തിരുവനന്തപുരം: ഗാർഹികപീഡന പരാതി പറയാൻ വിളിച്ച സ്ത്രീയോടു അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ പരാമർശം ഉണ്ടാകാൻ പാടില്ലാത്തതാണെന്നു സിപിഎം.
ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോസഫൈന്റെ പരാമർശം ചർച്ച ചെയ്യും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പരാമർശം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണു നേതൃത്വത്തിനുള്ളത്. ഇക്കാര്യം പാർട്ടി നേതൃത്വം ജോസഫൈനെ അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ വൈകി അവർ ഖേദം പ്രകടിപ്പിച്ചത്.
നേരത്തേയും ജോസഫൈന്റെ ഭാഗത്തുനിന്നും വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേയ്ക്കു സിപിഎം പുതിയ പേരുകൾ പരിഗണിക്കുന്നതിനിടെയാണു ജോസഫൈന്റെ പുതിയ വിവാദ പരാമർശം.
ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോസഫൈന്റെ പരാമർശം ചർച്ച ചെയ്യും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പരാമർശം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണു നേതൃത്വത്തിനുള്ളത്. ഇക്കാര്യം പാർട്ടി നേതൃത്വം ജോസഫൈനെ അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ വൈകി അവർ ഖേദം പ്രകടിപ്പിച്ചത്.
നേരത്തേയും ജോസഫൈന്റെ ഭാഗത്തുനിന്നും വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേയ്ക്കു സിപിഎം പുതിയ പേരുകൾ പരിഗണിക്കുന്നതിനിടെയാണു ജോസഫൈന്റെ പുതിയ വിവാദ പരാമർശം.