കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 132.7 അടി പിന്നിട്ടു. നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് ഇന്ന് പുലർച്ചയോടെ 133 അടി പിന്നിട്ടേക്കും.
ഇന്നലെ വൈകുന്നേരം സെക്കൻഡിൽ 5000 ഘനയടിയിലേറെ വെള്ളമാണ് വൃഷ്ടിപ്രദേശത്തുനിന്നും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെ നീരൊഴുക്ക് സെക്കൻഡിൽ 4294.31 ഘനയടിയായിരുന്നു. ജലനിരപ്പ് 132.5 അടിയും.
ഇന്നലെ രാവിലെയുള്ള കണക്കനുസരിച്ച് അണക്കെട്ട് പ്രദേശത്ത് 85.8 ഉം തേക്കടിയിൽ 47 മില്ലിമീറ്ററും മഴ ലഭിച്ചു. ഇന്നലെ പകൽ ശക്തമായ മഴയായിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. മുല്ലപ്പെരിയാറിൽനിന്നും സെക്കൻഡിൽ 900 ഘനയടി വെള്ളമാണ് തമിഴ്നാട് ഒഴുക്കുന്നത്.
ഇന്നലെ വൈകുന്നേരം സെക്കൻഡിൽ 5000 ഘനയടിയിലേറെ വെള്ളമാണ് വൃഷ്ടിപ്രദേശത്തുനിന്നും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെ നീരൊഴുക്ക് സെക്കൻഡിൽ 4294.31 ഘനയടിയായിരുന്നു. ജലനിരപ്പ് 132.5 അടിയും.
ഇന്നലെ രാവിലെയുള്ള കണക്കനുസരിച്ച് അണക്കെട്ട് പ്രദേശത്ത് 85.8 ഉം തേക്കടിയിൽ 47 മില്ലിമീറ്ററും മഴ ലഭിച്ചു. ഇന്നലെ പകൽ ശക്തമായ മഴയായിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. മുല്ലപ്പെരിയാറിൽനിന്നും സെക്കൻഡിൽ 900 ഘനയടി വെള്ളമാണ് തമിഴ്നാട് ഒഴുക്കുന്നത്.