കോവിഡ് കാരണം കടക്കെണിയിലായ ചെറുകിട വ്യാപാരികൾക്ക് മാത്രമായി പ്രത്യേക പാക്കേജ് നിലവിലില്ലെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിൽ ഉത്പാദന പ്രവർത്തനങ്ങൾ നടത്തുന്ന സംരംഭങ്ങൾക്ക് വ്യവസായ ഭദ്രതാ പാക്കേജ്, കോവിഡ് സമാശ്വാസ പദ്ധതി എന്നീ പേരുകളിൽ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാര മേഖലയിലെ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യവസായ വകുപ്പ് ഇടപെടൽ നടത്തിയിട്ടില്ല. പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെ സാന്പത്തിക സഹായം നൽകുന്ന പദ്ധതി നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിൽ ഉത്പാദന പ്രവർത്തനങ്ങൾ നടത്തുന്ന സംരംഭങ്ങൾക്ക് വ്യവസായ ഭദ്രതാ പാക്കേജ്, കോവിഡ് സമാശ്വാസ പദ്ധതി എന്നീ പേരുകളിൽ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാര മേഖലയിലെ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യവസായ വകുപ്പ് ഇടപെടൽ നടത്തിയിട്ടില്ല. പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെ സാന്പത്തിക സഹായം നൽകുന്ന പദ്ധതി നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.