തൃശൂർ/ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പാതട്ടിപ്പു കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതികളിൽ നാലുപേരെ ക്രൈംബ്രാഞ്ച് പിടികൂടി. സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മീഷൻ ഏജന്റും സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റുമായിരുന്ന എ.കെ. ബിജോയ് എന്നിവരാണു പിടിയിലായത്. ഇവർ തൃശൂർ അയ്യന്തോളിലെ ഫ്ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾ ഫ്ളാറ്റിനു സമീപത്തെ സൂപ്പർമാർക്കറ്റിൽ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു ഫ്ളാറ്റിൽനിന്ന് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതികളായ കിരണ്, റെജി അനിൽകുമാർ എന്നിവരെ പിടികൂടാനുണ്ട്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായാണു സൂചന.
പ്രതികളുടെ ഇരിങ്ങാലക്കുട, കരുവന്നൂർ, പൊറത്തിശേരി, കൊരുന്പിശേരി എന്നിവിടങ്ങളിലെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതികൾ തട്ടിപ്പു നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയ ഭൂമികൾ, മറ്റു നിക്ഷേപങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ബിജു കരീമിന്റെ വീട്ടിലാണ് കൂടുതൽ പരിശോധന നടത്തിയത്. ബിജു കരീമും ബിജോയിയും മാത്രം 50 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
ബിജോയിയുടെ വീട്ടിൽനിന്ന് ആധാരങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. പല ആളുകളുടെ പേരിലുള്ള ആധാരങ്ങളാണ് ഉണ്ടായിരുന്നത്. പല ആളുകളുടെ പേരിൽ ലോണെടുത്തു എന്നുള്ളതാണ് ബിജോയിയിൽ ആരോപിച്ചിട്ടുള്ള പ്രധാനകുറ്റം. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്കു പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്.
ടി.ആർ. സുനിൽകുമാർ സിപിഎം നോർത്ത് കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ബിജു കരീം പൊറത്തിശേരി സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി മെന്പറും സി.കെ. ജിൽസ് പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന തുറുപറന്പ് ബ്രാഞ്ച് അംഗവുമാണ്.
പ്രതികൾ ഫ്ളാറ്റിനു സമീപത്തെ സൂപ്പർമാർക്കറ്റിൽ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു ഫ്ളാറ്റിൽനിന്ന് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതികളായ കിരണ്, റെജി അനിൽകുമാർ എന്നിവരെ പിടികൂടാനുണ്ട്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായാണു സൂചന.
പ്രതികളുടെ ഇരിങ്ങാലക്കുട, കരുവന്നൂർ, പൊറത്തിശേരി, കൊരുന്പിശേരി എന്നിവിടങ്ങളിലെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതികൾ തട്ടിപ്പു നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയ ഭൂമികൾ, മറ്റു നിക്ഷേപങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ബിജു കരീമിന്റെ വീട്ടിലാണ് കൂടുതൽ പരിശോധന നടത്തിയത്. ബിജു കരീമും ബിജോയിയും മാത്രം 50 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
ബിജോയിയുടെ വീട്ടിൽനിന്ന് ആധാരങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. പല ആളുകളുടെ പേരിലുള്ള ആധാരങ്ങളാണ് ഉണ്ടായിരുന്നത്. പല ആളുകളുടെ പേരിൽ ലോണെടുത്തു എന്നുള്ളതാണ് ബിജോയിയിൽ ആരോപിച്ചിട്ടുള്ള പ്രധാനകുറ്റം. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്കു പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്.
ടി.ആർ. സുനിൽകുമാർ സിപിഎം നോർത്ത് കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ബിജു കരീം പൊറത്തിശേരി സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി മെന്പറും സി.കെ. ജിൽസ് പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന തുറുപറന്പ് ബ്രാഞ്ച് അംഗവുമാണ്.