തൃശൂർ: സിപിഎം ഭരിക്കുന്ന തൃശൂരിലെ മൂസ്പെറ്റ് സഹകരണ ബാങ്കിലും തട്ടിപ്പ്. ഭരണസമിതിയംഗങ്ങളും ബന്ധുക്കളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വായ്പാ ക്രമക്കേടിൽ ബാങ്കിനു 13.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു സഹകരണ രജിസ്ട്രാർ കണ്ടെത്തി.
റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് മാസങ്ങളോളം മൂടിവച്ച ഈ തട്ടിപ്പും വെളിച്ചത്തായത്. പ്രവർത്തനപരിധിക്കു പുറത്തു വായ്പ നൽകിയെന്നും ഭരണസമിതിയംഗങ്ങളും ബന്ധുക്കളും അവിഹിതമായി വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമിവില ഉയർത്തിക്കാണിച്ചാണ് വൻതുകകളുടെ വായ്പ സ്വന്തമാക്കിയത്. ക്രമക്കേട് അന്വേഷിച്ച സിപിഎം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും പൂഴ്ത്തിവച്ചു.
റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് മാസങ്ങളോളം മൂടിവച്ച ഈ തട്ടിപ്പും വെളിച്ചത്തായത്. പ്രവർത്തനപരിധിക്കു പുറത്തു വായ്പ നൽകിയെന്നും ഭരണസമിതിയംഗങ്ങളും ബന്ധുക്കളും അവിഹിതമായി വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമിവില ഉയർത്തിക്കാണിച്ചാണ് വൻതുകകളുടെ വായ്പ സ്വന്തമാക്കിയത്. ക്രമക്കേട് അന്വേഷിച്ച സിപിഎം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും പൂഴ്ത്തിവച്ചു.