ഇരിങ്ങാലക്കുട: സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാതട്ടിപ്പ് വിവാദമായിരിക്കെ, വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കിയ നിലയിൽ. കരുവന്നൂർ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടിൽ വീട്ടിൽ ടി.എം. മുകുന്ദനാ(63)ണ് ജീവനൊടുക്കിയത്. കരുവന്നൂർ ബാങ്കിൽനിന്ന് പലിശയടക്കം 80 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു മുകുന്ദനെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. 20 ലക്ഷം മാത്രമാണ് മുകുന്ദൻ വായ്പയെടുത്തിരുന്നതെന്നു വീട്ടുകാർ പറയുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അധികൃതർ നിരന്തരം പണമടയ്ക്കാൻ സമ്മർദം ചെലുത്തിയിരുന്നു. പണം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ വീടു ജപ്തി ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുൻ മാനേജർ മുകുന്ദന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായും ആക്ഷേപമുണ്ട്.
മുകുന്ദൻ വായ്പയ്ക്കായി ഈടു നൽകിയ വസ്തുവിൻമേൽ മറ്റു പല വായ്പകളും എടുത്തു തട്ടിപ്പു നടന്നതായി സൂചനയുണ്ട്. സമാന തട്ടിപ്പുകളാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇന്നലെ രാവിലെ വീടിനു പിറകിലാണ് മുകുന്ദനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു നടക്കും. ഭാര്യ: പ്രഭാവതി. മക്കൾ: ദീപ്തി, ധീരജ്. മരുമകൻ അഭിലാഷ്.
വായ്പാ തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അധികൃതർ നിരന്തരം പണമടയ്ക്കാൻ സമ്മർദം ചെലുത്തിയിരുന്നു. പണം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ വീടു ജപ്തി ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുൻ മാനേജർ മുകുന്ദന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായും ആക്ഷേപമുണ്ട്.
മുകുന്ദൻ വായ്പയ്ക്കായി ഈടു നൽകിയ വസ്തുവിൻമേൽ മറ്റു പല വായ്പകളും എടുത്തു തട്ടിപ്പു നടന്നതായി സൂചനയുണ്ട്. സമാന തട്ടിപ്പുകളാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇന്നലെ രാവിലെ വീടിനു പിറകിലാണ് മുകുന്ദനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു നടക്കും. ഭാര്യ: പ്രഭാവതി. മക്കൾ: ദീപ്തി, ധീരജ്. മരുമകൻ അഭിലാഷ്.