കൊച്ചി: കോവിഡ് അവധികൾ ഉൾപ്പെടെ ജീവനക്കാരുടെ അവധിക്കാര്യത്തിൽ പിടിമുറുക്കി കെഎസ്ആർടിസി. ഇതോടെ വളരെ അത്യാവശ്യക്കാര്യം ഒഴികെയുള്ള അവധികൾക്ക് രണ്ടു ദിവസം മുന്പു ലീവ് അപേക്ഷ നൽകേണ്ടി വരും.
ഇത് പാലിക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ റിപ്പോർട്ടാക്കി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്കു കൈമാറണമെന്നാണു കെഎസ്ആർടിസിയുടെ പുതിയ ഉത്തരവ്. ഇനി 14 ദിവസം വരെയുള്ള മെഡിക്കൽ അവധികളുടെ കാര്യത്തിൽ മാത്രമേ യൂണിറ്റ് തലത്തിൽ തീരുമാനമെടുക്കാൻ പാടുള്ളൂ. 15ന് മുകളിൽ 30 ദിവസം വരെയുള്ള അവധികൾ സോണൽ ഓഫീസ് വഴിയും ഇതിനു മുകളിലാണെങ്കിൽ ചീഫ് ഓഫീസ് വഴിയും മാത്രമേ നേടാനാകൂ.
സർവീസുകൾ പൂർവസ്ഥിതിയാക്കാൻ തയാറെടുക്കുന്നതിനിടെ ജീവനക്കാരുടെ അനധികൃത അവധിയെടുപ്പ് കോർപറേഷനെ പ്രതിസന്ധിയിലാക്കിയെന്നാണു കണ്ടെത്തൽ.
ഇതിന്റെ പശ്ചാത്തലത്തിലാണു പുതിയ ഉത്തരവ്. നിലവിലെ സർവീസ് നടത്തിപ്പിനെയും വരുമാനത്തെയും അനധികൃത അവധികൾ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ഇത് പാലിക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ റിപ്പോർട്ടാക്കി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്കു കൈമാറണമെന്നാണു കെഎസ്ആർടിസിയുടെ പുതിയ ഉത്തരവ്. ഇനി 14 ദിവസം വരെയുള്ള മെഡിക്കൽ അവധികളുടെ കാര്യത്തിൽ മാത്രമേ യൂണിറ്റ് തലത്തിൽ തീരുമാനമെടുക്കാൻ പാടുള്ളൂ. 15ന് മുകളിൽ 30 ദിവസം വരെയുള്ള അവധികൾ സോണൽ ഓഫീസ് വഴിയും ഇതിനു മുകളിലാണെങ്കിൽ ചീഫ് ഓഫീസ് വഴിയും മാത്രമേ നേടാനാകൂ.
സർവീസുകൾ പൂർവസ്ഥിതിയാക്കാൻ തയാറെടുക്കുന്നതിനിടെ ജീവനക്കാരുടെ അനധികൃത അവധിയെടുപ്പ് കോർപറേഷനെ പ്രതിസന്ധിയിലാക്കിയെന്നാണു കണ്ടെത്തൽ.
ഇതിന്റെ പശ്ചാത്തലത്തിലാണു പുതിയ ഉത്തരവ്. നിലവിലെ സർവീസ് നടത്തിപ്പിനെയും വരുമാനത്തെയും അനധികൃത അവധികൾ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.