തൃശൂർ: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ ആരെയും പ്രതിചേർക്കാതെ പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെയും മകനെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടി എത്തിച്ച തുകയാണെന്ന വളരെ നിർണായകമായ പരാമർശവും കുറ്റപത്രത്തിലുണ്ട്. ഇതോടെ പ്രതിപ്പട്ടികയിൽ ഇല്ലെങ്കിലും കൊടകര കേസിൽനിന്നു ബിജെപിക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഉറപ്പായി. പണം കൊണ്ടുവന്നതു സംബന്ധിച്ച് ബിജെപിക്കു വിശദീകരണം നൽകേണ്ടിവരും. കൊടകരയിൽ ഏപ്രിൽ മൂന്നിനു പുലർച്ചെ കാർ തട്ടിയെടുത്തു കവർന്ന മൂന്നരക്കോടിയും ബിജെപിയുടേതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റപത്രത്തിൽ ആകെ 219 സാക്ഷികളാണുള്ളത്. 19 ബിജെപി നേതാക്കൾ സാക്ഷിപ്പട്ടികയിലുണ്ട്. കെ. സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. 625 പേജുള്ളതാണ് കുറ്റപത്രം. ഇതുവരെ അറസ്റ്റിലായ 22 പേരാണു പ്രതികൾ.
കെ. സുരേന്ദ്രനു പുറമെ, പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ആർഎസ്എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ ജി. കർത്ത, ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.
ബംഗളൂരുവിൽനിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്ക്കു കൈമാറാനായി കൊണ്ടുപോകുംവഴിയാണ് മൂന്നരക്കോടി രൂപ തട്ടിയെടുത്തത് എന്നും കുറ്റപത്രത്തിൽ പറയുന്നു. പണം കൊണ്ടുവരുന്നതു സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അറിവുണ്ടായിരുന്നു. കേസിൽ ഇനിയും വിശദമായ അന്വേഷണം ആവശ്യമാണെന്നും മൂന്നരക്കോടിയുടെ തട്ടിപ്പായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് ഉചിതമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടി എത്തിച്ച തുകയാണെന്ന വളരെ നിർണായകമായ പരാമർശവും കുറ്റപത്രത്തിലുണ്ട്. ഇതോടെ പ്രതിപ്പട്ടികയിൽ ഇല്ലെങ്കിലും കൊടകര കേസിൽനിന്നു ബിജെപിക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഉറപ്പായി. പണം കൊണ്ടുവന്നതു സംബന്ധിച്ച് ബിജെപിക്കു വിശദീകരണം നൽകേണ്ടിവരും. കൊടകരയിൽ ഏപ്രിൽ മൂന്നിനു പുലർച്ചെ കാർ തട്ടിയെടുത്തു കവർന്ന മൂന്നരക്കോടിയും ബിജെപിയുടേതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റപത്രത്തിൽ ആകെ 219 സാക്ഷികളാണുള്ളത്. 19 ബിജെപി നേതാക്കൾ സാക്ഷിപ്പട്ടികയിലുണ്ട്. കെ. സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. 625 പേജുള്ളതാണ് കുറ്റപത്രം. ഇതുവരെ അറസ്റ്റിലായ 22 പേരാണു പ്രതികൾ.
കെ. സുരേന്ദ്രനു പുറമെ, പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ആർഎസ്എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ ജി. കർത്ത, ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.
ബംഗളൂരുവിൽനിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്ക്കു കൈമാറാനായി കൊണ്ടുപോകുംവഴിയാണ് മൂന്നരക്കോടി രൂപ തട്ടിയെടുത്തത് എന്നും കുറ്റപത്രത്തിൽ പറയുന്നു. പണം കൊണ്ടുവരുന്നതു സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അറിവുണ്ടായിരുന്നു. കേസിൽ ഇനിയും വിശദമായ അന്വേഷണം ആവശ്യമാണെന്നും മൂന്നരക്കോടിയുടെ തട്ടിപ്പായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് ഉചിതമെന്നും സൂചിപ്പിച്ചിട്ടുണ്ട്.