കിഴക്കമ്പലം: കിറ്റെക്സില്‍ സംസ്ഥാന ഭൂഗര്‍ഭജല അഥോറിറ്റി ഉദ്യോഗസ്ഥർ ഇന്നലെ മിന്നൽ പരിശോധന നടത്തി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ രാവിലെ അഥോറിറ്റിയുടെ കാക്കനാടുള്ള നാല് ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കെത്തിയത്.
വ്യവസായശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധനയെന്നു കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് 12-ാം തവണ നടന്ന പരിശോധനയെന്നു സാബു ജേക്കബ് പറഞ്ഞു. നേരത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകൾ ഒരു മാസത്തിനുള്ളില്‍ 11 തവണ കിറ്റെക്സില്‍ പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് 3,500 കോടിയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക, തമിഴനാട് ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളും ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും നിക്ഷേപത്തിനായി കിറ്റെക്സിനെ സമീപിച്ചു.
വ്യവസായശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധനയെന്നു കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് 12-ാം തവണ നടന്ന പരിശോധനയെന്നു സാബു ജേക്കബ് പറഞ്ഞു. നേരത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകൾ ഒരു മാസത്തിനുള്ളില്‍ 11 തവണ കിറ്റെക്സില്‍ പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് 3,500 കോടിയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക, തമിഴനാട് ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളും ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും നിക്ഷേപത്തിനായി കിറ്റെക്സിനെ സമീപിച്ചു.