പാലാ: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രിന്‍സിപ്പലെന്ന നിലയില്‍ കഴിഞ്ഞ 11 വര്‍ഷം നയിച്ച ഡോ. ജോസഫ് വെട്ടിക്കന്‍ ഈ മാസം 31 നു വിരമിക്കുന്നു. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പളളി രൂപതകളുടെ സംയുക്ത സംരംഭമായി 1998 ല്‍ ആരംഭിച്ച ഈ സ്ഥാപനത്തെ വിജയത്തിലേക്കുള്ള സുരക്ഷിതപാതയാക്കി മാറ്റാനും ഒന്നും രണ്ടും മൂന്നും നാലും റാങ്കുകളുള്പ്പെടെ 271 പേരെ ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ വിവിധ ഉദ്യോഗസ്ഥ മേഖലകളിലേയ്ക്കു കൈപിടിച്ചുയര്‍ത്താനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സാധിച്ചു.
2010 മുതല്‍ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനു സാരഥ്യം വഹിച്ചു. ഡിഗ്രിപഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സാധ്യമാക്കുന്ന ആഡ് ഓണ്‍ കോഴ്സും മെയിന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സൗജന്യ ഇന്റര്‍വ്യൂ പരിശീലനവും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുളള പഞ്ചദിന ഓറിയന്റേഷന്‍ ക്യാമ്പും കേരളത്തിലാദ്യമായി ആരംഭിച്ചതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ ക്രാന്തദര്ശിത്വമാണുള്ളത്.
ഡോ. ജോസഫ് വെട്ടിക്കൻ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുന്നതു കേരളത്തിലെ നാലു ജില്ലകളില്‍ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കളക്ടര്മാരായിരിക്കുന്നതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് വിരമിക്കുന്നത്.
2010 മുതല്‍ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനു സാരഥ്യം വഹിച്ചു. ഡിഗ്രിപഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സാധ്യമാക്കുന്ന ആഡ് ഓണ്‍ കോഴ്സും മെയിന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സൗജന്യ ഇന്റര്‍വ്യൂ പരിശീലനവും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുളള പഞ്ചദിന ഓറിയന്റേഷന്‍ ക്യാമ്പും കേരളത്തിലാദ്യമായി ആരംഭിച്ചതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ ക്രാന്തദര്ശിത്വമാണുള്ളത്.
ഡോ. ജോസഫ് വെട്ടിക്കൻ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുന്നതു കേരളത്തിലെ നാലു ജില്ലകളില്‍ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കളക്ടര്മാരായിരിക്കുന്നതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് വിരമിക്കുന്നത്.