തിരുവനന്തപുരം: നിയമസഭയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അവിടെ ത്തന്നെ തീരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിയമനിർമാണ സഭ പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ ഉടമസ്ഥൻ നിയമസഭാ സ്പീക്കറാണ്. സഭയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സഭയിൽ തീരണം. അതിനെ പുറത്തേക്കു കൊണ്ടുപോയാൽ അത് സഭയുടെ പരമാധികാരത്തത്തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെ ശക്തിപ്പെടുത്തും. കേരള നിയമസഭയിൽ ഉണ്ടായ പ്രശ്നങ്ങളിൽ സ്പീക്കർ തീർപ്പ് കല്പിച്ച് നടപടി എടുത്തതാണ്. ആ നടപടി നിലനിൽക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്കു വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങൾക്കു നിരക്കുന്നതല്ല. ഒരു കുറ്റത്തിനു രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കൽപ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങൾക്ക് എതിരാണ്. സഭയിൽനിന്ന് കേസിൽ പരാമർശിക്കപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കർ സസ്പെന്ഡ് ചെയ്തതാണ്. അത് ശിക്ഷാനടപടിയാണ്. സർക്കാർ സർവീസിൽനിന്നുള്ള സസ്പെൻഷൻ പോലെയല്ല സഭയിൽനിന്നുള്ള സസ്പെൻഷൻ. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാര വിഭജനത്തിന്റെ അടിസ്ഥാന പ്രമാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല കാലഘട്ടത്തിലും പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ പാർലമെന്റിലും നിയമനിർമാണ സഭകളിലും പ്രതിഷേധം ഉണ്ടാകാറുണ്ട്. സമരങ്ങളും പ്രശ്നങ്ങളും തീരുന്പോൾ അതിനോടനുബന്ധിച്ചുണ്ടായ കേസുകൾ പിൻവലിക്കാൻ സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് അനുമതി നൽകുന്നതും അവ പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയുടെ അനുമതി തേടുന്നതും സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ ആദ്യമായല്ല.
നിയമസഭയെ സംബന്ധിച്ച് രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ് തകർക്കാനേ ഇടയാക്കുകയുള്ളുവെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ അനുഛേദം 105 ഉം 194 ഉം പാർലമെന്റിനും നിയമസഭകൾക്കും അതിലെ അംഗങ്ങൾക്കും ചില പ്രിവിലേജുകൾ നൽകിയിട്ടുണ്ട്. മറ്റു ഇടപെടലുകൾ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിയമനിർമാണ സഭകൾ അവയ്ക്കുള്ളിൽ നടക്കുന്ന ചില സംഭവങ്ങൾ ഭരണഘടനാനുസൃതമായി നിർമിച്ചിട്ടുള്ള ചട്ടങ്ങൾ വഴി പരിഹരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. നിയമസഭാ കൈയാങ്കളി കേസിൽ പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുന്നതായും തുടർനടപടികൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനിർമാണ സഭ പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ ഉടമസ്ഥൻ നിയമസഭാ സ്പീക്കറാണ്. സഭയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സഭയിൽ തീരണം. അതിനെ പുറത്തേക്കു കൊണ്ടുപോയാൽ അത് സഭയുടെ പരമാധികാരത്തത്തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെ ശക്തിപ്പെടുത്തും. കേരള നിയമസഭയിൽ ഉണ്ടായ പ്രശ്നങ്ങളിൽ സ്പീക്കർ തീർപ്പ് കല്പിച്ച് നടപടി എടുത്തതാണ്. ആ നടപടി നിലനിൽക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്കു വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങൾക്കു നിരക്കുന്നതല്ല. ഒരു കുറ്റത്തിനു രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കൽപ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങൾക്ക് എതിരാണ്. സഭയിൽനിന്ന് കേസിൽ പരാമർശിക്കപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കർ സസ്പെന്ഡ് ചെയ്തതാണ്. അത് ശിക്ഷാനടപടിയാണ്. സർക്കാർ സർവീസിൽനിന്നുള്ള സസ്പെൻഷൻ പോലെയല്ല സഭയിൽനിന്നുള്ള സസ്പെൻഷൻ. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാര വിഭജനത്തിന്റെ അടിസ്ഥാന പ്രമാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല കാലഘട്ടത്തിലും പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ പാർലമെന്റിലും നിയമനിർമാണ സഭകളിലും പ്രതിഷേധം ഉണ്ടാകാറുണ്ട്. സമരങ്ങളും പ്രശ്നങ്ങളും തീരുന്പോൾ അതിനോടനുബന്ധിച്ചുണ്ടായ കേസുകൾ പിൻവലിക്കാൻ സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് അനുമതി നൽകുന്നതും അവ പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയുടെ അനുമതി തേടുന്നതും സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ ആദ്യമായല്ല.
നിയമസഭയെ സംബന്ധിച്ച് രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ് തകർക്കാനേ ഇടയാക്കുകയുള്ളുവെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ അനുഛേദം 105 ഉം 194 ഉം പാർലമെന്റിനും നിയമസഭകൾക്കും അതിലെ അംഗങ്ങൾക്കും ചില പ്രിവിലേജുകൾ നൽകിയിട്ടുണ്ട്. മറ്റു ഇടപെടലുകൾ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിയമനിർമാണ സഭകൾ അവയ്ക്കുള്ളിൽ നടക്കുന്ന ചില സംഭവങ്ങൾ ഭരണഘടനാനുസൃതമായി നിർമിച്ചിട്ടുള്ള ചട്ടങ്ങൾ വഴി പരിഹരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. നിയമസഭാ കൈയാങ്കളി കേസിൽ പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുന്നതായും തുടർനടപടികൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.