തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങൾക്ക് തങ്ങളുടെ ന്യൂനതകൾ പ്രത്യേകമായി രേഖപ്പെടുത്തക്ക വിധത്തിൽ പിഎസ്സിയുടെ പ്രൊഫൈൽ നവീകരിച്ചു. 2016-ലെ ഭിന്നശേഷി നിയമപ്രകാരം നിയമനങ്ങളിൽ ഉള്ള ഭിന്നശേഷിസംവരണം നാലു ശതമാനം ഉയർത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭിന്നശേഷിവിഭാഗങ്ങളെ കൂടി പ്രൊഫൈലിലും ഓണ്‍ലൈൻ അപേക്ഷാസംവിധാനത്തിലും ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം പിഎസ്സി ഒരുക്കിയത്.
അന്ധത, ബധിരത, സെറിബ്രൽ പാഴ്സി, കുഷ്ഠരോഗ മുക്തർ, ആസിഡ് അക്രമത്തിന് വിധേയരായവർ, മസ്കുലാർ ഡിസ്ട്രോഫി, ചലനവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, പഠന വൈകല്യങ്ങൾ നേരിടുന്നവർ, വിഭിന്നമായ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്കാണ് ഇനിമുതൽ പിഎസ്സി പ്രൊഫൈലിൽ പ്രത്യേകമായി വിവരങ്ങൾ ചേർക്കാനാകുക.
അന്ധത, ബധിരത, സെറിബ്രൽ പാഴ്സി, കുഷ്ഠരോഗ മുക്തർ, ആസിഡ് അക്രമത്തിന് വിധേയരായവർ, മസ്കുലാർ ഡിസ്ട്രോഫി, ചലനവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, പഠന വൈകല്യങ്ങൾ നേരിടുന്നവർ, വിഭിന്നമായ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്കാണ് ഇനിമുതൽ പിഎസ്സി പ്രൊഫൈലിൽ പ്രത്യേകമായി വിവരങ്ങൾ ചേർക്കാനാകുക.