കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകളില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ സമൂഹത്തില്‍ പഴയ ഫ്യൂഡല്‍ വ്യവസ്ഥയ്ക്കു സമാനമായ സാഹചര്യം പുനഃസ്ഥാപിക്കപ്പെടുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബംഗാള്‍ സ്വദേശിയായ ഹഫിജുള് മുഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതി സഞ്ജയ് ഓരണിനെ വെറുതെ വിട്ടാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് എം.ആര്. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഹഫിജുള് മുഹമ്മദിന്റെ കൊലപാതകത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് പുനരന്വേഷിക്കണമെന്നും കേസന്വേഷിച്ച എസ്ഐക്കെതിരേ വകുപ്പുതല അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ സത്യം കണ്ടെത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിച്ചില്ലെങ്കില്‍ നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനിയും പ്രതികളാക്കപ്പെടും. ഈ വര്‍ഷത്തിനൊടുവില്‍ പുനരന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണ പുരോഗതി നോക്കാനായി കേസ് ഓഗസ്റ്റ് 25 നു വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2014 ജൂണ്‍ 18നാണ് ആലപ്പുഴ ജില്ലയിലെ നൂറനാട്ടെ ഒരു ഫര്‍ണിച്ചര്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഹഫിജുള് മുഹമ്മദ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഞ്ജയ് ഓരണ് ഇയാളെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാവേലിക്കര സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഉടമയുടെ മകനുമായി ഹഫിജുള് മുഹമ്മദ് ശമ്പളത്തെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നെന്നും ഇതേത്തുടര്‍ന്നാണ് കൊല നടന്നതെന്നുമായിരുന്നു സഞ്ജയ് വാദിച്ചത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിന് തെളിവുണ്ടെന്നു വിലയിരുത്തിയ ഹൈക്കോടതി, സുഹൃത്തായിരുന്ന ഹഫിജുള് മുഹമ്മദിനെ ചെറിയൊരു തര്‍ക്കത്തിന്റെ പേരില്‍ സഞ്ജയ് കൊലപ്പെടുത്തുമെന്നു വിശ്വസിക്കാനാവില്ലെന്നും പറഞ്ഞു. തുടര്‍ന്ന് കേസിലെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയാണു ശിക്ഷ റദ്ദാക്കിയത്.
മലയാളിയുവാക്കള്‍ വൈറ്റ് - ബ്ലൂ കോളര്‍ ജോലികള്‍ക്കു പിന്നാലെ പോയതോടെയാണു കായികാധ്വാനം വേണ്ട ജോലികള്‍ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ വേണ്ടിവന്നത്. നാടും വീടും വിട്ട് ഇവിടെ ജോലി തേടിയെത്തുന്നവര്‍ ഇത്തരം അനുഭവങ്ങള്‍ക്കു വിധേയരാകരുത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഇവര്‍ നല്കുന്ന സംഭാവന തള്ളിക്കളയാനാവില്ല. ഇവര്‍ ജീവിക്കുന്നതും തൊഴിലെടുക്കുന്നതും പരിമിതമായ സൗകര്യത്തിലും ദയനീയ സാഹചര്യത്തിലുമാണെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി.
ഹഫിജുള് മുഹമ്മദിന്റെ കൊലപാതകത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് പുനരന്വേഷിക്കണമെന്നും കേസന്വേഷിച്ച എസ്ഐക്കെതിരേ വകുപ്പുതല അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ സത്യം കണ്ടെത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിച്ചില്ലെങ്കില്‍ നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനിയും പ്രതികളാക്കപ്പെടും. ഈ വര്‍ഷത്തിനൊടുവില്‍ പുനരന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണ പുരോഗതി നോക്കാനായി കേസ് ഓഗസ്റ്റ് 25 നു വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2014 ജൂണ്‍ 18നാണ് ആലപ്പുഴ ജില്ലയിലെ നൂറനാട്ടെ ഒരു ഫര്‍ണിച്ചര്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഹഫിജുള് മുഹമ്മദ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഞ്ജയ് ഓരണ് ഇയാളെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാവേലിക്കര സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഉടമയുടെ മകനുമായി ഹഫിജുള് മുഹമ്മദ് ശമ്പളത്തെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നെന്നും ഇതേത്തുടര്‍ന്നാണ് കൊല നടന്നതെന്നുമായിരുന്നു സഞ്ജയ് വാദിച്ചത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിന് തെളിവുണ്ടെന്നു വിലയിരുത്തിയ ഹൈക്കോടതി, സുഹൃത്തായിരുന്ന ഹഫിജുള് മുഹമ്മദിനെ ചെറിയൊരു തര്‍ക്കത്തിന്റെ പേരില്‍ സഞ്ജയ് കൊലപ്പെടുത്തുമെന്നു വിശ്വസിക്കാനാവില്ലെന്നും പറഞ്ഞു. തുടര്‍ന്ന് കേസിലെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയാണു ശിക്ഷ റദ്ദാക്കിയത്.
മലയാളിയുവാക്കള്‍ വൈറ്റ് - ബ്ലൂ കോളര്‍ ജോലികള്‍ക്കു പിന്നാലെ പോയതോടെയാണു കായികാധ്വാനം വേണ്ട ജോലികള്‍ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ വേണ്ടിവന്നത്. നാടും വീടും വിട്ട് ഇവിടെ ജോലി തേടിയെത്തുന്നവര്‍ ഇത്തരം അനുഭവങ്ങള്‍ക്കു വിധേയരാകരുത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഇവര്‍ നല്കുന്ന സംഭാവന തള്ളിക്കളയാനാവില്ല. ഇവര്‍ ജീവിക്കുന്നതും തൊഴിലെടുക്കുന്നതും പരിമിതമായ സൗകര്യത്തിലും ദയനീയ സാഹചര്യത്തിലുമാണെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി.