരിക്കാൻ കൃഷിവകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നൽകണം.
കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനു സഹായകമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന സർക്കാർ പലിശ നൽകിയുള്ള വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, ധന അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, എസ്എൽബിസി പ്രതിനിധികൾ, വിവിധ ബാങ്ക് മേധാവികൾ എന്നിവർ പങ്കെടുത്തു.