കൊച്ചി: ഏതാനും നാളുകളായി തുടര്‍ന്നുവന്നിരുന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) പിളര്‍ന്നു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേ റിയറ്റ് യോഗം പരസ്യമായ പൊട്ടിത്തെറിയിലേക്കും തെരുവു സംഘര്‍ഷത്തിലേക്കും വഴിമാറിയതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ രണ്ടിടങ്ങളിലായി പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് പരസ്പരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു.
എറണാകുളം ബോട്ട് ജെട്ടിക്കു സമീപം സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാവിലെ പത്തിനാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം സംസ്ഥാന സമിതി യോഗവും നിശ്ചയിച്ചിരുന്നു. പിഎസ്സി അംഗത്തെ നിയമിച്ചതുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം സൃഷ്ടിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിര്‍ദേശപ്രകാരമാണ് യോഗങ്ങള്‍ നിശ്ചയിച്ചത്. ആരംഭിച്ച് ഒരു മണിക്കൂറിനകം തമ്മില്‍ത്തല്ലി പിരിഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് എന്നിവര്‍ ഒരുപക്ഷത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മറുപക്ഷവുമായി നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടു സംസ്ഥാന സെക്രട്ടറിമാരോട് ജനറല്‍ സെക്രട്ടറി മോശമായി പെരുമാറിയെന്ന് ആരോപിച്ചതോടെ യോഗത്തിൽ തര്‍ക്കം രൂക്ഷമായി. പാര്‍ട്ടിക്കാര്യങ്ങള്‍ മന്ത്രിയും പ്രസിഡന്റും ഏകപക്ഷീയമായി തീരുമാനിക്കുന്നതായി ജനറല്‍ സെക്രട്ടറിയും ആരോപിച്ചു. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണം വന്ന തോടെ ബഹളം ശക്തമായി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.
അകത്തു നേതാക്കളും പുറത്തു പ്രവര്ത്തകരുംചേരിതിരിഞ്ഞ് തമ്മിലടിച്ചതോടെ യോഗം നിര്‍ത്തിവച്ചതായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് അറിയിച്ചു. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയെങ്കിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഹോട്ടലില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറാനും ശ്രമിച്ചു. സംഘര്‍ഷത്തിനിടെ ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് ഇടപെട്ടാണ് പുറത്തെത്തിച്ചത്. യോഗം പാടില്ലെന്ന നോട്ടീസ് ലംഘിച്ചതിന് ഹോട്ടല്‍ പോലീസ് പൂട്ടി.
എറണാകുളത്തെ യോഗം തമ്മിലടിച്ചു പിരിഞ്ഞതിനു പിന്നാലെ എ.പി. അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയിലും സമാന്തര യോഗങ്ങള്‍ ചേര്‍ന്നു. കാസിം ഇരിക്കൂറിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റിയെന്ന് അബ്ദുള്‍ വഹാബും വഹാബിനെ ദേശീയ നേതൃത്വം പുറത്താക്കിയെന്ന് കാസിമും പ്രഖ്യാപിച്ചു. കാസിം ഇരിക്കൂര്‍ യോഗത്തിന്റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയുര്ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. ഇതിനു പിന്നാലെയാണ് യോഗം നിര്‍ത്തിവച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
2018 മുതലാണ് കാസിം പാര്‍ട്ടിയില്‍ സജീവമായത്. അന്ന് മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വഹാബ് ആരോപിച്ചു. മന്ത്രി ദേവർകോവിൽ ഏതു പക്ഷത്താണെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ തീരുമാനപ്രകാരമാണ് അബ്ദുള്‍ വഹാബിനെ പുറത്താക്കിയിട്ടുള്ളതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ബി.ഹംസ ഹാജിയാണ് പുതിയ പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനപരമായി പെരുമാറിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍. കെ. അബ്ദുല്‍ അസീസ്, ഒ.പി.ഐ. കോയ, നാസര്‍കോയ തങ്ങള്‍, പോക്കര് മാസ്റ്റര്‍, എച്ച്. മുഹമ്മദലി, സി.എച്ച്. മുസ്തഫ, ബടേരി ബഷീര്‍ എന്നിവരെ പുറത്താക്കി. അക്രമങ്ങള്‍ക്ക് പരസ്യമായി നേതൃത്വം കൊടുത്തവര്‍ക്കെതിരെ ജില്ലാതലത്തില്‍ നടപടിയുണ്ടാകും.
കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഷര്‍മദ് ഖാനെയും പുറത്താക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഒരു വിഭാഗം പുറത്തു പോയേന്നെ ഉണ്ടായിട്ടുള്ളൂവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
എറണാകുളം ബോട്ട് ജെട്ടിക്കു സമീപം സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാവിലെ പത്തിനാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം സംസ്ഥാന സമിതി യോഗവും നിശ്ചയിച്ചിരുന്നു. പിഎസ്സി അംഗത്തെ നിയമിച്ചതുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം സൃഷ്ടിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിര്‍ദേശപ്രകാരമാണ് യോഗങ്ങള്‍ നിശ്ചയിച്ചത്. ആരംഭിച്ച് ഒരു മണിക്കൂറിനകം തമ്മില്‍ത്തല്ലി പിരിഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് എന്നിവര്‍ ഒരുപക്ഷത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മറുപക്ഷവുമായി നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടു സംസ്ഥാന സെക്രട്ടറിമാരോട് ജനറല്‍ സെക്രട്ടറി മോശമായി പെരുമാറിയെന്ന് ആരോപിച്ചതോടെ യോഗത്തിൽ തര്‍ക്കം രൂക്ഷമായി. പാര്‍ട്ടിക്കാര്യങ്ങള്‍ മന്ത്രിയും പ്രസിഡന്റും ഏകപക്ഷീയമായി തീരുമാനിക്കുന്നതായി ജനറല്‍ സെക്രട്ടറിയും ആരോപിച്ചു. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണം വന്ന തോടെ ബഹളം ശക്തമായി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.
അകത്തു നേതാക്കളും പുറത്തു പ്രവര്ത്തകരുംചേരിതിരിഞ്ഞ് തമ്മിലടിച്ചതോടെ യോഗം നിര്‍ത്തിവച്ചതായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് അറിയിച്ചു. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയെങ്കിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഹോട്ടലില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറാനും ശ്രമിച്ചു. സംഘര്‍ഷത്തിനിടെ ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് ഇടപെട്ടാണ് പുറത്തെത്തിച്ചത്. യോഗം പാടില്ലെന്ന നോട്ടീസ് ലംഘിച്ചതിന് ഹോട്ടല്‍ പോലീസ് പൂട്ടി.
എറണാകുളത്തെ യോഗം തമ്മിലടിച്ചു പിരിഞ്ഞതിനു പിന്നാലെ എ.പി. അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയിലും സമാന്തര യോഗങ്ങള്‍ ചേര്‍ന്നു. കാസിം ഇരിക്കൂറിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റിയെന്ന് അബ്ദുള്‍ വഹാബും വഹാബിനെ ദേശീയ നേതൃത്വം പുറത്താക്കിയെന്ന് കാസിമും പ്രഖ്യാപിച്ചു. കാസിം ഇരിക്കൂര്‍ യോഗത്തിന്റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയുര്ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. ഇതിനു പിന്നാലെയാണ് യോഗം നിര്‍ത്തിവച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
2018 മുതലാണ് കാസിം പാര്‍ട്ടിയില്‍ സജീവമായത്. അന്ന് മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വഹാബ് ആരോപിച്ചു. മന്ത്രി ദേവർകോവിൽ ഏതു പക്ഷത്താണെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ തീരുമാനപ്രകാരമാണ് അബ്ദുള്‍ വഹാബിനെ പുറത്താക്കിയിട്ടുള്ളതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ബി.ഹംസ ഹാജിയാണ് പുതിയ പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനപരമായി പെരുമാറിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍. കെ. അബ്ദുല്‍ അസീസ്, ഒ.പി.ഐ. കോയ, നാസര്‍കോയ തങ്ങള്‍, പോക്കര് മാസ്റ്റര്‍, എച്ച്. മുഹമ്മദലി, സി.എച്ച്. മുസ്തഫ, ബടേരി ബഷീര്‍ എന്നിവരെ പുറത്താക്കി. അക്രമങ്ങള്‍ക്ക് പരസ്യമായി നേതൃത്വം കൊടുത്തവര്‍ക്കെതിരെ ജില്ലാതലത്തില്‍ നടപടിയുണ്ടാകും.
കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഷര്‍മദ് ഖാനെയും പുറത്താക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഒരു വിഭാഗം പുറത്തു പോയേന്നെ ഉണ്ടായിട്ടുള്ളൂവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.