കൊച്ചി: ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിനു കരുത്തു നല്‍കുന്നത് ആര്‍ദ്രം മിഷന് വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാന്‍ ആര്‍ദ്രം മിഷന് മുഖേന സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളിയിലെ റീജണല്‍ വാക്സിന് സ്റ്റോറിന്റെയും, ജില്ലയിലെ ആറു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഹെല്‍ത്ത് കെയര്‍ വെല്‍നെസ് സെന്ററുകളായും ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണു പദ്ധതി തയാറാക്കിയത്. അതില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ ആറ് സ്ഥാപനങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഇപ്പോള്‍ ഉയര്‍ത്തുന്നത്. വിദഗ്ധ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവില്‍ വിവിധ സബ് സെന്ററുകള്‍ ഹെല്‍ത്ത്കെയര്‍ വെല്‍നെസ് സെന്ററുകളാക്കി മാറ്റുകയാണ്. ഇത്തരത്തില്‍ 28 സെന്ററുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കൊപ്പം കോവിഡ് ഇതരരോഗ ചികിത്സയ്ക്കും മുന്‍ഗണന നല്‍കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികളും അതിവേഗം നടപ്പാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേർത്തു.
ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാന്‍ ആര്‍ദ്രം മിഷന് മുഖേന സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളിയിലെ റീജണല്‍ വാക്സിന് സ്റ്റോറിന്റെയും, ജില്ലയിലെ ആറു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഹെല്‍ത്ത് കെയര്‍ വെല്‍നെസ് സെന്ററുകളായും ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണു പദ്ധതി തയാറാക്കിയത്. അതില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ ആറ് സ്ഥാപനങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഇപ്പോള്‍ ഉയര്‍ത്തുന്നത്. വിദഗ്ധ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവില്‍ വിവിധ സബ് സെന്ററുകള്‍ ഹെല്‍ത്ത്കെയര്‍ വെല്‍നെസ് സെന്ററുകളാക്കി മാറ്റുകയാണ്. ഇത്തരത്തില്‍ 28 സെന്ററുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കൊപ്പം കോവിഡ് ഇതരരോഗ ചികിത്സയ്ക്കും മുന്‍ഗണന നല്‍കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികളും അതിവേഗം നടപ്പാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേർത്തു.