സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതികളെ ബത്തേരി ഫസ്റ്റ്ക്ലാസ് മജിട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാഴവറ്റ മൂങ്ങനാനിയിൽ ജോസുകുട്ടി അഗസ്റ്റിൻ (37), സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ (32), റോജി അഗസ്റ്റിൻ(47), ഇവരുടെ ഡ്രൈവർ തൃക്കൈപ്പറ്റ മൂത്താംപറമ്പിൽ വിനീഷ് (30) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അതേസമയം കഴിഞ്ഞദിവസം മരിച്ച തങ്ങളുടെ അമ്മയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ പോലീസ് സാന്നിധ്യം പാടില്ലെന്നു പ്രതികൾ നിലപാടെടുത്തത് കോടതിയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഇത് പോലീസും കോടതിയും അംഗീകരിച്ചില്ല. ഇതോടെ പോലീസുമായി പ്രതികൾ വാക്കേറ്റംവരെ നടത്തി.
ഇന്നലെ രാവിലെ പത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ നാലുപേരെയും കോടതിയിൽ ഹാജരാക്കിയത്. ഒളിവിലായിരുന്ന പ്രതികൾ തങ്ങളുടെ അമ്മ ബുധനാഴ്ച പുലർച്ചെ മരിച്ച വിവരമറിഞ്ഞ് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുംവരെ അറസ്റ്റ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് രാവിലെ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ പരിഗണിക്കുന്നതിനുമുമ്പു തന്നെ പ്രതികൾ അറസ്റ്റിലായി.
ഉച്ചയ്ക്കുശേഷം ഹൈക്കോടതി പ്രതികളുടെ അപേക്ഷ പരിഗണിച്ചപ്പോൾ മൂവരും നേരത്തേതന്നെ അറസ്റ്റിലായ വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രതികൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുനൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് ഇന്നലെ പുലർച്ചെ ബത്തേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു നാലുപേരെയും ബത്തേരി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് പോലീസ് കാവലിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലന്ന് പ്രതികൾ ശഠിച്ചത്.
പ്രതികളുടെ ആവശ്യം കോടതി തള്ളുകയും പിന്നീട് കോവിഡ് പരിശോധനയ്ക്കുശേഷം മാനന്തവാടി സബ് ജയിലിലേക്കു മാറ്റുകയും ചെയ്തു. പോലീസ് തങ്ങളെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പോലീസ് വാഹനത്തിൽനിന്നു മാധ്യമപ്രവർത്തകരോടു മൂവരും വിളിച്ചുപറയുന്നുണ്ടായിരുന്നു. അറസ്റ്റ് വിവരം സംബന്ധിച്ച് ഹൈക്കോടതിയെ പോലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും ഇവർ പറഞ്ഞു. പൊതുമുതൽ നശിപ്പിക്കൽ, മോഷണം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
സർക്കാരിന്റെ വിവാദ മരംമുറി ഉത്തരവിന്റെ മറവിൽ എട്ട് കോടി രൂപയുടെ ഈട്ടിമരം മുറിച്ചുകടത്തിയെന്നാണ് കേസ്. 204.635 ക്യുബിക് ഈട്ടിമരമാണ് ഇവർ മുറിച്ചു കടത്തിയത്.
സംഭവം വിവാദമായതതോടെ ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഇവരുടെ അമ്മ മരിച്ചതോടെ എറണാകുളത്തുനിന്നു വയനാട്ടിലേക്ക് വാഹനത്തിൽ വരുംവഴി കുറ്റിപ്പുറത്തുവച്ച് ക്രൈംബ്രാഞ്ച് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
വാഴവറ്റ മൂങ്ങനാനിയിൽ ജോസുകുട്ടി അഗസ്റ്റിൻ (37), സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ (32), റോജി അഗസ്റ്റിൻ(47), ഇവരുടെ ഡ്രൈവർ തൃക്കൈപ്പറ്റ മൂത്താംപറമ്പിൽ വിനീഷ് (30) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അതേസമയം കഴിഞ്ഞദിവസം മരിച്ച തങ്ങളുടെ അമ്മയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ പോലീസ് സാന്നിധ്യം പാടില്ലെന്നു പ്രതികൾ നിലപാടെടുത്തത് കോടതിയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഇത് പോലീസും കോടതിയും അംഗീകരിച്ചില്ല. ഇതോടെ പോലീസുമായി പ്രതികൾ വാക്കേറ്റംവരെ നടത്തി.
ഇന്നലെ രാവിലെ പത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ നാലുപേരെയും കോടതിയിൽ ഹാജരാക്കിയത്. ഒളിവിലായിരുന്ന പ്രതികൾ തങ്ങളുടെ അമ്മ ബുധനാഴ്ച പുലർച്ചെ മരിച്ച വിവരമറിഞ്ഞ് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുംവരെ അറസ്റ്റ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് രാവിലെ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ പരിഗണിക്കുന്നതിനുമുമ്പു തന്നെ പ്രതികൾ അറസ്റ്റിലായി.
ഉച്ചയ്ക്കുശേഷം ഹൈക്കോടതി പ്രതികളുടെ അപേക്ഷ പരിഗണിച്ചപ്പോൾ മൂവരും നേരത്തേതന്നെ അറസ്റ്റിലായ വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രതികൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുനൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് ഇന്നലെ പുലർച്ചെ ബത്തേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു നാലുപേരെയും ബത്തേരി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് പോലീസ് കാവലിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലന്ന് പ്രതികൾ ശഠിച്ചത്.
പ്രതികളുടെ ആവശ്യം കോടതി തള്ളുകയും പിന്നീട് കോവിഡ് പരിശോധനയ്ക്കുശേഷം മാനന്തവാടി സബ് ജയിലിലേക്കു മാറ്റുകയും ചെയ്തു. പോലീസ് തങ്ങളെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പോലീസ് വാഹനത്തിൽനിന്നു മാധ്യമപ്രവർത്തകരോടു മൂവരും വിളിച്ചുപറയുന്നുണ്ടായിരുന്നു. അറസ്റ്റ് വിവരം സംബന്ധിച്ച് ഹൈക്കോടതിയെ പോലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും ഇവർ പറഞ്ഞു. പൊതുമുതൽ നശിപ്പിക്കൽ, മോഷണം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
സർക്കാരിന്റെ വിവാദ മരംമുറി ഉത്തരവിന്റെ മറവിൽ എട്ട് കോടി രൂപയുടെ ഈട്ടിമരം മുറിച്ചുകടത്തിയെന്നാണ് കേസ്. 204.635 ക്യുബിക് ഈട്ടിമരമാണ് ഇവർ മുറിച്ചു കടത്തിയത്.
സംഭവം വിവാദമായതതോടെ ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഇവരുടെ അമ്മ മരിച്ചതോടെ എറണാകുളത്തുനിന്നു വയനാട്ടിലേക്ക് വാഹനത്തിൽ വരുംവഴി കുറ്റിപ്പുറത്തുവച്ച് ക്രൈംബ്രാഞ്ച് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.