തിരുവനന്തപുരം: പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിച്ചുവന്ന കേരള ക്ഷീരോത്പാദക സഹകരണ സംഘം( മിൽമ) ഭരണം ഇടതു മുന്നണിക്കു ലഭിച്ചു. കോണ്‍ഗ്രസിൽനിന്നുള്ള പി.എ. ബാലൻമാസ്റ്ററുടെ നിര്യാണത്തത്തുടർന്ന് ഒഴിവു വന്ന ഫെഡറേഷൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധി കെ.എസ്. മണി വിജയിച്ചു.
ആകെയുള്ള 12 വോട്ടുകളിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നാമനിർദേശം ചെയ്ത മൂന്നുപേരുടേത് ഉൾപ്പെടെ ഏഴു വോട്ടുകൾ നേടിയാണ് ഇടതു പ്രതിനിധി ചെയർമാനായി വിജയിച്ചത്. കോണ്‍ഗ്രസിലെ ജോണ്‍ തെരുവത്തിന് അഞ്ച് വോട്ടുകൾ ലഭിച്ചു.
മിൽമയുടെ പ്രവർത്തനം ആരംഭിച്ചതു മുതൽ കോണ്‍ഗ്രസിനായിരുന്നു ഭരണസാരഥ്യം.
ആകെയുള്ള 12 വോട്ടുകളിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നാമനിർദേശം ചെയ്ത മൂന്നുപേരുടേത് ഉൾപ്പെടെ ഏഴു വോട്ടുകൾ നേടിയാണ് ഇടതു പ്രതിനിധി ചെയർമാനായി വിജയിച്ചത്. കോണ്‍ഗ്രസിലെ ജോണ്‍ തെരുവത്തിന് അഞ്ച് വോട്ടുകൾ ലഭിച്ചു.
മിൽമയുടെ പ്രവർത്തനം ആരംഭിച്ചതു മുതൽ കോണ്‍ഗ്രസിനായിരുന്നു ഭരണസാരഥ്യം.