തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നിട്ടും മുഖ്യമന്ത്രി പൊതുവിദ്യാസ മന്ത്രിയെ ന്യായീകരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടും മടക്കി ക്കുത്തി ഡെസ്കിന് മുകളിലൂടെ നടന്നു പൊതുമുതൽ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിദ്യാർഥി സമൂഹത്തിന് എന്തു മാതൃകയാണ് നൽകുന്നത്. ഇത് കേരളത്തിന് ഭൂഷണമാണോ. ധാർമിക ബോധം ഉയർത്തി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണമെന്നും നിയമസഭയിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സുപ്രീം കോടതി പരിഗണിച്ച് തള്ളിയ കേസിനെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നിയമവിരുദ്ധമാണ്. കോടതി നിഗമനത്തിൽ എത്തിയ കാര്യത്തിലാണ് മുഖ്യമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത്. രാജ്യത്തെ എല്ലാ പൗരൻമാർക്കും സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ, വിധിയുടെ ഓരോ ഘടകങ്ങളെയും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യം ചെയ്യുകയാണ്. വാദവും തള്ളി കോടതി പിരിഞ്ഞ ശേഷം വരാന്തയിൽ നിന്ന് വാദം പറയുന്നതു പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
നിയമസഭയിലെ കൈയാങ്കളി ലോകം മുഴുവൻ അപ്പോൾ തന്നെ കണ്ടതാണ്. ഇത്രയധികം സാക്ഷികൾ ഉള്ള കേസിൽ തെളിവില്ലെന്നാണു സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എം.വി. രാഘവനെ വലിച്ചുനിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ടയതിന്റെ പശ്ചാത്താപം തീർക്കാൻ മകനു നിയമസഭാ സീറ്റ് നൽകി. അതു പോലെ കെ.എം. മാണിയുടെ മകനെ എ.കെ.ജി സെന്ററിൽ കൊണ്ടിരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. വെറും കോടതി പരാമർശത്തിന്റെ പേരിലാണ് യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന്റെ രാജി ആവശ്യപ്പെട്ടത്. കുറ്റപത്രം നൽകുകയോ വിചാരണ നേരിടണമെന്നു കോടതി പറയുകയോ ചെയ്യാതിരുന്നിട്ടും എന്തിനാണ് ഇടതുപക്ഷം കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടത്. എന്നാൽ, ശിവൻകുട്ടിക്കെതിരേ എഫ്ഐആർ മാത്രമല്ല, വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണ കോടതി തള്ളിയ കേസിൽ അപ്പീൽ നൽകുന്നത് നിലനിൽക്കില്ലെന്ന് പാർട്ടിയിലെ തന്നെ കുടുംബാംഗമായ വനിതാ അഭിഭാഷക വ്യക്തമാക്കിയതാണ്. എന്നാൽ, ആ അഭിഭാഷകയെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റി. അവർ കാണിച്ച നിയമബോധം പോലും സർക്കാരിന് ഇല്ലാതെ പോയി. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി മുഖ്യമന്ത്രി വായിച്ചു നോക്കണം. നിയമത്തിന്റെ ബാലപാഠമെങ്കിൽ അറിയാമായിരുന്നെങ്കിലും സുപ്രീം കോടതിയിൽ പോകില്ലായിരുന്നു. നിയമസഭയിൽ ആരെയും ഭയക്കാതെ സംസാരിക്കാനും വോട്ടു ചെയ്യാനും മാത്രമുള്ള പ്രിവലേജാണ് സമാജികർക്കുള്ളത്- പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സുപ്രീം കോടതി പരിഗണിച്ച് തള്ളിയ കേസിനെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നിയമവിരുദ്ധമാണ്. കോടതി നിഗമനത്തിൽ എത്തിയ കാര്യത്തിലാണ് മുഖ്യമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത്. രാജ്യത്തെ എല്ലാ പൗരൻമാർക്കും സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ, വിധിയുടെ ഓരോ ഘടകങ്ങളെയും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യം ചെയ്യുകയാണ്. വാദവും തള്ളി കോടതി പിരിഞ്ഞ ശേഷം വരാന്തയിൽ നിന്ന് വാദം പറയുന്നതു പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
നിയമസഭയിലെ കൈയാങ്കളി ലോകം മുഴുവൻ അപ്പോൾ തന്നെ കണ്ടതാണ്. ഇത്രയധികം സാക്ഷികൾ ഉള്ള കേസിൽ തെളിവില്ലെന്നാണു സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എം.വി. രാഘവനെ വലിച്ചുനിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ടയതിന്റെ പശ്ചാത്താപം തീർക്കാൻ മകനു നിയമസഭാ സീറ്റ് നൽകി. അതു പോലെ കെ.എം. മാണിയുടെ മകനെ എ.കെ.ജി സെന്ററിൽ കൊണ്ടിരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. വെറും കോടതി പരാമർശത്തിന്റെ പേരിലാണ് യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന്റെ രാജി ആവശ്യപ്പെട്ടത്. കുറ്റപത്രം നൽകുകയോ വിചാരണ നേരിടണമെന്നു കോടതി പറയുകയോ ചെയ്യാതിരുന്നിട്ടും എന്തിനാണ് ഇടതുപക്ഷം കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടത്. എന്നാൽ, ശിവൻകുട്ടിക്കെതിരേ എഫ്ഐആർ മാത്രമല്ല, വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണ കോടതി തള്ളിയ കേസിൽ അപ്പീൽ നൽകുന്നത് നിലനിൽക്കില്ലെന്ന് പാർട്ടിയിലെ തന്നെ കുടുംബാംഗമായ വനിതാ അഭിഭാഷക വ്യക്തമാക്കിയതാണ്. എന്നാൽ, ആ അഭിഭാഷകയെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റി. അവർ കാണിച്ച നിയമബോധം പോലും സർക്കാരിന് ഇല്ലാതെ പോയി. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി മുഖ്യമന്ത്രി വായിച്ചു നോക്കണം. നിയമത്തിന്റെ ബാലപാഠമെങ്കിൽ അറിയാമായിരുന്നെങ്കിലും സുപ്രീം കോടതിയിൽ പോകില്ലായിരുന്നു. നിയമസഭയിൽ ആരെയും ഭയക്കാതെ സംസാരിക്കാനും വോട്ടു ചെയ്യാനും മാത്രമുള്ള പ്രിവലേജാണ് സമാജികർക്കുള്ളത്- പ്രതിപക്ഷനേതാവ് വ്യക്തമാക്കി.