തിരുവനന്തപുരം: പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതു സംബന്ധിച്ചു റവന്യു വകുപ്പിറക്കിയ സർക്കുലറും ഉത്തരവും നിയമവകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്നു നിയമമന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.
സർക്കുലറിലെ അവ്യക്തത ചൂണ്ടിക്കാട്ടുകയും ഉത്തരവ് റദ്ദാക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് 2005 ലെ വൃക്ഷം നട്ടുപിടിപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവ് സംബന്ധിച്ചു വിവാദമുണ്ടായി. അതിനാൽ, ഉത്തരവ് റദ്ദാക്കുന്നതിനുമുന്പ് നിയമവകുപ്പിനോടു നിയമോപദേശം തേടിയിരുന്നു.
നിയമവകുപ്പിന്റെ പരിശോധനയിൽ 1964 ലെ ചട്ടത്തിൽ ഭേദഗതി വരുത്താതെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഉപദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഈ ഉത്തരവ് റദ്ദാക്കിയത്. ഒരോ വകുപ്പും തങ്ങളുടെ ചട്ടവും നിയമവും അനുസരിച്ചാണ് ഉത്തരവുകൾ ഇറക്കുക. ഇത്തരത്തിൽ ഉത്തരവുകൾ ഇറക്കുന്നതിനു മുന്പ് നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ല. അതിനാൽ ഇങ്ങനെ ഇറക്കുന്ന ഉത്തരവുകൾ നിയമാനുസരണമാണെങ്കിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
റോജി എം. ജോണ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.ജെ വിനോദ്, എ.പി. അനിൽകുമാർ തുടങ്ങിയവരാണു ചോദ്യം ഉന്നയിച്ചത്.
ചെറുകിട യൂണിറ്റുകൾക്ക് സഹായം
സേവന മേഖലയിലെ ചെറുകിട യൂണിറ്റുകൾക്കുകൂടി മാർജിൻ മണി ഗ്രാന്റ് പദ്ധതി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.
വായ്പാ അധിഷ്ഠിത പദ്ധതികൾക്ക് മാർജിൻ മണി നൽകി അർഹരായ സംരംഭകർക്ക് സംസ്ഥാനത്ത് ചെറുസംരംഭങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ആരംഭിച്ചത്. പി.പി.ചിത്തരഞ്ജൻ, കെ.കെ.ശൈലജ, കെ.എൻ. ഉണ്ണികൃഷ്ണൻ, എം. രാജഗോപാലൻ എന്നിവരുടെ ചോദ്യങ്ങൾക്കാണ് മറുപടി നൽകിയത്.
നിക്ഷേപ സമാഹരണം: കത്ത് അയച്ചു
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര അഗ്രിക്കൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ മാന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചതായി മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു.
കേന്ദ്രസർക്കാർ പുതിയ സഹകരണ വകുപ്പ് രൂപവത്കരിച്ചതിന്റെ പശ്ചാത്തലത്തിലാണിതെന്ന് മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ്, കെ.യു. ജനീഷ് കുമാർ, ഡി.കെ.മുരളി, ദെലീമ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
വൈൻ നിർമാണ യൂണിറ്റിന് അനുമതിയില്ല: മന്ത്രി
വൈൻ നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ വ്യവസായ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.
വ്യവസായ വകുപ്പിന്റെ സംരംഭക പദ്ധതി പ്രകാരം കാർഷികാധിഷ്ഠിത ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റുകളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടനാട്ടിൽ നെൽകർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ കിൻഫ്ര ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഹാൾ മാർക്കിംഗ് നിർബന്ധമല്ല: മന്ത്രി
കുലത്തൊഴിലായി ആഭരണ നിർമാണം നടത്തുന്നവർക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമല്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇവർക്ക് ആഭരണങ്ങൾ ജ്വല്ലറികൾക്ക് വിൽക്കാം. ഹാൾമാർക്കിംഗ് ചെയ്യേണ്ട ഉത്തരവാദിത്തം ജ്വല്ലറികൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കുലറിലെ അവ്യക്തത ചൂണ്ടിക്കാട്ടുകയും ഉത്തരവ് റദ്ദാക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് 2005 ലെ വൃക്ഷം നട്ടുപിടിപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവ് സംബന്ധിച്ചു വിവാദമുണ്ടായി. അതിനാൽ, ഉത്തരവ് റദ്ദാക്കുന്നതിനുമുന്പ് നിയമവകുപ്പിനോടു നിയമോപദേശം തേടിയിരുന്നു.
നിയമവകുപ്പിന്റെ പരിശോധനയിൽ 1964 ലെ ചട്ടത്തിൽ ഭേദഗതി വരുത്താതെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഉപദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഈ ഉത്തരവ് റദ്ദാക്കിയത്. ഒരോ വകുപ്പും തങ്ങളുടെ ചട്ടവും നിയമവും അനുസരിച്ചാണ് ഉത്തരവുകൾ ഇറക്കുക. ഇത്തരത്തിൽ ഉത്തരവുകൾ ഇറക്കുന്നതിനു മുന്പ് നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ല. അതിനാൽ ഇങ്ങനെ ഇറക്കുന്ന ഉത്തരവുകൾ നിയമാനുസരണമാണെങ്കിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
റോജി എം. ജോണ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.ജെ വിനോദ്, എ.പി. അനിൽകുമാർ തുടങ്ങിയവരാണു ചോദ്യം ഉന്നയിച്ചത്.
ചെറുകിട യൂണിറ്റുകൾക്ക് സഹായം
സേവന മേഖലയിലെ ചെറുകിട യൂണിറ്റുകൾക്കുകൂടി മാർജിൻ മണി ഗ്രാന്റ് പദ്ധതി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.
വായ്പാ അധിഷ്ഠിത പദ്ധതികൾക്ക് മാർജിൻ മണി നൽകി അർഹരായ സംരംഭകർക്ക് സംസ്ഥാനത്ത് ചെറുസംരംഭങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ആരംഭിച്ചത്. പി.പി.ചിത്തരഞ്ജൻ, കെ.കെ.ശൈലജ, കെ.എൻ. ഉണ്ണികൃഷ്ണൻ, എം. രാജഗോപാലൻ എന്നിവരുടെ ചോദ്യങ്ങൾക്കാണ് മറുപടി നൽകിയത്.
നിക്ഷേപ സമാഹരണം: കത്ത് അയച്ചു
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര അഗ്രിക്കൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ മാന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചതായി മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു.
കേന്ദ്രസർക്കാർ പുതിയ സഹകരണ വകുപ്പ് രൂപവത്കരിച്ചതിന്റെ പശ്ചാത്തലത്തിലാണിതെന്ന് മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ്, കെ.യു. ജനീഷ് കുമാർ, ഡി.കെ.മുരളി, ദെലീമ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
വൈൻ നിർമാണ യൂണിറ്റിന് അനുമതിയില്ല: മന്ത്രി
വൈൻ നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ വ്യവസായ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.
വ്യവസായ വകുപ്പിന്റെ സംരംഭക പദ്ധതി പ്രകാരം കാർഷികാധിഷ്ഠിത ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റുകളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടനാട്ടിൽ നെൽകർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ കിൻഫ്ര ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഹാൾ മാർക്കിംഗ് നിർബന്ധമല്ല: മന്ത്രി
കുലത്തൊഴിലായി ആഭരണ നിർമാണം നടത്തുന്നവർക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമല്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇവർക്ക് ആഭരണങ്ങൾ ജ്വല്ലറികൾക്ക് വിൽക്കാം. ഹാൾമാർക്കിംഗ് ചെയ്യേണ്ട ഉത്തരവാദിത്തം ജ്വല്ലറികൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.