കൊച്ചി: സുഹൃത്തിനു ജന്മദിനകേക്കുമായി പോയ വള്ളം മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു. നെട്ടൂർ ബീന മൻസിൽ (പെരിങ്ങോട്ടുപറമ്പ്) നവാസ്-ഷാമില ദമ്പതികളുടെ മക്കളായ അസ്ന (22), ആദിൽ (18), കോന്തുരുത്തി മണലിൽ പോൾ (ഷിപ്യാർഡ്) -ഹണി ദന്പതികളുടെ മകൻ എബിൻ പോൾ (20) എന്നിവരാണു മരിച്ചത്. വഞ്ചിയിലുണ്ടായിരുന്ന എബിന്റെ സുഹൃത്ത് കോന്തുരുത്തി സ്വദേശി പ്രവീൺ നീന്തി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 4.30ന് കുണ്ടന്നൂര്‍-തേവര പാലത്തിനു സമീപം നെട്ടൂര്‍ കായലിലായിരുന്നു അപകടം. സുഹൃത്തിന്റെ ജന്മദിനത്തിന് കേക്ക് നൽകാനായി കോന്തുരുത്തി ഭാഗത്തേക്ക് വള്ളത്തില്‍ പോയതായിരുന്നു ഇവര്‍. വ്യവസായമേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയ ജലപാത മൂന്നിന്റെ ഭാഗത്ത് എത്തും മുൻപു വഞ്ചി മറിഞ്ഞു. നീന്തലറിയാവുന്ന പ്രവീണിനെ നെട്ടൂർ പടന്നക്കൽ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിൽ ഒന്നര മണിക്കൂറിനുശേഷം അസ്നയുടെ മൃതദേഹം ലഭിച്ചു. പിന്നാലെ മറ്റുള്ളവരുടെയും മൃതദേഹങ്ങളും കിട്ടി. ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അസ്ന പെരുമ്പാവൂർ നാഷണൽ കോളജ് ബിഎഡ് വിദ്യാർഥിനിയും ആദിൽ തൃപ്പൂണിത്തുറ ഗവ. ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയും എബിൻ പോൾ കളമശേരി സെന്റ് പോൾസ് കോളജ് ബിരുദ വിദ്യാർഥിയുമാണ്.
ഇന്നലെ വൈകിട്ട് 4.30ന് കുണ്ടന്നൂര്‍-തേവര പാലത്തിനു സമീപം നെട്ടൂര്‍ കായലിലായിരുന്നു അപകടം. സുഹൃത്തിന്റെ ജന്മദിനത്തിന് കേക്ക് നൽകാനായി കോന്തുരുത്തി ഭാഗത്തേക്ക് വള്ളത്തില്‍ പോയതായിരുന്നു ഇവര്‍. വ്യവസായമേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയ ജലപാത മൂന്നിന്റെ ഭാഗത്ത് എത്തും മുൻപു വഞ്ചി മറിഞ്ഞു. നീന്തലറിയാവുന്ന പ്രവീണിനെ നെട്ടൂർ പടന്നക്കൽ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിൽ ഒന്നര മണിക്കൂറിനുശേഷം അസ്നയുടെ മൃതദേഹം ലഭിച്ചു. പിന്നാലെ മറ്റുള്ളവരുടെയും മൃതദേഹങ്ങളും കിട്ടി. ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അസ്ന പെരുമ്പാവൂർ നാഷണൽ കോളജ് ബിഎഡ് വിദ്യാർഥിനിയും ആദിൽ തൃപ്പൂണിത്തുറ ഗവ. ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയും എബിൻ പോൾ കളമശേരി സെന്റ് പോൾസ് കോളജ് ബിരുദ വിദ്യാർഥിയുമാണ്.