ചാത്തന്നൂർ: രാജ്യത്ത് ആദ്യമായി കേരളത്തിൽ വെറ്ററിനറി നഴ്സിംഗ് കോളജുകൾ ആരംഭിക്കും. ഇതിന്റെ സാധ്യതാ പാഠ്യപദ്ധതി, ഉള്ളടക്കം, കോഴ്സിന്റെ കാലാവധി.അനുബന്ധ കോഴ്സുകൾക്കുള്ള സാധ്യത തുടങ്ങിയവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സർവകലാശാല സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി സർവകലാശാലാ അധികൃതർക്ക് നിർദേശം നല്കി.
മൃഗസംരക്ഷണ മേഖലയിൽ മൃഗങ്ങളെ പരിശോധിക്കാനും ചികിത്സിക്കാനും നിലവിൽ വെറ്ററിനറി ഡോക്ടർമാർ മാത്രമാണുള്ളത്. ഇവരെ സഹായിക്കാൻ ചികിത്സാ മേഖലയുമായി ബന്ധപ്പെട്ട പരിജ്ഞാനമുള്ള മറ്റാരുമില്ല.
ഇത് വെറ്ററിനറി ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുകയും യഥാസമയം മൃഗങ്ങൾക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.ഡോക്ടർമാർക്ക് സഹായമാകുന്നതോടൊപ്പം യുവജനങ്ങൾക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാനും വെറ്ററിനറി നഴ്സിംഗ് കോഴ്സ് ആരംഭിക്കുന്നതോടെ കഴിയുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി ദീപികയോടു പറഞ്ഞു.
ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും പദ്ധതികൾ തയാറാക്കും. കേരളത്തിൽ പുതിയ വെറ്ററിനറി മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ പദ്ധതിയില്ല. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, വയനാട് ജില്ലകളിലാണ് ഓരോ വെറ്ററിനറി നഴ്സിംഗ് കോളജുകൾ ആരംഭിക്കാൻ ശ്രമിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാരെ സഹായിക്കാൻ നിലവിലുള്ളത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരാണ്. ഇവരിൽ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവരാണധികവും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റും ഡയറി മാനേജ്മെന്റും പഠിച്ചവരെ നിയമിച്ച ശേഷം മൃഗസംരക്ഷണ വകുപ്പ് പരിശീലനം നല്കുകയാണ് ചെയ്തുവരുന്നത്.
മൃഗസംരക്ഷണ മേഖലയിൽ സ്വകാര്യ ക്ലിനിക്കുകൾ കുറവായതിനാൽ, സ്വകാര്യ ക്ലിനിക് ആരംഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. മൃഗസംക്ഷണ മേഖലയിൽ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
പ്രദീപ് ചാത്തന്നൂർ
മൃഗസംരക്ഷണ മേഖലയിൽ മൃഗങ്ങളെ പരിശോധിക്കാനും ചികിത്സിക്കാനും നിലവിൽ വെറ്ററിനറി ഡോക്ടർമാർ മാത്രമാണുള്ളത്. ഇവരെ സഹായിക്കാൻ ചികിത്സാ മേഖലയുമായി ബന്ധപ്പെട്ട പരിജ്ഞാനമുള്ള മറ്റാരുമില്ല.
ഇത് വെറ്ററിനറി ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുകയും യഥാസമയം മൃഗങ്ങൾക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.ഡോക്ടർമാർക്ക് സഹായമാകുന്നതോടൊപ്പം യുവജനങ്ങൾക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാനും വെറ്ററിനറി നഴ്സിംഗ് കോഴ്സ് ആരംഭിക്കുന്നതോടെ കഴിയുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി ദീപികയോടു പറഞ്ഞു.
ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും പദ്ധതികൾ തയാറാക്കും. കേരളത്തിൽ പുതിയ വെറ്ററിനറി മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ പദ്ധതിയില്ല. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, വയനാട് ജില്ലകളിലാണ് ഓരോ വെറ്ററിനറി നഴ്സിംഗ് കോളജുകൾ ആരംഭിക്കാൻ ശ്രമിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാരെ സഹായിക്കാൻ നിലവിലുള്ളത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരാണ്. ഇവരിൽ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവരാണധികവും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റും ഡയറി മാനേജ്മെന്റും പഠിച്ചവരെ നിയമിച്ച ശേഷം മൃഗസംരക്ഷണ വകുപ്പ് പരിശീലനം നല്കുകയാണ് ചെയ്തുവരുന്നത്.
മൃഗസംരക്ഷണ മേഖലയിൽ സ്വകാര്യ ക്ലിനിക്കുകൾ കുറവായതിനാൽ, സ്വകാര്യ ക്ലിനിക് ആരംഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. മൃഗസംക്ഷണ മേഖലയിൽ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
പ്രദീപ് ചാത്തന്നൂർ