ഒറ്റപ്പാലം: നടൻ മുകേഷ് എംഎൽഎയുടെ ഫോണ് സംഭാഷണ വിവാദം സിപിഎം നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പാക്കി. എംഎൽഎയെ വിളിച്ച വിദ്യാർഥിയുടെതു പാർട്ടി കുടുംബമാണെന്നും കുട്ടി ബാലസംഘം നേതാവാണന്നും സിപിഎം നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം മുകേഷിനെ ഫോണിൽ വിളിച്ച ഒറ്റപ്പാലം മീറ്റ്നയിലെ പത്താം ക്ലാസ് വിദ്യാർഥിയോട് അദ്ദേഹം പരുഷമായി സംസാരിക്കുന്നതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ മുകേഷിനെതിരേ വ്യാപകപ്രതിഷേധവും ഉയർന്നു. വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെയാണ് കുട്ടി ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണെന്നു തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് വി.കെ. ശ്രീകണ്ഠൻ എംപി കുട്ടിയുടെ വീട്ടിലെത്തി. പഠനാവശ്യത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യാനാണ് എംപി എത്തിയത്. എന്നാൽ, എംപിക്കു കുട്ടിയെ കാണാൻ കഴിഞ്ഞില്ല. ഇതിനിടെ കുട്ടിയെ പാലപ്പുറം സിഐടിയു ഓഫീസിലേക്കു സിപിഎം നേതാക്കൾ ഇടപെട്ടു മാറ്റിയിരുന്നു. കുട്ടിയുടെ പിതാവ് നാരായണൻ സിഐടിയു നേതാവാണ്. ഇവിടെവച്ച് താനാണ് സുഹൃത്തുക്കളുടെ പഠനസഹായത്തിനായി എംഎൽഎയെ വിളിച്ചതെന്നു കുട്ടി വെളിപ്പെടുത്തി. സിനിമാതാരം ആയതിനാൽ സഹായിക്കുമെന്നു പ്രതീക്ഷിച്ചു എന്നും കുട്ടി പറഞ്ഞു.
എംഎൽഎയുമായി സംസാരിച്ചതു റിക്കാർഡ് ചെയ്തതു കൂട്ടുകാരനെ കേൾപ്പിക്കാൻവേണ്ടി ആയിരുന്നു. ഇക്കാര്യത്തിൽ മുകേഷിനെതിരേ പരാതി നൽകേണ്ട കാര്യമില്ലെന്നും പ്രശ്നം ഒത്തുതീർന്നുവെന്നും വിദ്യാർഥി പറഞ്ഞു. താൻ ആറുതവണ വിളിച്ചതുകൊണ്ടാവാം എംഎൽഎയ്ക്കു ദേഷ്യം വന്നത്. ശകാരിച്ചതിൽ വിഷമമില്ല. അതേസമയം, കുട്ടിയുടെ മാതാപിതാക്കൾ സിപിഎം പ്രവർത്തകരാണെന്നും കുട്ടി ബാലസംഘം നേതാവാണെന്നും മുൻ എംഎൽഎ എം. ഹംസ പറഞ്ഞു.
കുട്ടിയുടെ ആവശ്യപ്രകാരം കൂട്ടുകാരനു സിപിഎം ഫോണ് നൽകും.മുകേഷിനെ വിളിച്ച കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് നാരായണൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരേ പരാതി നൽകുമെന്നുമാണ് എംഎൽഎയുടെ നിലപാട്.
കഴിഞ്ഞ ദിവസം മുകേഷിനെ ഫോണിൽ വിളിച്ച ഒറ്റപ്പാലം മീറ്റ്നയിലെ പത്താം ക്ലാസ് വിദ്യാർഥിയോട് അദ്ദേഹം പരുഷമായി സംസാരിക്കുന്നതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ മുകേഷിനെതിരേ വ്യാപകപ്രതിഷേധവും ഉയർന്നു. വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെയാണ് കുട്ടി ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണെന്നു തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് വി.കെ. ശ്രീകണ്ഠൻ എംപി കുട്ടിയുടെ വീട്ടിലെത്തി. പഠനാവശ്യത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യാനാണ് എംപി എത്തിയത്. എന്നാൽ, എംപിക്കു കുട്ടിയെ കാണാൻ കഴിഞ്ഞില്ല. ഇതിനിടെ കുട്ടിയെ പാലപ്പുറം സിഐടിയു ഓഫീസിലേക്കു സിപിഎം നേതാക്കൾ ഇടപെട്ടു മാറ്റിയിരുന്നു. കുട്ടിയുടെ പിതാവ് നാരായണൻ സിഐടിയു നേതാവാണ്. ഇവിടെവച്ച് താനാണ് സുഹൃത്തുക്കളുടെ പഠനസഹായത്തിനായി എംഎൽഎയെ വിളിച്ചതെന്നു കുട്ടി വെളിപ്പെടുത്തി. സിനിമാതാരം ആയതിനാൽ സഹായിക്കുമെന്നു പ്രതീക്ഷിച്ചു എന്നും കുട്ടി പറഞ്ഞു.
എംഎൽഎയുമായി സംസാരിച്ചതു റിക്കാർഡ് ചെയ്തതു കൂട്ടുകാരനെ കേൾപ്പിക്കാൻവേണ്ടി ആയിരുന്നു. ഇക്കാര്യത്തിൽ മുകേഷിനെതിരേ പരാതി നൽകേണ്ട കാര്യമില്ലെന്നും പ്രശ്നം ഒത്തുതീർന്നുവെന്നും വിദ്യാർഥി പറഞ്ഞു. താൻ ആറുതവണ വിളിച്ചതുകൊണ്ടാവാം എംഎൽഎയ്ക്കു ദേഷ്യം വന്നത്. ശകാരിച്ചതിൽ വിഷമമില്ല. അതേസമയം, കുട്ടിയുടെ മാതാപിതാക്കൾ സിപിഎം പ്രവർത്തകരാണെന്നും കുട്ടി ബാലസംഘം നേതാവാണെന്നും മുൻ എംഎൽഎ എം. ഹംസ പറഞ്ഞു.
കുട്ടിയുടെ ആവശ്യപ്രകാരം കൂട്ടുകാരനു സിപിഎം ഫോണ് നൽകും.മുകേഷിനെ വിളിച്ച കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് നാരായണൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരേ പരാതി നൽകുമെന്നുമാണ് എംഎൽഎയുടെ നിലപാട്.