തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യുജിസി അംഗീകാരം നേടുന്നതിന് കാലതാമസം നേരിടുന്നതിനാൽ അത്തരം കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ മറ്റു യൂണിവേഴ്സിറ്റികൾക്ക് വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് കോഴ്സുകളും നടത്താൻ അനുവാദം നൽകി ഉത്തരവിറക്കിയതായി മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 63ാം വകുപ്പ് പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഈ കോഴ്സുകളിലേക്ക് പ്രവേശനം നൽകാനാകും.
20 യുജി പ്രോഗ്രാമുകളും ഒന്‍പത് പിജി പ്രോഗ്രാമുകളുമാണ് ഓപ്പണ്‍ സർവകലാശാലയിൽ തുടങ്ങാൻ തയാറെടുക്കുന്നത്. ഓരോ പ്രോഗ്രാമിനും ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എല്ലാ പ്രോഗ്രാമുകളുടെയും പഠന വസ്തുക്കൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
അക്കാഡമിക് അഡ്മിനിസ്ട്രേറ്റീവ് തലങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. നിലവിലെ കാന്പസിന് പുറമേ പടിഞ്ഞാറേ കൊല്ലം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന ഭാഗങ്ങൾ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയിട്ടുണ്ട്. അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴിസിറ്റിയുടെ നാല് റീജിയണൽ കേന്ദ്രങ്ങൾ എവിടെയാണ് വേണ്ടതെന്ന് അപേക്ഷകരുടെ എണ്ണവും ഭൗതിക സൗകര്യങ്ങളും പരിഗണിച്ച് തീരുമാനമെടുക്കും. വിദൂര വിദ്യാഭ്യാസം അവസാനിപ്പിക്കുന്പോൾ മറ്റ് യൂണിവേഴ്സിറ്റികളുടെ സാന്പത്തിക സ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല.
പുതിയ സർക്കാർ കോളജുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ സാന്പത്തിക സ്ഥിതി പരിഗണിച്ച് നയപരമായി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 63ാം വകുപ്പ് പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഈ കോഴ്സുകളിലേക്ക് പ്രവേശനം നൽകാനാകും.
20 യുജി പ്രോഗ്രാമുകളും ഒന്‍പത് പിജി പ്രോഗ്രാമുകളുമാണ് ഓപ്പണ്‍ സർവകലാശാലയിൽ തുടങ്ങാൻ തയാറെടുക്കുന്നത്. ഓരോ പ്രോഗ്രാമിനും ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എല്ലാ പ്രോഗ്രാമുകളുടെയും പഠന വസ്തുക്കൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
അക്കാഡമിക് അഡ്മിനിസ്ട്രേറ്റീവ് തലങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. നിലവിലെ കാന്പസിന് പുറമേ പടിഞ്ഞാറേ കൊല്ലം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന ഭാഗങ്ങൾ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയിട്ടുണ്ട്. അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴിസിറ്റിയുടെ നാല് റീജിയണൽ കേന്ദ്രങ്ങൾ എവിടെയാണ് വേണ്ടതെന്ന് അപേക്ഷകരുടെ എണ്ണവും ഭൗതിക സൗകര്യങ്ങളും പരിഗണിച്ച് തീരുമാനമെടുക്കും. വിദൂര വിദ്യാഭ്യാസം അവസാനിപ്പിക്കുന്പോൾ മറ്റ് യൂണിവേഴ്സിറ്റികളുടെ സാന്പത്തിക സ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല.
പുതിയ സർക്കാർ കോളജുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ സാന്പത്തിക സ്ഥിതി പരിഗണിച്ച് നയപരമായി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.