ആലങ്ങാട്: ഭാരതത്തിലെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്ത ആയിരുന്ന മാർ ജോസഫ് കരിയാറ്റിലിന്റെ പുനരുദ്ധാരണം ചെയ്ത കബറിടം വെഞ്ചരിപ്പ് ആലങ്ങാട് സെന്റ് മേരീസ് പുരാതന ദേവാലയത്തിൽ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ നിർവഹിച്ചു.
ഗോവ ഭദ്രാസന ദേവാലയത്തിൽനിന്നു മാർ കരിയാറ്റിലിന്റെ ഭൗതികാവശിഷ്ടങ്ങൾ 1961 ഏപ്രിൽ 11നാണ് ജന്മനാടായ ആലങ്ങാട് പള്ളിയുടെ മദ്ബഹയിൽ പുന:സംസ്കരിച്ചത്. പുനരുദ്ധരിച്ച ഈ കബറിടത്തിന്റെ ആശീർവാദമാണ് ഇന്നലെ നടത്തിയത്. പരിശുദ്ധ മാതാവിന്റെ നവീകരിച്ച ഛായാചിത്രത്തിന്റെ പ്രകാശനവും മാർ കരിയിൽ നിർവഹിച്ചു.
ഗോവ ഭദ്രാസന ദേവാലയത്തിൽനിന്നു മാർ കരിയാറ്റിലിന്റെ ഭൗതികാവശിഷ്ടങ്ങൾ 1961 ഏപ്രിൽ 11നാണ് ജന്മനാടായ ആലങ്ങാട് പള്ളിയുടെ മദ്ബഹയിൽ പുന:സംസ്കരിച്ചത്. പുനരുദ്ധരിച്ച ഈ കബറിടത്തിന്റെ ആശീർവാദമാണ് ഇന്നലെ നടത്തിയത്. പരിശുദ്ധ മാതാവിന്റെ നവീകരിച്ച ഛായാചിത്രത്തിന്റെ പ്രകാശനവും മാർ കരിയിൽ നിർവഹിച്ചു.