കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുന്നു. ഇന്നലെ രാവിലെ ആറിന് 133.8 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം നാലോടെ 134.7 അടി പിന്നിട്ടു. രാത്രിയോടെ ജലനിരപ്പ് 135 അടി പിന്നിടും.
മഴയും നീരൊഴുക്കും ഈ നില തുടർന്നാൽ ഇന്നു വൈകുന്നേരന്നോടെ ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടേക്കും. ഓരോ മണിക്കൂറിലും ഓരോ പോയിന്റ് ജലനിരപ്പ് ഉയരുന്നുണ്ട്. അണക്കെട്ട് പ്രദേശത്ത് ഇന്നലെ 38.2 മില്ലിമീറ്ററും തേക്കടിയിൽ 30.6 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ രാവിലെ സെക്കൻഡിൽ 7138 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മഴ കനത്താൽ ഇത് പതിനായിരമായി ഉയരും.
സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണശേഷിയായ 142 അടിയിലെത്താൻ ഇനി അധികസമയം വേണ്ടിവരില്ലെന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടൽ. ജലനിരപ്പ് 142 അടി പിന്നിട്ടാൽ സ്പിൽവേയിലൂടെ വെള്ളം പെരിയാറ്റിലേക്കൊഴുക്കും. വണ്ട ിപ്പെരിയാർ വള്ളക്കടവു വഴി ഡാമിന്റെ പിൻഭാഗത്തെത്താവുന്ന റോഡ് ഇതോടെ ഗതാഗത യോഗ്യമല്ലാതാകും. ഇതോടെ അണക്കെട്ടിന്റെ ചുമതലയുള്ള കേരള പോലീസിന് അണക്കെട്ടു മേഖലയിലെത്താനുള്ള ഏക മാർഗം ബോട്ടാണ്. ഒരു ബോട്ട് മാത്രമാണ് കേരള പോലീസിനുള്ളത്. ഒരു ഡ്രൈവറും. രണ്ട ു ഡ്രൈവർമാർ ഉണ്ട ായിരുന്നതാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഒരു ഡ്രൈവറെ വച്ചുള്ള ബോട്ടുഗതാഗതം ദുഷ്കരമാകും. 13 വർഷം പഴക്കമുള്ള എട്ടുപേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടിൽ രാത്രിയാത്രയ്ക്ക് പറ്റിയ ലൈറ്റുപോലും ഇല്ല.
പ്രസാദ് സ്രാന്പിക്കൽ
മഴയും നീരൊഴുക്കും ഈ നില തുടർന്നാൽ ഇന്നു വൈകുന്നേരന്നോടെ ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടേക്കും. ഓരോ മണിക്കൂറിലും ഓരോ പോയിന്റ് ജലനിരപ്പ് ഉയരുന്നുണ്ട്. അണക്കെട്ട് പ്രദേശത്ത് ഇന്നലെ 38.2 മില്ലിമീറ്ററും തേക്കടിയിൽ 30.6 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ രാവിലെ സെക്കൻഡിൽ 7138 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മഴ കനത്താൽ ഇത് പതിനായിരമായി ഉയരും.
സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണശേഷിയായ 142 അടിയിലെത്താൻ ഇനി അധികസമയം വേണ്ടിവരില്ലെന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടൽ. ജലനിരപ്പ് 142 അടി പിന്നിട്ടാൽ സ്പിൽവേയിലൂടെ വെള്ളം പെരിയാറ്റിലേക്കൊഴുക്കും. വണ്ട ിപ്പെരിയാർ വള്ളക്കടവു വഴി ഡാമിന്റെ പിൻഭാഗത്തെത്താവുന്ന റോഡ് ഇതോടെ ഗതാഗത യോഗ്യമല്ലാതാകും. ഇതോടെ അണക്കെട്ടിന്റെ ചുമതലയുള്ള കേരള പോലീസിന് അണക്കെട്ടു മേഖലയിലെത്താനുള്ള ഏക മാർഗം ബോട്ടാണ്. ഒരു ബോട്ട് മാത്രമാണ് കേരള പോലീസിനുള്ളത്. ഒരു ഡ്രൈവറും. രണ്ട ു ഡ്രൈവർമാർ ഉണ്ട ായിരുന്നതാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഒരു ഡ്രൈവറെ വച്ചുള്ള ബോട്ടുഗതാഗതം ദുഷ്കരമാകും. 13 വർഷം പഴക്കമുള്ള എട്ടുപേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടിൽ രാത്രിയാത്രയ്ക്ക് പറ്റിയ ലൈറ്റുപോലും ഇല്ല.
പ്രസാദ് സ്രാന്പിക്കൽ