തിരുവനന്തപുരം: അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യം ഉറപ്പിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
എറണാകുളം മഹാരാജാസ് കോളജിൽ കെഎസ്യു നേതാക്കൾക്കെതിരേ എസ്എഫ്ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. എസ്എഫ്ഐ ഒഴികെ മറ്റൊരു വിദ്യാർഥിസംഘടനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അതു വിലപ്പോകില്ല. അക്രമം അഴിച്ചുവിട്ട് കെഎസ്യു നേതാക്കളെ നിശബ്ദമാക്കാനാണു ശ്രമമെങ്കിൽ അതിനെ ചെറുക്കും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേതിനു സമാനമായ ഇടിമുറികൾ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള മിക്ക കോളജുകളിലും പ്രവർത്തിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ പോലും കോളജ് അധികൃതർ തയാറാകില്ല. ഇടത് അധ്യാപക സംഘടനയിലെ ചിലർ അന്വേഷണത്തെ തടസപ്പെടുത്തുന്നു. നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാർഥിസമരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിൽ കെഎസ്യു നേതാക്കൾക്കെതിരേ എസ്എഫ്ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. എസ്എഫ്ഐ ഒഴികെ മറ്റൊരു വിദ്യാർഥിസംഘടനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അതു വിലപ്പോകില്ല. അക്രമം അഴിച്ചുവിട്ട് കെഎസ്യു നേതാക്കളെ നിശബ്ദമാക്കാനാണു ശ്രമമെങ്കിൽ അതിനെ ചെറുക്കും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേതിനു സമാനമായ ഇടിമുറികൾ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള മിക്ക കോളജുകളിലും പ്രവർത്തിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ പോലും കോളജ് അധികൃതർ തയാറാകില്ല. ഇടത് അധ്യാപക സംഘടനയിലെ ചിലർ അന്വേഷണത്തെ തടസപ്പെടുത്തുന്നു. നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാർഥിസമരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.