തിരുവനന്തപുരം: ഓണ്‍ലൈൻ പണം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഓണ്‍ലൈൻ പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നു പോലീസ്. ഇന്റർനെറ്റ് മുഖേനയുള്ള വാണിജ്യം വർധിച്ചുവരുന്നതിനൊപ്പമാണ് പലവിധത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണവും വർധിച്ചുവരുന്നത്. പണം നഷ്ടപ്പെട്ട 95 ശതമാനം പരാതികളും ഉപഭോക്താക്കളുടെ അശ്രദ്ധ കാരണമാണ് സംഭവിച്ചിരിക്കുന്നത്.
പലതരം തന്ത്രങ്ങൾ
സിം കാർഡ് ബ്ലോക്കായി, ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ (എസ്ബിഐ യോനോ) ബ്ലോക്കായി, എടിഎം കാർഡിന്റെ സർവീസ് ബ്ലോക്കായി, ആധാർ കാർഡ് ലിങ്ക് ചെയ്യണം, ക്രെഡിറ്റ് കാർഡ് പോയിന്റ് റെഡീം ചെയ്യണം തുടങ്ങി നാം നിത്യേന ചെയ്യുന്ന പല ഇടപാടുകളും സോഷ്യൽ എൻജിനിയറിംഗ് മുഖാന്തിരം മനസിലാക്കി കാർഡ് ഉടമ ആവശ്യപ്പെടാതെതന്നെ അവരെ സഹായിക്കാൻ വരുന്നവരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ചതിക്കുഴിയൊരുക്കുന്നത്. രൂപത്തിലും കാഴ്ചയിലും ഒറിജിനലിനെ വെല്ലുന്ന സൈറ്റുകൾ ഉണ്ടാക്കി വിശ്വാസ്യത കൈവരിച്ചാണ് തട്ടിപ്പു നടത്തുന്നത്.
നമുക്കു വരുന്ന ഫോണ്‍ എസ്എംഎസുകളിൽ 10 അക്ക ഫോണ്‍ നന്പരുകളിൽ നിന്നുള്ള സർവീസ് മെസേജുകൾ ശ്രദ്ധിക്കുക. ഇത് തട്ടിപ്പു നടത്താൻ വേണ്ടിയുള്ളതായിരിക്കുമെന്നു മനസിലാക്കി ഇത്തരം മെസേജുകളോട് പ്രതികരിക്കാതിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
ബാങ്ക് അവധി ദിവസങ്ങളാണ് പ്രധാനമായും തട്ടിപ്പിനായി ഇത്തരക്കാർ ഉപയോഗിക്കുന്നത്. ഏതെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഇടപാടുകൾ റദ്ദാക്കാനോ, കാർഡ്, അക്കൗണ്ട് തുടങ്ങിയവ മരവിപ്പിക്കുവാനോ സാധിക്കാത്തതാണ്. ഇത്തരം ദിവസങ്ങൾ തട്ടിപ്പുകൾ കൂടാൻ കാരണം. ആയതിനാൽ അവധി ദിവസങ്ങളിൽ പണമിടപാട് നടത്തുന്പോൾ കൂടുതൽ ശ്രദ്ധിക്കുക.
നിങ്ങളുടെ ഫേസ്ബുക്ക്, ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് കുട്ടികൾ ഓണ്‍ലൈൻ ഗെയിം കളിക്കാറുണ്ടെങ്കിൽ ശ്രദ്ധിക്കുക. ചില നിരോധിത ഗെയിമുകൾ ഉപയോഗിക്കുന്ന കുട്ടികളാൽ നിങ്ങളുടെ പണം മാത്രമല്ല സോഷ്യൽ അക്കൗണ്ടുകളും നഷ്ടപ്പെട്ടേക്കാം. വലിയ മാനസികവിഷമതകളിലേക്ക് ഓണ്‍ലൈൻ ഗെയിം അഡിക്ഷൻ നിങ്ങളുടെ കുട്ടികളെ എത്തിക്കാതിരിക്കുവാൻ ജാഗ്രത പാലിക്കുക.
ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പിനിരയായാൽ ഉടൻ തന്നെ അവരവരുടെ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുമായോ, സൈബർ സെല്ലുകളുമായോ അടിയന്തരമായി ബന്ധപെട്ടു അവരുടെ സഹായവും മാർഗനിർദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഫോണ്‍ വഴി തട്ടിപ്പ്: കരുതിയിരിക്കണമെന്ന് ബിഎസ്എൻഎൽ
തിരുവനന്തപുരം: വിവിധ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു മോബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുകയും അതുവഴി ചെറിയ തുക ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് അക്കൗണ്ട് ഡീറ്റെയിൽസ് കവർന്നെടുത്തു വൻ തുക കരസ്ഥമാക്കുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് ബിഎസ്എൻഎൽ. പുതിയ കണക്ഷൻ ഫ്രീ നൽകിയതായും, നിലവിലെ മൊബൈൽ കണക്ഷൻ ക്ലോസ് ആകുമെന്നും തുടങ്ങി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ വഴി വരുന്ന നന്പറിലൂടെ തട്ടിപ്പുകാരെ വിളിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും അതു വഴി അവരുടെ നിർദേശങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ സ്ത്രീ-പുരുഷ ശബ്ദത്തിൽ ഫോണ്‍ വിളികൾ വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതിൽനാൽ ഇതുപോലെയുള്ള സന്ദേശങ്ങളും ഫോണ്‍ വിളികളും ഉപഭോക്താക്കൾ അവഗണിക്കാനും വ്യാജസന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. സംശയ ദൂരീകരണത്തിനു നിങ്ങളുടെ മൊബൈൽ കന്പനികളുടെ അംഗീകൃത കസ്റ്റമർ കെയർ നന്പറുകളിലേക്കു ബന്ധപ്പെടണമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
പലതരം തന്ത്രങ്ങൾ
സിം കാർഡ് ബ്ലോക്കായി, ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ (എസ്ബിഐ യോനോ) ബ്ലോക്കായി, എടിഎം കാർഡിന്റെ സർവീസ് ബ്ലോക്കായി, ആധാർ കാർഡ് ലിങ്ക് ചെയ്യണം, ക്രെഡിറ്റ് കാർഡ് പോയിന്റ് റെഡീം ചെയ്യണം തുടങ്ങി നാം നിത്യേന ചെയ്യുന്ന പല ഇടപാടുകളും സോഷ്യൽ എൻജിനിയറിംഗ് മുഖാന്തിരം മനസിലാക്കി കാർഡ് ഉടമ ആവശ്യപ്പെടാതെതന്നെ അവരെ സഹായിക്കാൻ വരുന്നവരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ചതിക്കുഴിയൊരുക്കുന്നത്. രൂപത്തിലും കാഴ്ചയിലും ഒറിജിനലിനെ വെല്ലുന്ന സൈറ്റുകൾ ഉണ്ടാക്കി വിശ്വാസ്യത കൈവരിച്ചാണ് തട്ടിപ്പു നടത്തുന്നത്.
നമുക്കു വരുന്ന ഫോണ്‍ എസ്എംഎസുകളിൽ 10 അക്ക ഫോണ്‍ നന്പരുകളിൽ നിന്നുള്ള സർവീസ് മെസേജുകൾ ശ്രദ്ധിക്കുക. ഇത് തട്ടിപ്പു നടത്താൻ വേണ്ടിയുള്ളതായിരിക്കുമെന്നു മനസിലാക്കി ഇത്തരം മെസേജുകളോട് പ്രതികരിക്കാതിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
ബാങ്ക് അവധി ദിവസങ്ങളാണ് പ്രധാനമായും തട്ടിപ്പിനായി ഇത്തരക്കാർ ഉപയോഗിക്കുന്നത്. ഏതെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഇടപാടുകൾ റദ്ദാക്കാനോ, കാർഡ്, അക്കൗണ്ട് തുടങ്ങിയവ മരവിപ്പിക്കുവാനോ സാധിക്കാത്തതാണ്. ഇത്തരം ദിവസങ്ങൾ തട്ടിപ്പുകൾ കൂടാൻ കാരണം. ആയതിനാൽ അവധി ദിവസങ്ങളിൽ പണമിടപാട് നടത്തുന്പോൾ കൂടുതൽ ശ്രദ്ധിക്കുക.
നിങ്ങളുടെ ഫേസ്ബുക്ക്, ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് കുട്ടികൾ ഓണ്‍ലൈൻ ഗെയിം കളിക്കാറുണ്ടെങ്കിൽ ശ്രദ്ധിക്കുക. ചില നിരോധിത ഗെയിമുകൾ ഉപയോഗിക്കുന്ന കുട്ടികളാൽ നിങ്ങളുടെ പണം മാത്രമല്ല സോഷ്യൽ അക്കൗണ്ടുകളും നഷ്ടപ്പെട്ടേക്കാം. വലിയ മാനസികവിഷമതകളിലേക്ക് ഓണ്‍ലൈൻ ഗെയിം അഡിക്ഷൻ നിങ്ങളുടെ കുട്ടികളെ എത്തിക്കാതിരിക്കുവാൻ ജാഗ്രത പാലിക്കുക.
ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പിനിരയായാൽ ഉടൻ തന്നെ അവരവരുടെ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുമായോ, സൈബർ സെല്ലുകളുമായോ അടിയന്തരമായി ബന്ധപെട്ടു അവരുടെ സഹായവും മാർഗനിർദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഫോണ്‍ വഴി തട്ടിപ്പ്: കരുതിയിരിക്കണമെന്ന് ബിഎസ്എൻഎൽ
തിരുവനന്തപുരം: വിവിധ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു മോബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുകയും അതുവഴി ചെറിയ തുക ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് അക്കൗണ്ട് ഡീറ്റെയിൽസ് കവർന്നെടുത്തു വൻ തുക കരസ്ഥമാക്കുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് ബിഎസ്എൻഎൽ. പുതിയ കണക്ഷൻ ഫ്രീ നൽകിയതായും, നിലവിലെ മൊബൈൽ കണക്ഷൻ ക്ലോസ് ആകുമെന്നും തുടങ്ങി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ വഴി വരുന്ന നന്പറിലൂടെ തട്ടിപ്പുകാരെ വിളിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും അതു വഴി അവരുടെ നിർദേശങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ സ്ത്രീ-പുരുഷ ശബ്ദത്തിൽ ഫോണ്‍ വിളികൾ വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതിൽനാൽ ഇതുപോലെയുള്ള സന്ദേശങ്ങളും ഫോണ്‍ വിളികളും ഉപഭോക്താക്കൾ അവഗണിക്കാനും വ്യാജസന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. സംശയ ദൂരീകരണത്തിനു നിങ്ങളുടെ മൊബൈൽ കന്പനികളുടെ അംഗീകൃത കസ്റ്റമർ കെയർ നന്പറുകളിലേക്കു ബന്ധപ്പെടണമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.