തിരുവനന്തപുരം: കയർഫെഡ് പരാന്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്ന കയർ ഉല്പന്ന മേഖലയിൽ വിൽക്കുന്പോൾ ശരാശരി 15 ശതമാനം സബ്സീഡി നൽകുന്നുണ്ടെന്ന് മന്ത്രി പി.രാജീവ്. പി.പി.ചിത്തരഞ്ജന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കയർഫെഡ് ക്ലയിം സമർപ്പിക്കുന്നതിനനുസരിച്ച് തുക നല്കുന്നുണ്ട്. കയറിനു നല്കാനുള്ള വില അടുത്തമാസം നല്കി തീർക്കും. കയർ വ്യവസായ മേഖലയെ യന്ത്രവൽക്കരണത്തിലൂടെ ആധുനികരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് ഇപ്പോൾ ഉത്പാദിപ്പിക്കുന്ന കയറിന് വിപണി കണ്ടെത്തുന്നതിന് കയർ ഭൂവസ്ത്രം പദ്ധതിക്ക് പ്രധാന സ്ഥാനമുണ്ട്. കയർ ഭൂവസ്ത്ര പരിപാടി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കോവിഡ് തടസമായി നിൽക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പരമാവധി വേഗത്തിൽ പദ്ധതി മുന്നോട്ടു കൊണ്ടു പോകുവാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
കയർഫെഡ് ക്ലയിം സമർപ്പിക്കുന്നതിനനുസരിച്ച് തുക നല്കുന്നുണ്ട്. കയറിനു നല്കാനുള്ള വില അടുത്തമാസം നല്കി തീർക്കും. കയർ വ്യവസായ മേഖലയെ യന്ത്രവൽക്കരണത്തിലൂടെ ആധുനികരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് ഇപ്പോൾ ഉത്പാദിപ്പിക്കുന്ന കയറിന് വിപണി കണ്ടെത്തുന്നതിന് കയർ ഭൂവസ്ത്രം പദ്ധതിക്ക് പ്രധാന സ്ഥാനമുണ്ട്. കയർ ഭൂവസ്ത്ര പരിപാടി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കോവിഡ് തടസമായി നിൽക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പരമാവധി വേഗത്തിൽ പദ്ധതി മുന്നോട്ടു കൊണ്ടു പോകുവാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.