തിരുവനന്തപുരം:നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിവൻകുട്ടിയാകും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഉന്നമെന്ന് ഉറപ്പായിരുന്നു. അവർ എത്രത്തോളം പോകുമെന്നു മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്. ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസും നൽകി. എന്നാൽ മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമുള്ളതായി മുഖ്യമന്ത്രി പിണറായി വിജയനു തോന്നിയില്ല. അതോടെ പ്രതിപക്ഷത്തിനു പ്രതിഷേധിക്കാനുള്ള അവസരമായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരമാവധി പ്രതിഷേധം വാക്കൗട്ട് ആണ്. അതിനപ്പുറമൊരു പ്രതിഷേധം ഈ നിയമസഭയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ പ്രതിഷേധമുറ പ്രതിപക്ഷം മാറ്റിപ്പിടിച്ചു. ഈ സഭയിൽ ആദ്യമായി പ്രതിപക്ഷനിരയിൽ നിന്നു മുദ്രാവാക്യം വിളി ഉയർന്നു. സീറ്റ് വിട്ട് നടുത്തളത്തിലേക്ക് അവർ നീങ്ങിയില്ല. സ്വന്തം സ്ഥാനങ്ങളിൽ എഴുന്നേറ്റു നിന്നു പ്രതിഷേധം. മുദ്രാവാക്യം വിളിക്കിടയിലും സഭാനടപടികളുമായി സ്പീക്കർ എം.ബി. രാജേഷ് മുന്നോട്ടു പോയതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തു പോയി. ഈ സഭയിലെ ആദ്യ പ്രതിപക്ഷ ബഹിഷ്കരണം.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ഭരണപക്ഷത്തുള്ള കേരള കോണ്‍ഗ്രസ്- എമ്മിനെ കുടുക്കുക എന്ന തന്ത്രം കൂടിയാണ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ച പി.ടി. തോമസും വി.ഡി. സതീശനും പ്രയോഗിച്ചത്. കെ.എം. മാണിയുടെ പേരു പറഞ്ഞ് ഇവർ കേരള കോണ്‍ഗ്രസ്- എമ്മിനെ കുത്തിനോവിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ അംഗങ്ങൾ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു കൊണ്ടിരുന്നു. അവരുടെ പ്രതിഷേധം ഗൗനിക്കാതെ പ്രതിപക്ഷ നേതാവ് പിന്നെയും ആക്രമണം തുടർന്നു. പിന്നീട് ധനാഭ്യർഥനാ ചർച്ചയ്ക്കിടെ അവസരം കിട്ടിയപ്പോൾ കേരള കോണ്‍ഗ്രസ് - എമ്മിലെ ജോബ് മൈക്കിൾ യുഡിഎഫിനും കോണ്‍ഗ്രസിനും മറുപടി നൽകി. പക്ഷേ അതു കേൾക്കാൻ പ്രതിപക്ഷം സഭയിലുണ്ടായിരുന്നില്ല. അവർ അതിനു മുന്‍പേ സഭ ബഹിഷ്കരിച്ചു സ്ഥലം വിട്ടിരുന്നു.
നിയമസഭയിൽ കൈയാങ്കളി നടന്ന 2015 മാർച്ച് 13 നെ കറുത്ത വെള്ളിയാഴ്ച, ദു:ഖ വെള്ളിയാഴ്ച എന്നൊക്കെയാണു പി.ടി. തോമസ് വിശേഷിപ്പിച്ചത്. ആന കരിന്പിൻ കാട്ടിൽ കയറിയതു പോലെയായിരുന്നു ശിവൻകുട്ടിയുടെ പ്രകടനം. ഇപ്പോൾ ഈ പ്രയോഗം ശിവൻകുട്ടി നിയമസഭയിൽ കയറിയതു പോലെ എന്നായി മാറി. ഈ വിദ്യാഭ്യാസമന്ത്രിക്കു കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു മാതൃകയാകാൻ സാധിക്കുമോ? ഉറഞ്ഞുതുള്ളിയുള്ള ശിവൻകുട്ടിയുടെ വരവ് വിക്ടേഴ്സ് ചാനലിൽ കാണിക്കുക.
ശിവൻകുട്ടി മാമൻ വരുന്നേ എന്നു പറഞ്ഞു കുട്ടികൾ കൂടും. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരുന്നാൽ കേരളത്തിലെ സർവകലാശാലകൾക്കു വിദേശ സർവകലാശാലകൾ അംഗീകാരം പിൻവലിച്ചേക്കാൻ സാധ്യതയുണ്ട്. മാണിക്കെതിരേ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ നടത്തിയ കഠിന പ്രയോഗങ്ങളൊക്കെ ഉദ്ധരിച്ച പി.ടി. തോമസ്, സ്വന്തം പിതാവിനെ അഴിമതിക്കാരനെന്നു സുപ്രീംകോടതിയിൽ പറഞ്ഞപ്പോൾ നാണം കെട്ടു മന്ത്രിസഭയിൽ തുടരുകയല്ലേ ചെയ്തതെന്നു കേരള കോണ്‍ഗ്രസ്- എമ്മിലെ അംഗങ്ങളോടു തോമസ് ചോദിച്ചു. ഇതോടെ അവർ പ്രതിഷേധവുമായി എഴുന്നേറ്റു.
നിയമസഭാംഗങ്ങൾക്കു പ്രത്യേക അവകാശങ്ങളുണ്ടെന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്. മറ്റു സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും ഇതിനു മുന്‍പുണ്ടായ അക്രമസംഭവങ്ങൾ വിവരിച്ച മുഖ്യമന്ത്രി, അവിടെയൊന്നും പോലീസ് കേസ് ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. സ്പീക്കർ അംഗങ്ങളെ ശിക്ഷിച്ചു. പിന്നാലെ മറ്റൊരു ശിക്ഷയും കൂടി നീതിയല്ല. കോടികളുടെ നഷ്ടമുണ്ടാക്കിയ പാമൊലിൻ കേസ് സ്വന്തം ബോധ്യത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടി പിൻവലിച്ചു. ഇവിടെ കോടതി ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല.
പാമൊലിൻ കേസിൽ പരാമർശിക്കപ്പെട്ട വ്യക്തി വിജിലൻസ് വകുപ്പു മറ്റൊരാൾക്കു കൊടുത്ത് അധികാരത്തിൽ തുടർന്ന ചരിത്രം കേരളത്തിലുണ്ട്. ഉമ്മൻ ചാണ്ടിയെ ഉദ്ദേശിച്ചു മുഖ്യമന്ത്രി പറഞ്ഞു. സഭയിലുണ്ടാകുന്ന പ്രശ്നങ്ങൾ സഭയിൽ തീർക്കണം. അതു കേസിലേക്കു വലിച്ചിഴയ്ക്കുന്നതു ജനാധിപത്യമൂല്യങ്ങൾക്കു നിരക്കുന്നതല്ല. ശിവൻകുട്ടിയുടെ രാജിയുടെ പ്രശ്നം ഉദിക്കുന്നതേയില്ലെന്നു മുഖ്യമന്ത്രി തീർത്തു പറഞ്ഞു.
നിയമവിരുദ്ധം എന്നു സുപ്രീംകോടതി പറഞ്ഞ കാര്യത്തിൽ കോടതി വിധിക്കെതിരെയാണു മുഖ്യമന്ത്രി സംസാരിച്ചതെന്നു വി.ഡി. സതീശൻ പറഞ്ഞു. എംഎൽഎമാരുടെ പ്രിവിലേജും കുറ്റകുത്യ്രവും രണ്ടാണ്. എംഎൽഎമാർക്കെന്താ കൊന്പുണ്ടോ എന്നു ജനം ചോദിക്കുന്ന സ്ഥിതിയുണ്ടാക്കരുത്. വി.എസ്. അച്യുതാനന്ദൻ കെ.എം. മാണിയെ വിശേഷിപ്പിച്ച പദപ്രയോഗങ്ങളൊക്കെ ഉദ്ധരിച്ച ശേഷം ഇതു കേട്ടിട്ടു നാണമുണ്ടോ നിങ്ങൾക്കു മന്ത്രിസഭയിലിരിക്കാൻ എന്നു സതീശൻ കേരള കോണ്‍ഗ്രസുകാരോടു ചോദിച്ചു.
ഇപ്പോൾ അവർ നിങ്ങളെ ചേർത്തു പിടിച്ചിരിക്കുകയാണ്. ഇതു ധ്രുതരാഷ്ട്രാലിംഗനമാണ്. കെ.എം. മാണിക്കെതിരേ ഒരു എഫ്ഐആർ ഇട്ടതിനാണ് നിങ്ങൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. എം.വി. രാഘവനെ വലിച്ചു നിലത്തിട്ടു ചവിട്ടിക്കൂട്ടിയതിന്റെ പശ്ചാത്താപം തീർക്കാൻ മകനു നിയമസഭാ സീറ്റു നൽകി. അതുപോലെ കെ.എം. മാണിയുടെ മകനെ എകെജി സെന്ററിൽ കൊണ്ടു പോയി ഇരുത്തിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ ബഹിഷ്കരണവും കഴിഞ്ഞു ധനാഭ്യർഥനാചർച്ചയിൽ പ്രസംഗിക്കുന്പോൾ കേരള കോണ്‍ഗ്രസ്- എം അംഗം ജോബ് മൈക്കിൾ പ്രതിപക്ഷത്തിനു മറുപടി പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ കറുത്ത വെള്ളിയാഴ്ചയുടെ സൃഷ്ടാക്കൾ യുഡിഎഫും കോണ്‍ഗ്രസുമായിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ബോധ്യപ്പെട്ടതിനാലാണ് യുഡിഎഫ് വിട്ടത്. തിരുവനന്തപുരത്തിനു ടിക്കറ്റ് എടുത്ത തങ്ങളെ കൊട്ടാരക്കരയിൽ ഇറക്കി വിടുകയായിരുന്നു. അപ്പോൾ അവിടെ നല്ല വണ്ടി കണ്ടു. നല്ല എയർകണ്ടീഷൻഡ് വണ്ടി. ഞങ്ങൾ അതിൽ കയറി. എൽഡിഎഫിൽ ചേർന്നതിനേക്കുറിച്ചു ജോബ് മൈക്കിൾ പറഞ്ഞു. തങ്ങളെ ഓർത്ത് യുഡിഎഫുകാർ വിലപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനനികുതികൾ, മത്സ്യബന്ധനം, ഗതാഗതം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയാണ് ഇന്നലെ ചർച്ചയ്ക്കു വന്നത്. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പ്രസംഗിക്കാൻ ഭരണപക്ഷക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും പ്രതിപക്ഷത്തെ വിമർശിക്കുന്നതിൽ ഭരണപക്ഷാംഗങ്ങൾ കുറവു വരുത്തിയില്ല. മറുപടി പറഞ്ഞ മന്ത്രി സജി ചെറിയാൻ ശിവൻകുട്ടിക്കു ശക്തമായ പിന്തുണയാണു നൽകിയത്. കൊടിയ മർദനങ്ങൾ ഏറ്റുവാങ്ങി രാഷ്ട്രീയത്തിൽ വളർന്നു വന്നയാളാണു ശിവൻകുട്ടി. ശിവൻകുട്ടിക്കെതിരേ പ്രചാരണം നടത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താനാകില്ല. തുടർഭരണമല്ല, തുടർച്ചയായ ഭരണമാണ് എൽഡിഎഫിനു ജനങ്ങൾ നൽകുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജുവും ചർച്ചയ്ക്കു മറുപടി പറഞ്ഞു.
സാബു ജോണ്‍
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരമാവധി പ്രതിഷേധം വാക്കൗട്ട് ആണ്. അതിനപ്പുറമൊരു പ്രതിഷേധം ഈ നിയമസഭയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ പ്രതിഷേധമുറ പ്രതിപക്ഷം മാറ്റിപ്പിടിച്ചു. ഈ സഭയിൽ ആദ്യമായി പ്രതിപക്ഷനിരയിൽ നിന്നു മുദ്രാവാക്യം വിളി ഉയർന്നു. സീറ്റ് വിട്ട് നടുത്തളത്തിലേക്ക് അവർ നീങ്ങിയില്ല. സ്വന്തം സ്ഥാനങ്ങളിൽ എഴുന്നേറ്റു നിന്നു പ്രതിഷേധം. മുദ്രാവാക്യം വിളിക്കിടയിലും സഭാനടപടികളുമായി സ്പീക്കർ എം.ബി. രാജേഷ് മുന്നോട്ടു പോയതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തു പോയി. ഈ സഭയിലെ ആദ്യ പ്രതിപക്ഷ ബഹിഷ്കരണം.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ഭരണപക്ഷത്തുള്ള കേരള കോണ്‍ഗ്രസ്- എമ്മിനെ കുടുക്കുക എന്ന തന്ത്രം കൂടിയാണ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ച പി.ടി. തോമസും വി.ഡി. സതീശനും പ്രയോഗിച്ചത്. കെ.എം. മാണിയുടെ പേരു പറഞ്ഞ് ഇവർ കേരള കോണ്‍ഗ്രസ്- എമ്മിനെ കുത്തിനോവിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ അംഗങ്ങൾ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു കൊണ്ടിരുന്നു. അവരുടെ പ്രതിഷേധം ഗൗനിക്കാതെ പ്രതിപക്ഷ നേതാവ് പിന്നെയും ആക്രമണം തുടർന്നു. പിന്നീട് ധനാഭ്യർഥനാ ചർച്ചയ്ക്കിടെ അവസരം കിട്ടിയപ്പോൾ കേരള കോണ്‍ഗ്രസ് - എമ്മിലെ ജോബ് മൈക്കിൾ യുഡിഎഫിനും കോണ്‍ഗ്രസിനും മറുപടി നൽകി. പക്ഷേ അതു കേൾക്കാൻ പ്രതിപക്ഷം സഭയിലുണ്ടായിരുന്നില്ല. അവർ അതിനു മുന്‍പേ സഭ ബഹിഷ്കരിച്ചു സ്ഥലം വിട്ടിരുന്നു.
നിയമസഭയിൽ കൈയാങ്കളി നടന്ന 2015 മാർച്ച് 13 നെ കറുത്ത വെള്ളിയാഴ്ച, ദു:ഖ വെള്ളിയാഴ്ച എന്നൊക്കെയാണു പി.ടി. തോമസ് വിശേഷിപ്പിച്ചത്. ആന കരിന്പിൻ കാട്ടിൽ കയറിയതു പോലെയായിരുന്നു ശിവൻകുട്ടിയുടെ പ്രകടനം. ഇപ്പോൾ ഈ പ്രയോഗം ശിവൻകുട്ടി നിയമസഭയിൽ കയറിയതു പോലെ എന്നായി മാറി. ഈ വിദ്യാഭ്യാസമന്ത്രിക്കു കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു മാതൃകയാകാൻ സാധിക്കുമോ? ഉറഞ്ഞുതുള്ളിയുള്ള ശിവൻകുട്ടിയുടെ വരവ് വിക്ടേഴ്സ് ചാനലിൽ കാണിക്കുക.
ശിവൻകുട്ടി മാമൻ വരുന്നേ എന്നു പറഞ്ഞു കുട്ടികൾ കൂടും. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരുന്നാൽ കേരളത്തിലെ സർവകലാശാലകൾക്കു വിദേശ സർവകലാശാലകൾ അംഗീകാരം പിൻവലിച്ചേക്കാൻ സാധ്യതയുണ്ട്. മാണിക്കെതിരേ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ നടത്തിയ കഠിന പ്രയോഗങ്ങളൊക്കെ ഉദ്ധരിച്ച പി.ടി. തോമസ്, സ്വന്തം പിതാവിനെ അഴിമതിക്കാരനെന്നു സുപ്രീംകോടതിയിൽ പറഞ്ഞപ്പോൾ നാണം കെട്ടു മന്ത്രിസഭയിൽ തുടരുകയല്ലേ ചെയ്തതെന്നു കേരള കോണ്‍ഗ്രസ്- എമ്മിലെ അംഗങ്ങളോടു തോമസ് ചോദിച്ചു. ഇതോടെ അവർ പ്രതിഷേധവുമായി എഴുന്നേറ്റു.
നിയമസഭാംഗങ്ങൾക്കു പ്രത്യേക അവകാശങ്ങളുണ്ടെന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്. മറ്റു സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും ഇതിനു മുന്‍പുണ്ടായ അക്രമസംഭവങ്ങൾ വിവരിച്ച മുഖ്യമന്ത്രി, അവിടെയൊന്നും പോലീസ് കേസ് ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. സ്പീക്കർ അംഗങ്ങളെ ശിക്ഷിച്ചു. പിന്നാലെ മറ്റൊരു ശിക്ഷയും കൂടി നീതിയല്ല. കോടികളുടെ നഷ്ടമുണ്ടാക്കിയ പാമൊലിൻ കേസ് സ്വന്തം ബോധ്യത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടി പിൻവലിച്ചു. ഇവിടെ കോടതി ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല.
പാമൊലിൻ കേസിൽ പരാമർശിക്കപ്പെട്ട വ്യക്തി വിജിലൻസ് വകുപ്പു മറ്റൊരാൾക്കു കൊടുത്ത് അധികാരത്തിൽ തുടർന്ന ചരിത്രം കേരളത്തിലുണ്ട്. ഉമ്മൻ ചാണ്ടിയെ ഉദ്ദേശിച്ചു മുഖ്യമന്ത്രി പറഞ്ഞു. സഭയിലുണ്ടാകുന്ന പ്രശ്നങ്ങൾ സഭയിൽ തീർക്കണം. അതു കേസിലേക്കു വലിച്ചിഴയ്ക്കുന്നതു ജനാധിപത്യമൂല്യങ്ങൾക്കു നിരക്കുന്നതല്ല. ശിവൻകുട്ടിയുടെ രാജിയുടെ പ്രശ്നം ഉദിക്കുന്നതേയില്ലെന്നു മുഖ്യമന്ത്രി തീർത്തു പറഞ്ഞു.
നിയമവിരുദ്ധം എന്നു സുപ്രീംകോടതി പറഞ്ഞ കാര്യത്തിൽ കോടതി വിധിക്കെതിരെയാണു മുഖ്യമന്ത്രി സംസാരിച്ചതെന്നു വി.ഡി. സതീശൻ പറഞ്ഞു. എംഎൽഎമാരുടെ പ്രിവിലേജും കുറ്റകുത്യ്രവും രണ്ടാണ്. എംഎൽഎമാർക്കെന്താ കൊന്പുണ്ടോ എന്നു ജനം ചോദിക്കുന്ന സ്ഥിതിയുണ്ടാക്കരുത്. വി.എസ്. അച്യുതാനന്ദൻ കെ.എം. മാണിയെ വിശേഷിപ്പിച്ച പദപ്രയോഗങ്ങളൊക്കെ ഉദ്ധരിച്ച ശേഷം ഇതു കേട്ടിട്ടു നാണമുണ്ടോ നിങ്ങൾക്കു മന്ത്രിസഭയിലിരിക്കാൻ എന്നു സതീശൻ കേരള കോണ്‍ഗ്രസുകാരോടു ചോദിച്ചു.
ഇപ്പോൾ അവർ നിങ്ങളെ ചേർത്തു പിടിച്ചിരിക്കുകയാണ്. ഇതു ധ്രുതരാഷ്ട്രാലിംഗനമാണ്. കെ.എം. മാണിക്കെതിരേ ഒരു എഫ്ഐആർ ഇട്ടതിനാണ് നിങ്ങൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. എം.വി. രാഘവനെ വലിച്ചു നിലത്തിട്ടു ചവിട്ടിക്കൂട്ടിയതിന്റെ പശ്ചാത്താപം തീർക്കാൻ മകനു നിയമസഭാ സീറ്റു നൽകി. അതുപോലെ കെ.എം. മാണിയുടെ മകനെ എകെജി സെന്ററിൽ കൊണ്ടു പോയി ഇരുത്തിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ ബഹിഷ്കരണവും കഴിഞ്ഞു ധനാഭ്യർഥനാചർച്ചയിൽ പ്രസംഗിക്കുന്പോൾ കേരള കോണ്‍ഗ്രസ്- എം അംഗം ജോബ് മൈക്കിൾ പ്രതിപക്ഷത്തിനു മറുപടി പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ കറുത്ത വെള്ളിയാഴ്ചയുടെ സൃഷ്ടാക്കൾ യുഡിഎഫും കോണ്‍ഗ്രസുമായിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ബോധ്യപ്പെട്ടതിനാലാണ് യുഡിഎഫ് വിട്ടത്. തിരുവനന്തപുരത്തിനു ടിക്കറ്റ് എടുത്ത തങ്ങളെ കൊട്ടാരക്കരയിൽ ഇറക്കി വിടുകയായിരുന്നു. അപ്പോൾ അവിടെ നല്ല വണ്ടി കണ്ടു. നല്ല എയർകണ്ടീഷൻഡ് വണ്ടി. ഞങ്ങൾ അതിൽ കയറി. എൽഡിഎഫിൽ ചേർന്നതിനേക്കുറിച്ചു ജോബ് മൈക്കിൾ പറഞ്ഞു. തങ്ങളെ ഓർത്ത് യുഡിഎഫുകാർ വിലപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനനികുതികൾ, മത്സ്യബന്ധനം, ഗതാഗതം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയാണ് ഇന്നലെ ചർച്ചയ്ക്കു വന്നത്. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പ്രസംഗിക്കാൻ ഭരണപക്ഷക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും പ്രതിപക്ഷത്തെ വിമർശിക്കുന്നതിൽ ഭരണപക്ഷാംഗങ്ങൾ കുറവു വരുത്തിയില്ല. മറുപടി പറഞ്ഞ മന്ത്രി സജി ചെറിയാൻ ശിവൻകുട്ടിക്കു ശക്തമായ പിന്തുണയാണു നൽകിയത്. കൊടിയ മർദനങ്ങൾ ഏറ്റുവാങ്ങി രാഷ്ട്രീയത്തിൽ വളർന്നു വന്നയാളാണു ശിവൻകുട്ടി. ശിവൻകുട്ടിക്കെതിരേ പ്രചാരണം നടത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താനാകില്ല. തുടർഭരണമല്ല, തുടർച്ചയായ ഭരണമാണ് എൽഡിഎഫിനു ജനങ്ങൾ നൽകുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജുവും ചർച്ചയ്ക്കു മറുപടി പറഞ്ഞു.
സാബു ജോണ്‍