കുമളി: ഒടുവിൽ മംഗള എന്ന കടുവാക്കുട്ടി വനത്തിലേക്ക് പിച്ചവച്ചു. പുതിയൊരു ലോകത്തേക്കു കടന്നപ്പോഴുള്ള അങ്കലാപ്പൊന്നും കുട്ടിക്കടുവയ്ക്കില്ല. ഇരുന്പുകൂട്ടിൽനിന്ന് എല്ലാം സസൂക്ഷ്മം ഒന്നു നോക്കി ഉറപ്പുവരുത്തിയുള്ള കടുവാനടത്തം കാട്ടിലേക്ക്. ഇനി ഇരുന്പുവേലികളാൽ വേർതിരിക്കപ്പെട്ട ഏക്കർകണക്കിന് വനമാണ് കുട്ടിക്കടുവയുടെ ആവാസകേന്ദ്രം. സ്വയം വേട്ടയാടി കരുത്താർജിക്കാൻ മംഗളയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു.
കഴിഞ്ഞ നവംബറിൽ അമ്മക്കടുവ ഉപേക്ഷിച്ചുപോയ പെണ്കടുവക്കുട്ടിയാണ് മംഗള. വനപാലകർക്ക് ഇവളെ ലഭിക്കുന്പോൾ കാഴ്ചശക്തി കുറവും പിൻകാലുകൾക്ക് ബലക്കുറവുമുണ്ടായിരുന്നു. തൂക്കം ഏകദേശം രണ്ടു കിലോഗ്രാം. തേക്കടി റെയ്ഞ്ചിലെ കൊക്കര ഭാഗത്ത് ഇവൾക്കായി വനംവകുപ്പ് പ്രത്യേകം പരിചരണവും പരിചരണക്കാരെ യും ഏർപ്പെടുത്തി. ഇന്ത്യയിൽ തന്നെ വനംവകുപ്പിന്റെ അപൂർവ ഉദ്യമമായിരുന്നു അത്.
വനംവകുപ്പ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നൽകുന്ന പാലു കുടിച്ചും ഇറച്ചി കഴിച്ചുമാണ് അവൾ ഇതുവരെ വളർന്നത്. ഇന്നവൾക്ക് ഒൻപത് മാസം പ്രായമായി. തൂക്കം 40 കിലോയും. അവൾക്ക് സ്വയം വേട്ടയാടി ജീവിക്കാനുള്ള പ്രാപ്തിയായി. ഇനി വേട്ടയാടാനുള്ള കഴിവു തെളിയിക്കാനുള്ള അവസരമാണ് കുട്ടിക്കടുവയ്ക്ക് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.
വനത്തിൽ മംഗളാദേവി മലയിലേക്കുള്ള റോഡിനു സമീപം കൊക്കര ഒന്നാം ഗെയ്റ്റിനടുത്ത് ഏകദേശം 9500 ചതുരശ്ര അടി വനഭൂമി മംഗള യ്ക്കായി വനംവകുപ്പ് ‘പതിച്ച്’ നൽകി. ആനിമൽ ഹോസ്പൈസ് ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റാണിത്. ആരും ആക്രമിക്കാതിരിക്കാൻ ചുറ്റും ഇരുന്പുവേലിയുണ്ട്. ഈ വേലിക്കുള്ളിൽ മുയലും കേഴമാനും ഉൾപ്പെടെയുള്ളവ കയറിയാൽ മംഗളയ്ക്ക് സ്വന്തമാക്കാം.
പരിശീലന കാലം പൂർത്തിയാക്കി ഇരതേടാനുള്ള പ്രാപ്തി തെളിയിക്കുന്പോൾ ഇവളെ വനംവകുപ്പ് സ്വതന്ത്രയായി വനത്തിലേക്ക് തുറന്നുവിടും. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ നിർദേശപ്രകാരം പരമാവധി മനുഷ്യ സാന്നിധ്യം ഒഴിവാക്കിയാണ് മംഗളയെ പരിപാലിക്കുന്നത്.
പ്രസാദ് സ്രാന്പിക്കൽ
കഴിഞ്ഞ നവംബറിൽ അമ്മക്കടുവ ഉപേക്ഷിച്ചുപോയ പെണ്കടുവക്കുട്ടിയാണ് മംഗള. വനപാലകർക്ക് ഇവളെ ലഭിക്കുന്പോൾ കാഴ്ചശക്തി കുറവും പിൻകാലുകൾക്ക് ബലക്കുറവുമുണ്ടായിരുന്നു. തൂക്കം ഏകദേശം രണ്ടു കിലോഗ്രാം. തേക്കടി റെയ്ഞ്ചിലെ കൊക്കര ഭാഗത്ത് ഇവൾക്കായി വനംവകുപ്പ് പ്രത്യേകം പരിചരണവും പരിചരണക്കാരെ യും ഏർപ്പെടുത്തി. ഇന്ത്യയിൽ തന്നെ വനംവകുപ്പിന്റെ അപൂർവ ഉദ്യമമായിരുന്നു അത്.
വനംവകുപ്പ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നൽകുന്ന പാലു കുടിച്ചും ഇറച്ചി കഴിച്ചുമാണ് അവൾ ഇതുവരെ വളർന്നത്. ഇന്നവൾക്ക് ഒൻപത് മാസം പ്രായമായി. തൂക്കം 40 കിലോയും. അവൾക്ക് സ്വയം വേട്ടയാടി ജീവിക്കാനുള്ള പ്രാപ്തിയായി. ഇനി വേട്ടയാടാനുള്ള കഴിവു തെളിയിക്കാനുള്ള അവസരമാണ് കുട്ടിക്കടുവയ്ക്ക് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.
വനത്തിൽ മംഗളാദേവി മലയിലേക്കുള്ള റോഡിനു സമീപം കൊക്കര ഒന്നാം ഗെയ്റ്റിനടുത്ത് ഏകദേശം 9500 ചതുരശ്ര അടി വനഭൂമി മംഗള യ്ക്കായി വനംവകുപ്പ് ‘പതിച്ച്’ നൽകി. ആനിമൽ ഹോസ്പൈസ് ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റാണിത്. ആരും ആക്രമിക്കാതിരിക്കാൻ ചുറ്റും ഇരുന്പുവേലിയുണ്ട്. ഈ വേലിക്കുള്ളിൽ മുയലും കേഴമാനും ഉൾപ്പെടെയുള്ളവ കയറിയാൽ മംഗളയ്ക്ക് സ്വന്തമാക്കാം.
പരിശീലന കാലം പൂർത്തിയാക്കി ഇരതേടാനുള്ള പ്രാപ്തി തെളിയിക്കുന്പോൾ ഇവളെ വനംവകുപ്പ് സ്വതന്ത്രയായി വനത്തിലേക്ക് തുറന്നുവിടും. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ നിർദേശപ്രകാരം പരമാവധി മനുഷ്യ സാന്നിധ്യം ഒഴിവാക്കിയാണ് മംഗളയെ പരിപാലിക്കുന്നത്.
പ്രസാദ് സ്രാന്പിക്കൽ